Image

ചുറ്റികയ്ക്ക് അടിയേറ്റ് തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത

Published on 01 December, 2021
ചുറ്റികയ്ക്ക് അടിയേറ്റ്  തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അഴുകിയ നിലയില്‍ 20 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കൊടിയ പീഡനങ്ങള്‍ക്ക് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ രണ്ട് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുറ്റിക കൊണ്ട് യുവതിയുടെ തലയോട്ടി അടിച്ച്‌ തകര്‍ക്കുകയും 26 തവണ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചുറ്റിക കൊണ്ടുള്ള അടിയില്‍ തലയോട്ടി തകരുകയും യുവതിയുടെ കണ്ണുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

കഴുത്തില്‍ അടക്കം മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു. ഇതിനിടെ പ്രതികള്‍ യുവതിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ കാമുകനും സുഹൃത്തും ചേര്‍ന്നാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചതാണ്ല കൊലപാതകത്തിന് കാരണമായത്.

സുഹൃത്തിനെയും കൂട്ടിയാണ് ഇയാള്‍ ക്രൂരകൊലപാതകം നടത്തിയത്. വിവാഹ കാര്യം ചര്‍ച്ചചെയ്യാനാണെന്ന് പറഞ്ഞാണ് കാമുകന്‍ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായികൊലപ്പെടുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക