Image

തമിഴ്‌നാട്ടില്‍ അംഗനവാടിയില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 17 കുട്ടികള്‍ ആശുപത്രിയില്‍

Published on 21 September, 2021
 തമിഴ്‌നാട്ടില്‍ അംഗനവാടിയില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 17 കുട്ടികള്‍ ആശുപത്രിയില്‍


കൂടല്ലൂര്‍: തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയില്‍ ഭൂതംകാട്ടികമ്പളിമേട്ടില്‍ അംഗനവാടി കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി. ഭക്ഷണം കഴിച്ച 17 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭക്ഷണം കഴിച്ചതിനു പിന്നാലെ മൂന്ന് കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. മറ്റു ചിലര്‍ക്ക് അസ്വസ്ഥതകളുമുണ്ടായി. ഇതോടെ അംഗനവാടിയിലുണ്ടായിരുന്ന 17 കുട്ടികളെയും വര്‍ക്കര്‍ ജയചിത്രയും ഹെല്‍പ്പര്‍ അംശവല്ലിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

കൂടല്ലൂര്‍ കലക്ടര്‍ കെ.ബാലസുബ്രഹ്മണ്യം ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി. കുട്ടികളില്‍ ഒരാള്‍ക്ക് വിളമ്പിയ ഭക്ഷണ പ്ലേറ്റില്‍ പല്ലിയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട് ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായൂം അംഗവാടി സെന്ററുകളിലെ ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാന്‍ നിര്‍ദേശിച്ചതായും കലക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. കുട്ടികളെ ഇന്നു തന്നെ വീടുകളിലേക്ക് മടക്കി അയക്കാന്‍ പറ്‌റുമെന്നും കലക്ടര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക