Image

ഹൂസ്റ്റണില്‍ പൊലിസ് ഡപ്യൂട്ടീ ഓഫിസര്‍ തസ്‌കരന്മാരുടെ  വെടിയേറ്റു മരിച്ചു

പി പി ചെറിയാന്‍ Published on 02 April, 2022
ഹൂസ്റ്റണില്‍ പൊലിസ് ഡപ്യൂട്ടീ  ഓഫിസര്‍ തസ്‌കരന്മാരുടെ  വെടിയേറ്റു മരിച്ചു

ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍) :  ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിലെ ഡെപ്യൂട്ടി ഡാരന്‍ അല്‍മന്റാറസ് തസ്‌കരന്മാരുടെ  വെടിയേറ്റു മരിച്ചു. ഷെരീഫ് ഓഫീസിലെ 23 വര്‍ഷം വെറ്ററനായിരുന്നു ഡാരന്‍

മാര്‍ച്ച് 31 വ്യാഴാഴ്ച ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം.

സഹോദരിയുടെ ജന്മദിനമായതിനാല്‍ ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡപ്യൂട്ടിയും ഭാര്യയും കുട്ടികളും. 

കടയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ സ്വകാര്യ വാഹനമായ ട്രക്കിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ഇവര്‍ ട്രക്കിന്റെ കറ്റാലിറ്റിക്ക് കണ്‍വര്‍ട്ടര്‍ അഴിച്ചു മാറ്റുകയായിരുന്നു.  വാഹനങ്ങളുടെ ഈ ഉപകരണം അഴിച്ചുമാറ്റുന്നത് സാധാരണമാണ് 

ഭാര്യയോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേക്ക് നീങ്ങി. പെട്ടെന്നു തസ്‌കരന്മാരില്‍  ഒരാള്‍ ഡപ്യൂട്ടിക്കു നേരെ വെടിയുതിര്‍ത്തു. ഡപ്യൂട്ടി തിരിച്ചും വെടിവച്ചു.  നിരവധി വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഡപ്യുട്ടി തസ്‌കരന്മാര്‍ക്ക് നേരെ വെടിവച്ചതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു  വെടിയേറ്റ തസ്‌ക്കരന്മാര്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റു വീണ ഡെപ്യൂട്ടിയെ ഹൂസ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂവര്‍  ഉള്‍പ്പെടുന്ന സംഘത്തിലെ രണ്ടുപേരെ പൊലിസ് പിടികൂടി. ജോഷ്വവ സ്റ്റുവാര്‍ട്ട് (23), ഹെന്‍ട്രി ക്ലാര്‍ക്ക് (19) എന്നിവരാണ് പിടിയിലായത്. ഇരുവരും മുന്‍പ് പല കേസ്സുകളിലും പ്രതിയായിരുന്നു. മൂന്നാമനെ പിടികൂടാനായിട്ടില്ല.  

ഭാര്യയെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ഡാരന്റെ ധീരതയെ സഹപ്രവര്‍ത്തകര്‍ അതി ദുഃഖത്തോടെയാണ് സ്മരിക്കുന്നത് 

പി പി ചെറിയാന്‍

Join WhatsApp News
മാർട്ടിൻ 2022-04-02 16:17:59
കഷ്ടം... ഈ വീണ് കിടക്കുന്ന ആൾ നമ്മളിൽ ആരെങ്കിലുമാകാം.. പ്രതികൾ ആരാണെന്ന് പ്രശ്നം വെച്ച് നോക്കേണ്ട കാര്യമൊന്നുമില്ല. സാധാരണ ജനങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു Defund The Police അസ്വീകാര്യമായ മുദ്രാവാക്യമാണ്. ട്രംപ് വീണ്ടും വന്നാൽ മാത്രമേ ഈ കൊള്ളക്കും കൊലക്കും അറുതി വരൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക