(നാല് ആൺമക്കളുള്ള തൊണ്ണൂറിലേറെ പ്രായമായ ഒരു വൃദ്ധ അനാഥാലയത്തിൽ വിശപ്പിനു ഒന്നും കിട്ടാതെ വലഞ്ഞപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു " ദൈവമേ കഴിയുമെങ്കിൽ എന്റെ ജീവൻ എടുക്കു അല്ലെങ്കിൽ എനിക്ക് വിശപ്പു തരാതിരിക്കു)
മക്കളെ മാതാപിതാക്കൾ സംരക്ഷിക്കുകയും
മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ
മക്കൾ സംരക്ഷിക്കുകയും ഒരു തുടർച്ചയാണ്.
അതിനു ഭംഗം വരുത്തുന്നത് സാമ്പത്തികമാണ്.
ജീവിത മാർഗം തേടി വീട്ടിൽ നിന്നും
അകന്നു കഴിയേണ്ടി വരുന്ന മക്കൾക്ക്
ചെയ്യാൻ കഴിയുന്നത് ധനസഹായമാണ്.
ചിലർക്ക് അതിനും കഴിയുന്നില്ല. അപ്പോൾ
മാതാപിതാക്കൾ വഴിയാധാരമാകുന്നു.
ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരിക്കലും
പരിഹരിക്കാൻ കഴിയാത്തത്. വിശപ്പ്
മാത്രമല്ല മാറാരോഗങ്ങളും വൃദ്ധരായവരെ
കഷ്ടപ്പെടുത്തുന്നു. ദയാവധം ഒരു പ്രതിവിധിയാണ്.
ശ്രീമതി സരോജ വർഗ്ഗീസ് ലേഖനങ്ങളും, കഥകളും മാത്രമല്ല
കവിതയും വഴങ്ങുമെന്നു തെളിയിക്കുന്നു. അഭിനന്ദനം.
Ponmelil Abraham2021-10-18 20:27:32
Very good poem conveying the message of an elderly mother who is abandoned by her sons and is wishing and praying for an end to this suffering. This is not an uncommon situation in the modern day, at least the children could make financial arrangement to feed their mother.
Jyothylakshmy Nambiar2021-10-18 23:08:37
സരോജ മാഡത്തിന്റെ കവിത മനസ്സിനെ ആർദ്രമാക്കുന്നു. കണ്ണുകളെ ഈറനണിയിക്കുന്നു.
വൃദ്ധരായ എത്രയോ മാതാപിതാക്കൾ ഇങ്ങനെ വേദനയോടെ ജീവിക്കുന്നുണ്ടാകും. നാല് മക്കളുടെ
അമ്മയായിട്ടും ഒരാൾ പോലും തിരിഞ്ഞുനോക്കാതെ ഇങ്ങനെ ഒരു 'അമ്മ അവഗണിക്കപ്പെടുന്നത് ഇന്നത്തെ സമൂഹത്തിനു ലജ്ജാവാഹം തന്നെ. മാഡത്തിനെപോലെ എഴുത്തുകാർ ഇത്തരം വിഷയം മാധ്യമങ്ങളിൽ കൊണ്ടുവരുമ്പോൾ കരുണയുടെ ഒരു വെളിച്ചം ആരെങ്കിലും കൊളുത്തുമെന്നു ആശിക്കാം.
Babu Parackel2021-10-19 00:16:34
ഹൃദയ സ്പർശിയായ കവിത ഗുരുതരമായ ഒരു സാമൂഹ്യ വിഷയത്തിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ സുധീർ സാറിന്റെ 'ദയാവധം' എന്ന അഭിപ്രായത്തോടു യോജിക്കാനാവില്ല. മക്കളെ വളർത്തി വലുതാക്കിയതിന് ഒടുവിൽ ദയാവധം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു മാതാവിന്റെയോ പിതാവിന്റെയോ ഗതികേട് മാനുഷികമായി അംഗീകരിക്കാനാവില്ല. അങ്ങനെയുള്ളവരെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ ആക്കുകയായിരിക്കും കൂടുതൽ പ്രായോഗികമായ കാര്യം. എന്നാൽ അതിന്റെ ചെലവ് വഹിക്കാൻ കഴിവില്ലാത്ത മക്കൾ ആയാലോ എന്ന ചോദ്യം ഉയർന്നേക്കാം. മക്കൾ നല്ല മേച്ചിൽപ്പുറങ്ങൾ തേടി വിദൂരത്തേക്കു യാത്രയാകുമ്പോളാണല്ലോ ഈ വിഷയം കൂടുതലായും ഉയരുന്നത്. വിദേശത്തുള്ള മക്കൾക്ക് അല്പം ചെലവ് ചുരുക്കി അവർക്കു വേണ്ടി ഒരു ചെറിയ തുക മാറ്റി വയ്ക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല. അതിനുള്ള മനസ്സുണ്ടാവണമെന്നു മാത്രം.
Anna2021-10-20 02:03:12
A very touching Poem ..well written 👍..Congratulations ..
Saroj♥️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല