ഡൊണാൾഡ് ട്രംപ് പിന്തുണച്ച കൂടുതൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ചൊവാഴ്ച നടന്ന പ്രൈമറികളിൽ വിജയം കണ്ടു. പക്ഷെ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്ന ട്രംപിന്റെ തെളിയിക്കാത്ത വാദം ഉയർത്തിപ്പിടിക്കുന്ന ഈ സ്ഥാനാർത്ഥികളെ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങിനെ കാണും എന്നതിനെ ആശ്രയിച്ചിരിക്കും മുൻ പ്രസിഡന്റിന്റെ രാഷ്ട്രീയ ഭാവി.
ചൊവാഴ്ച വിസ്കോൺസിൻ, മിനസോട്ട, വെർമണ്ട്, കണക്റ്റിക്കട് സംസ്ഥാനങ്ങളിൽ ട്രംപ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയിൽ പുരോഗമന വിഭാഗത്തിൽ പെട്ട യു എസ് ഹൗസ് അംഗം ഇല്ഹാൻ ഒമർ മിനസോട്ടയിലെ പ്രൈമറിയിൽ കടുത്ത മത്സരത്തിൽ കഷ്ടിച്ചു ജയിച്ചു. ഇന്ത്യക്കെതിരെ നിയമനിർമാണത്തിന് ശ്രമിച്ച ഒമർ നാലു ഡെമോക്രാറ്റുകളെയാണ് നേരിട്ടത്.
വിസ്കോൺസിനിൽ ഗവർണർ സ്ഥാനാർഥിയാവാൻ ട്രംപിന്റെ പിൻബലമുള്ള ടിം മൈക്കൽസ് തോൽപിച്ചത് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പിന്തുണച്ച ലെഫ്. ഗവർണർ റെബേക്ക ക്ളീഫിഷിനെയാണ്. മുൻ ഗവർണർ സ്കോട്ട് വാക്കറുടെ സഹായം കൂടി ഉണ്ടായിട്ടും ക്ളീഫിഷിനു രക്ഷ കിട്ടിയില്ല.
ഡെമോക്രാറ്റിക് ഗവർണർ ടോണി എവേഴ്‌സിനെയാണ് നവംബറിൽ മൈക്കൽസ് നേരിടേണ്ടത്. ട്രംപിന്റെ 2020 നുണകളുമായാണ് മൈക്കൽസ് രംഗത്തിറങ്ങുക. ഈ വർഷത്തെ ഏറ്റവും
അരിസോണയിൽ കഴിഞ്ഞയാഴ്ച ട്രംപിന്റെ നുണ പ്രചാരണം ഏറ്റെടുത്ത റിപ്പബ്ലിക്കൻ കാരി ലേക്ക് ഗവർണർ സ്ഥാനാർത്ഥിയായി.
കണക്റ്റിക്കട്ടിൽ സെനറ്റിലേക്കു മത്സരിക്കാൻ ട്രംപിന്റെ സഹായത്തോടെ ലിയോറ ലേവി ചൊവാഴ്ച നോമിനേഷൻ നേടി.
വാഷിംഗ്‌ടണിലെ ഡിസ്‌ട്രിക്‌ട് 3ൽ ട്രംപ് വലിയൊരു ശത്രുവിനെ കൂടി വീഴ്ത്തി. അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ വോട്ട് ചെയ്ത റെപ്. ജെയ്‌മി ഹെറേറ ബ്യുറ്ലെർ ചൊവാഴ്ച പ്രൈമറിയിൽ തോറ്റു. ട്രംപിന്റെ സ്ഥാനാർഥി ജോ കെന്റ് ആണ് അവരെ വീഴ്ത്തിയത്.
ബ്യുറ്ലെറോടൊപ്പം ട്രംപിനെതിരെ വോട്ട് ചെയ്ത റെപ്. ഡാൻ ന്യൂഹൗസ് കഴിഞ്ഞയാഴ്ച വാഷിങ്ങ്ടണിൽ കടന്നു കൂടിയിരുന്നു. എന്നാൽ മിഷിഗണിലെ റെപ്. പീറ്റർ മൈജറെ തോൽപിക്കാൻ ട്രംപിന്റെ സ്ഥാനാർഥിക്കു കഴിഞ്ഞു.