പുലർകാല സ്വപ്നത്തിൽ പോത്തിനെ കണ്ടു ഞാൻ
പോത്തിൻ പുറത്തതാ ക്രൂരനാം കാലൻ
കണ്ടങ്ങു ഞെട്ടി ഞാൻ മുഖമങ്ങു പൊത്തി ഞാൻ
എന്മുഖം കാണാതെ കാലനും ഞെട്ടി
പാശം ചുഴറ്റി കറക്കിയെറിഞ്ഞു
പിന്നെയും പിന്നെയും കലിപൂണ്ട കാലൻ
ജീവനിൽ കൊതിമൂത്ത ഞാനങ്ങു വഴുതി
കാലന്റെ പാശത്തിൽ കുടുങ്ങാതെ പിന്നെയും
ചോരയാൽ കലങ്ങിയ കാലന്റെ കണ്ണുകൾ
ആഴത്തിൽ തിരയുന്നു എന്നെ വീണ്ടും
മൃത്യുവിൻ ശീല്ക്കാരം കാതിൽ മുഴങ്ങുന്നു
ആഞ്ഞാഞ്ഞു വീശുന്ന ചാട്ടുളി പോൽ
അലറിവിളിച്ച ഞാൻ ആഞ്ഞു ചവിട്ടി
കാലന്റെ നെഞ്ചിൽ മല്ലനെപ്പോൽ
പിന്നീടു കണ്ടു ഞാൻ അലറി കരയുന്ന
എൻ ചവിട്ടേറ്റയെൻ പാതി മെയ്യാളെ