2020 നവംബര്‍ 3നു അമേരിക്കയിലെ അമ്പത്തിയൊമ്പതാം പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഭരണത്തില്‍ ഇരുന്ന ഡൊണാള്‍ഡ് ട്രമ്പും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും ആയിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍ വൈസ് പ്രസിഡണ്ട് ജോ ബൈഡനും കാലിഫോര്‍ണിയ സ്റ്റേറ്റില്‍ നിന്നുള്ള യു എസ് സെനറ്റര്‍ കമല ഹാരിസും ആയിരുന്നു.ഈ ഇലക്ഷന്‍ പല മുന്‍കാല റെക്കോർഡുകളും ഭേദിച്ചു. അവ ഇപ്രകാരമാണ്: 1] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് 2] രണ്ടു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളും മുൻകാലങ്ങളിലേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി. 3] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ തപാല്‍ മാര്‍ഗം ചെയ്യപ്പെട്ടു. 4] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേരത്തെയുള്ള വോട്ടിംഗ് രീതി(ഏർളി വോട്ടിങ്) ഉപയോഗിച്ചു. 5] അമേരിക്കയില്‍ ആദ്യമായി ഭീകരാക്രമണത്തിലൂടെ ഭരണത്തില്‍ തുടരാന്‍ തോറ്റ സ്ഥാനാര്‍ഥി ശ്രമിച്ചു. 6] അമേരിക്കയുടെ ശത്രുക്കള്‍ ഉള്ളില്‍ത്തന്നെയുണ്ട് എന്നും അവര്‍ ആരെന്നും വെളിവാക്കപ്പെട്ടു.
മുന്‍കാല റെക്കോർഡുകളെ തകര്‍ക്കുന്നതായിരുന്നു 2008ല്‍ ബറാക് ഒബാമയ്ക്ക് ലഭിച്ച 69. 5 മില്യന്‍ വോട്ടുകള്‍. എന്നാല്‍, 2020ല്‍ ഇരു സ്ഥാനാര്‍ത്ഥികളും കൂടുതല്‍ വോട്ടുകള്‍ നേടി. ട്രംപിന് 74 മില്യണില്‍ അധികവും 81 മില്യണില്‍ അധികം വോട്ടുകള്‍ ബൈഡനും ലഭിച്ചു. അതായത്, ട്രമ്പിനേക്കാള്‍ 7 മില്യണില്‍ അധികം വോട്ടുകള്‍ ബൈഡനു ലഭിച്ചു. പൊതുവായി ചെയ്യപ്പെടുന്ന വോട്ടുകളുടെ കൂടെ ഓരോ സ്റ്റേറ്റിനും വീതിച്ചിട്ടുള്ള ഇലക്റ്ററല്‍ വോട്ടുകളുടെ ഭൂരിപക്ഷം കൂടി വേണം പ്രസിഡണ്ട് ഇലക്ഷനില്‍ ജയിക്കാന്‍. അന്‍പതു സ്റ്റേറ്റുകള്‍ക്ക് 538 ഇലക്റ്ററല്‍ കോളജ് വോട്ടുകള്‍ ഉണ്ട്. മിനിമം 270 ഇളക്റ്ററല്‍ കോളജ് വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥി പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെടും. 2016ലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പൊതു വോട്ടുകള്‍ ലഭിച്ചത് ഹിലരി ക്ലിന്റനായിരുന്നെങ്കിലും ട്രമ്പിനാണ് കൂടുതല്‍ എലക്ട്രല്‍ കോളജ് വോട്ടുകള്‍ ലഭിച്ചത്.
2020ല്‍ 306 ഇളക്റ്ററല്‍ കോളജ് വോട്ടുകള്‍ ബൈഡനും 232 ഇലക്റ്ററല്‍ കോളജ് വോട്ടുകള്‍ ട്രമ്പിനും ലഭിച്ചു. ജയിക്കാന്‍ ആവശ്യമായ 270 ഇലക്റ്ററല്‍ കോളജ് വോട്ടുകളേക്കാള്‍ 38 വോട്ടുകള്‍ കുറവാണ് ട്രമ്പിനു ലഭിച്ചത്. 7 മില്യണില്‍ അധികം പോപ്പുലര്‍ വോട്ടും {51.3 %} 74 ഇലക്റ്ററല്‍ കോളജ് വോട്ടും ട്രമ്പിനേക്കാള്‍ കൂടുതല്‍ നേടി ബൈഡന്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 46 .9 % വോട്ടുകള്‍ ട്രമ്പിനും 51.3% വോട്ടുകള്‍ ബൈഡനും ലഭിച്ചു. 100 വര്‍ഷത്തിനുള്ളില്‍ അഞ്ചാം പ്രാവശ്യവും 1992നു ശേഷവും, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യമായുമാണ് ഭരണത്തിലിരിക്കുന്ന പ്രസിഡണ്ട് പരാജയപ്പെടുന്നത്. ക്രിസ്ത്യന്‍ മൗലികവാദികള്‍ 1992 ല്‍ ജിമ്മി കാര്‍ട്ടര്‍ക്കു ആദ്യ തവണ കൊടുത്ത പിന്തുണ പിന്‍വലിച്ചതാണ് കാര്‍ട്ടര്‍ രണ്ടാം പ്രാവശ്യം തോല്‍ക്കാൻ കാരണം.
പ്രതീക്ഷയില്‍ വളരെയധികം വോട്ടുകള്‍ ഏര്‍ളി വോട്ടിങ്ങിലും, പോസ്റ്റല്‍ വോട്ടിങ്ങിലും ഉണ്ടായത് നിമിത്തം പല സ്റ്റേറ്റുകളിലും വോട്ടെണ്ണൽ നവംബര്‍ 3ന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല, അതിനാല്‍ ഫൈനല്‍ ഫലപ്രഖ്യാപനവും താമസിച്ചു. തപാല്‍ വോട്ടുകളും ഏര്‍ളി വോട്ടിങ്ങിലും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് ഡെമോക്രാറ്റുകളാണ്. നവംബര്‍ മൂന്നിലെ ഇല്കഷന്‍ ദിവസം ചെയ്യുന്ന വോട്ടുകള്‍ എണ്ണിയതിനുശേഷമാണ് പല സ്റ്റേറ്റുകളിലും തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. അതിനാല്‍, നവംബര്‍ 7 വരെ വോട്ടെണ്ണല്‍ തുടര്‍ന്നു. ഫൈനല്‍ ഫലപ്രഖ്യാപനവും താമസിച്ചു. ഭൂരിപക്ഷം വോട്ടുകള്‍ എണ്ണപ്പെട്ടപ്പോള്‍ വിജയി ആരാണെന്നു മുന്‍കൂട്ടിത്തന്നെ അറിയാനും സാധിക്കും.
ഇലക്ഷനുശേഷം:
-----------------------------
അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ ചിലത് സ്ഥിരം റിപ്പപ്ലിക്കന്‍ പാര്‍ട്ടിയെ ജയിപ്പിക്കും, മറ്റു ചിലത് സ്ഥിരം ഡെമോക്രാറ്റിക് പാര്‍ട്ടിയെ ജയിപ്പിക്കും. ബാക്കിയുള്ള സ്റ്റേറ്റുകള്‍ -സ്വിങ് സ്റ്റേറ്റുകള്‍- ആണ്; അവിടെ ഫലം മാറിയും മറിഞ്ഞും ഇരിക്കും. ചിലപ്പോള്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയും ചിലപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ജയിക്കും. ദേശീയ തലത്തില്‍ വിധി നിര്‍ണ്ണയിക്കുന്നത്. ഇലക്ഷന് മുമ്പേ തന്നെയും ഇലക്ഷന്‍ ദിവസവും ഇലക്ഷന് ശേഷവും തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടെന്ന് ട്രമ്പ് അനുയായികള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. 'നമ്മള്‍ തോറ്റാല്‍ അത് ഇലക്ഷനില്‍ ക്രമക്കേടുകള്‍ നിമിത്തമായിരിക്കും എന്ന് ട്രമ്പും മറ്റു നേതാക്കളും മുന്‍കൂട്ടി പ്രചരണം നടത്തിയിരുന്നു. ക്രിസ്ത്യന്‍ മതവാദികള്‍, വെള്ളക്കാരിലെ തീവ്രവാദി ഗ്രുപ്പുകള്‍ ഇവരൊക്കെ ഉൾപ്പെടുന്ന വന്‍ ഗ്രുപ്പിനെ ട്രംപ്ലിക്കന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ അനേകം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഇലക്ഷനില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് അവര്‍ വളരെയധികം വ്യപകമായി പ്രചരിപ്പിച്ചു. പല സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസങ്ങളിലും പല അട്ടിമറികളും നടത്താന്‍ ട്രംപ്ലിക്കന്‍സ് ശ്രമിച്ചു. പ്രത്യേകിച്ചും സ്വിങ് സ്റ്റേറ്റുകളില്‍ അവര്‍ പല അട്ടിമറികളും നടത്തി; വോട്ടെണ്ണല്‍ തടസപ്പെടുത്തി, കള്ള വോട്ടുകള്‍ ചെയ്തിട്ടുണ്ട് എന്ന് തെളിവുകള്‍ ഇല്ലാതെ വാദിച്ചു. അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍, വിവിധ സ്റ്റേറ്റുകളിലെ ഇലക്ഷന്‍ അധികാരികള്‍; ട്രംപ്ലിക്കന്‍സിന്റെയും ട്രമ്പിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും പ്രഖ്യാപിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും സുരഷിതമായ ഇലക്ഷന്‍ നടന്നിട്ടില്ല എന്ന് ഫെഡറല്‍ ഏജന്‍സികളും പ്രഖ്യാപിച്ചു. എന്നാല്‍, ട്രമ്പിന്റെ അഭിഭാഷകരായ റൂഡി ജൂലിയാനി, സിഡ്നി പൗവെല്‍, ചില റിപ്പപ്ലിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍, തീവ്ര ട്രംപ്ലിക്കന്‍സ് തുടങ്ങിയവർ വ്യാജ ആരോപണങ്ങള്‍ തുടര്‍ന്നു. ഇലക്ഷന്‍ റിസള്‍ട്ടുകള്‍ അട്ടിമറിക്കാനും ശ്രമിച്ചു. ഇവര്‍ 63 കേസുകള്‍ ഫയല്‍ ചെയ്തു. ഇലക്ഷനില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച് മറ്റുള്ളവരെ കബളിപ്പിക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം. കൊടുത്ത കേസുകള്‍ പലതും അവര്‍ തന്നെ പിന്നീട് പിന്‍വലിച്ചു, മറ്റുള്ളവയെ കോടതികള്‍ തള്ളിക്കളഞ്ഞു.തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, ഇലക്ഷനിൽ ഗൂഢാലോചനയും കള്ളവോട്ടുകളും നടന്നു, മരിച്ചവരുടെ വോട്ടുകള്‍ മറ്റാരോ ചെയ്തു, എന്നിങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ അവര്‍ വ്യാപിപ്പിച്ചു. ഓരോ സ്റ്റേറ്റിലെയും പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ അധികാരികളെയും കോണ്‍ഗ്രസ്സ് അംഗങ്ങളെയും ഇലക്ഷന്‍ സര്‍ട്ടിഫൈ ചെയ്യുന്നതില്‍നിന്നും ഭീഷണിപ്പെടുത്തുകയും വിലക്കുകയും ചെയ്തു. ഇല്കഷന്‍ റിസള്‍ട്ട് മാറ്റി തിരുത്തി ട്രമ്പിനെ വിജയി ആയി പ്രഖ്യാപിക്കാന്നും ആവശ്യപ്പെട്ടു. ജോര്‍ജിയ സ്റ്റേറ്റിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെ ട്രമ്പ് തന്നെ നേരിട്ട് വിളിച്ചു. ട്രമ്പിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. ഇലക്ഷനില്‍ അഴിമതി നടന്നു എന്നുപറഞ്ഞുകൊണ്ട് അക്കാരണത്താൽ ഇലക്ഷന്‍ അസാധുവാക്കാന്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്റ്റേറ്റിനോടും ആവശ്യപ്പെട്ടു. അങ്ങനെ ട്രമ്പിന് വീണ്ടും അധികാരത്തില്‍ തുടരാനുള്ള അവസരം ഉണ്ടാക്കാനും ആവശ്യപ്പെട്ടു. ഇലക്ഷൻ സര്‍ട്ടിഫൈ ചെയ്യരുതെന്ന് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടു. പെന്‍സ് വഴങ്ങില്ല എന്ന് കണ്ടപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ തടയുക എന്ന ലക്ഷ്യത്തോടെ ജനുവരി 6 ന് ക്യാപിറ്റോൾ ആക്രമിക്കുകയും ചെയ്തു.
വൈസ് പ്രസിഡണ്ടാണ് ഇലക്റ്ററല്‍ കോളജ് വോട്ടുകള്‍ കോണ്‍ഗ്രസില്‍ എണ്ണി ഫൈനല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓരോ സ്റ്റേറ്റുകളില്‍നിന്നും അയച്ചുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആണ് വൈസ് പ്രസിഡണ്ട് കോണ്‍ഗ്രസ്സില്‍ എണ്ണി ഫലം അറിയിക്കേണ്ടത്. ചില റിപ്പബ്ലിക്കൻ സ്റ്റേറ്റുകളില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പബ്ലിക്കൻസ് ഉണ്ടാക്കി അയച്ചുകൊടുത്തു. ബൈഡന്‍ ഭരണത്തിലേക്ക് അധികാരകൈമാറ്റത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ട്രമ്പ് ഭരണകൂടം സഹകരിച്ചില്ല. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തീവ്ര ആക്രമണം ആയിരുന്നു ജനുവരി 6 ന് നടന്നത്.
ട്രമ്പ്, മക്കള്‍, അഭിഭാഷകർ, കുറേ സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്സ് അംഗങ്ങള്‍, മിലിട്ടറിക്കാര്‍, പോലീസുകാര്‍ , വെള്ളക്കാരിലെ തീവ്രവാദികള്‍, ഭീകരവാദികള്‍, മറ്റു ട്രംപ്ലിക്കന്‍സ് ഇവരൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ക്യാപ്പിറ്റോൾ ആക്രമിക്കാനും ഇലക്ഷൻ സര്‍ട്ടിഫിക്കേഷന്‍ തടയാനും ജനുവരി 6 ന് ഒന്നിച്ചുകൂടി ക്യാപ്പിറ്റോൾ ആക്രമിച്ചു. ഇവരുടെ കൈയില്‍ പലവിധ മാരക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിലങ്ങുകളും ഉണ്ടായിരുന്നു.തൂക്കുമരവും തയ്യാറാക്കിയിരുന്നു. ക്യാപ്പിറ്റോൾ തകര്‍ത്ത് ഇവര്‍ ഉള്ളില്‍ കയറി. മൈക്ക് പെന്‍സ്,ഹൗസ് സ്പീക്കർ നാന്‍സി പെലോസി മറ്റു ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരെ കൊല്ലുക എന്നതുകൂടിയായിരുന്നു ലക്ഷ്യം. ഭീകരതയിലൂടെ ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. അക്രമികളില്‍ അനേകരെ പിടികൂടി; ചിലര്‍ ശിക്ഷിക്കപ്പെട്ടു, മറ്റുള്ളവര്‍ വിധിക്കായി തടവില്‍ കഴിയുന്നു. പിടികിട്ടാപുള്ളികളെ എഫ് ബി ഐ തിരയുകയും ചെയ്യുന്നു.
ഭീകരാക്രമണം നടന്നപ്പോള്‍ പെന്‍സ്, പെലോസി, മറ്റു അംഗങ്ങള്‍ എന്നിവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. അവസാനം ഇലക്ഷന് രണ്ടു മാസങ്ങള്‍ക്കു ശേഷം ജനുവരി 7 ന് ബൈഡന്റെ വിജയം സര്‍ട്ടിഫൈ ചെയ്യപ്പെട്ടു. വേണ്ട സമയത്തും ആവശ്യത്തിനും സുരക്ഷിതത്വം ഇവര്‍ക്ക് ലഭിച്ചില്ല. ഇതില്‍ ട്രമ്പിന്റെയും അനുയായികളുടെയും പങ്കും നീക്കങ്ങളും ഹൗസ് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ വോട്ടിംഗ് മെഷിനുകള്‍ പിടിച്ചെടുക്കാന്‍ ട്രമ്പ് ശ്രമിച്ചു എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
[തുടരും]