നാലുപതിറ്റാണ്ടിനു ശേഷം ആദ്യമായി കേരളം പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിക്ക് തുടർഭരണം. സരിതക്കു ശേഷം കൈവിട്ടു കിട്ടിയ സ്വപ്ന സുരേഷ് എന്ന സ്വർണ കള്ളക്കടത്ത് കേസ് അനുകൂലമായി മാറ്റാൻ കഴിയാതെ കടിപിടി കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണിക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി ഉണ്ടാകാനില്ല. കൈവശമുണ്ടായിരുന്ന നേമം സീറ്റു കൈവിട്ടു വട്ടപൂജ്യ ത്തിലേക്കു ബിജെപി സഖ്യം കൂപ്പുകുത്തി.
കഴിഞ്ഞ തവണ ലഭിച്ച 91-47 എന്ന സീറ്റുനില 100-39 ആയി ഉയർത്താൻ കഴിഞ്ഞതിൽ ഇടതുമുന്നണിക്ക് അഭിമാനിക്കാം. ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസിന്റെ നില ഏറെ പരുങ്ങലിലായി. എങ്കിലും രാഹുൽ ഗാന്ധിയുടെ ലോകസഭാ മണ്ഡലം ആയ വയനാട്ടിൽ മൂന്നിൽ രണ്ടു സീറ്റു സീറ്റു നേടാൻ കഴിഞ്ഞു എന്നത് അവർക്കു പിടിവള്ളിയായി.
കണ്ണൂരിലെ ധർമ്മടത്ത് 2016 ൽ നേടിയ 36,905 നെ ഭൂരിപക്ഷം 50,000ൽ പരമായി വർദ്ധിപ്പിക്കാൻ പിണറായിവിജയാണ് കഴിഞ്ഞു. എന്നാൽ മട്ടന്നൂരിൽ കെകെ ശൈലജ വൻഭൂരിപക്ഷത്തോടെ [61,035} മുന്നിൽ നിന്നു. കണ്ണൂരിലെ തന്നെ പയ്യന്നൂരിൽ ടിവി മധുസുധനൻ 49,349 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തോടെ ഇടതു മുന്നണിക്ക് വൻ പിന്തുണ നൽകി.
എന്നാൽ ഇടുക്കിയിലെ ഉടുമ്പുംചോലയിൽ എംഎം മണി പഴയ എതിരാളിയായ കോൺഗ്രസിലെ ഇഎം ആഗസ്തിയെ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തോൽപ്പിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിലെ സേനാപതി വേണുവിനേക്കാൾ 1109 വോട്ടിന്റെ ഭൂരിപക്ഷമേ മണിയാശാന് ഉണ്ടായിരുന്നുള്ളു. ഭൂരിപക്ഷം ഉയരുന്നതിനിടയിൽ പരാജയം പരസ്യമായി സമ്മതിച്ചു പുറത്തുവന്ന ആഗസ്തി പന്തയപ്രകാരം ശിരസു മുണ്ഡനം ചെയ്യുമെന്ന് അറിയിച്ചു.
ഇട തുപക്ഷത്തിലേക്കു ചേക്കേറിയ കേരള കോൺഗ്രസിലെ ഭൂരിപക്ഷം സ്ഥാനാർഥികളും വിജയിച്ചുവെങ്കിലും അവരുടെ നേതാവായ ജോസ് കെ മാണി പാലായിൽ യുഡിഎഫിന്റെ കൂടെ നിലയുറപ്പിച്ച എൻസിപി നേതാവ് മാണി സി കാപ്പനോട് 14,941 വോട്ടിനു തൊട്ടു എന്നതാണ് അട്ടിമറികളിൽ പ്രധാനം.
ഇടുക്കിയിൽ ജോസ് കെ മാണിയുടെ പാർട്ടിയിലെ രണ്ടാമൻ റോഷി അഗസ്റ്റിൻ ജയിച്ചുവെന്നതാണ് മറ്റൊരു സംഭവ വികാസം. റോഷി മന്ത്രിയാകാൻ എല്ലാ സാദ്ധ്യതയും ഉണ്ട്. പക്ഷെ ജോസിന് പാർലമെന്റ് അംഗത്വവും മന്ത്രിസ്ഥാനവുമാണ് നഷ്ട്ടപെടുക. എൽഡിഎഫിന്റെ വിജയത്തിൽ കേരളം കോൺഗ്രസ് ഭാഗഭാക്കാവുന്നു എന്ന് ജോസ് പറഞ്ഞെങ്കിലും ജോസിന്റെ ഭാവി എന്ന ചോദ്യം അവശേഷിക്കുന്നു.
വടകരയിൽ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവ കെകെ രമ ആർഎംപി ടിക്കറ്റിൽ യുഡിഎഫിന്റെ കൂടെ മത്സരിച്ചു ശ്രദ്ധാര്ഹമായ വിജയം കാഴ്ചവച്ചു. രമയെ തോൽപ്പിക്കാൻ സിപിഎം സർവ ശക്തിയും എടുത്തുപയോഗിച്ചുവെങ്കിലും അതൊന്നും ജനം വിലക്കെടുത്തില്ല.
കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് സിപിഎമ്മിലെ വി ശിവൻകുട്ടി കുമ്മനം രാജശേഖരനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പരാജയ പ്പെടുത്തി. വെല്ലുവിളി ഏറ്റെടുത്ത് മത്സരത്ത്റ്റിനിറങ്ങിയ കെ. മുരളീധരൻ മൂനാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്യശൂരിൽ സഹോദരി പദ്‌മജ വേണുഗോപാൽ സിപിഎമ്മിലെ പി ബാലചന്ദ്രനോട് ഇഞ്ചോടിഞ്ചു പോരാടി പരാജയം വരിച്ചു. നടൻ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി.
പാലക്കാടു ബിജിപി ടിക്കറ്റിൽ മത്സരിച്ച മെട്രോമാൻ ഇ ശ്രീധരൻ ആദ്യാവസാനം ലീഡ് നിലനിർത്തിയെങ്കിലും കോൺഗ്രസിലെ ഷാഫി പറമ്പിൽ ഒടുവിൽ ജയിച്ചുകയറി സീറ്റ് നിലനിർത്തി. വിജയം ഉറപ്പിച്ചിരുന്ന ശ്രീധരൻ അവിടെ എംഎൽഎ ഓഫീസ് വരെ തുറന്നിരുന്നു. ബിജെപി പ്രസിഡണ്ട് കെ. സുരേന്ദ്രൻ കോന്നിയിൽ നിന്നും മഞ്ചേശ്വരം വരെ ഹെലിലൊപ്റ്ററിൽ സഞ്ചരിച്ച് പോരാടിയെങ്കിലും രണ്ടിടത്തും പരാജയം വാങ്ങി.
കുണ്ടറയിൽ ജെ മേഴ്സിക്കുട്ടിയമ്മ പി സി വിഷ്ണുനാഥിനോട് പരാജയം വാങ്ങി. ഇടതുമുന്നണിയിൽ മത്സരിച്ച് പരാജയപ്പെട്ട ഏക മന്ത്രി എന്ന നാണക്കേട് മേഴ്സിക്കുട്ടിയമ്മക്കു കൈവന്നു ആയി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് വന്ന അമേരിക്കൻ പ്രവാസികളുടെ മൽസ്യബന്ധന ബോട്ടു വിവാദം തനിക്കു അനുകൂലമായി തിരിച്ചുവിടാൻ വിഷ്ണുനാഥിന് കഴിഞ്ഞു.
ചാനലുകൾ നടത്തിയ തെരഞ്ഞെടുപ്പ് പ്രീപോൾ, പോസ്റ്റ് പോൾ സർവേകളുടെ പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് ഫലങ്ങൾ. യൂടുബിലൂടെ 5,32, 000 പ്രേക്ഷകരെ ആകർഷിച്ച 24 ന്യൂസ് ചാനൽ ഒന്നാമതെത്തി. രണ്ടാമതെത്തിയ ഏഷ്യാനെറ്റിന് ഒന്നര ലക്ഷത്തിനെയും മനോരമ ചാനലിന് ഒന്നേകാൽല ലക്ഷത്തിനെയും മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഗവർമെന്റിന്റെ പരസ്യം ഏറ്റവും കൂടുതൽ നേടിയതും 24 ന്യൂസ്.