Image

ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 17 January, 2022
ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

കോട്ടയത്തെ അരുംകൊലയില്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്തെ യുവാവിന്റെ കൊലപാതകം പൊലീസിന് അപമാനമെന്ന് സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്ന് സതീശന്‍ ആരോപിച്ചു. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഗുണ്ടകളെ സംരക്ഷിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കെതിരെ പൊലീസ് കേസെടുത്താല്‍ അത് ഇല്ലാതാക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഗുണ്ടാ രാജ് ആണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിലവിലെ ചുമതല ആര്‍ക്കാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ നിയന്ത്രിക്കാന്‍ ആളില്ല. പൊലീസിലെ ഉന്നതര്‍ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ഇപ്പോള്‍ പതിവാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ഇന്ന് പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക