Image

മയക്കുമരുന്ന് കേസ്; റാണ ദഗ്ഗുബാട്ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു

Published on 08 September, 2021
മയക്കുമരുന്ന് കേസ്; റാണ ദഗ്ഗുബാട്ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു

ബെംഗളൂരു:  മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ നടന്‍ റാണ ദഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം വട്ടമാണ് റാണയെ ചോദ്യം ചെയ്യുന്നത്. 30 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് എടുത്തിരുന്നു.  ഇഡിക്ക് പുറമെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും വിവിധ തെലുങ്ക്-കന്നഡ സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. 


റാണയ്ക്ക് പുറമേ നടിമാരായ നടി ചാര്‍മി കൗറിനും രാകുല്‍ പ്രീത് സിങിനും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്. ചാര്‍മി കൗറിനേയും രാകുല്‍ പ്രീത് സിങിനേയും കഴിഞ്ഞ ആഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. രാകുല്‍ പ്രീത് സിങിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എന്‍സിബിയും ഇരുവരേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.  

ഇവര്‍ക്ക് പുറമേ കന്നഡ താരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ നടിയും അവതാരക.യുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കര്‍ണാടക ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക