വായനക്കാരുടെ എണ്ണം കുറയുന്നതിനെയും പുസ്തകങ്ങള്‍ വിറ്റുപോകത്തതിനെയും പറ്റി പ്രശസ്തസാഹിത്യകാരന്‍ ടി. പത്മനാഭന്‍ വിലപിക്കുന്നത് കേട്ടു. അദ്ദേഹത്തെപോലുള്ളവരുടെ കൃതികള്‍ സാഹിത്യപ്രേമികള്‍ ആവേശത്തോടെ വായിച്ചിട്ടുള്ളതാണ്. അവരൊക്കെ എവിടെപ്പോയെന്ന് ആരേയേണ്ടിയിരിക്കുന്നു. മണ്‍മറഞ്ഞതാണോ അതോ സാഹിത്യത്തോടുള്ള വിരക്തികൊണ്ട് ഹിമാലയത്തില്‍ തപസിരിക്കാന്‍ പോയതാണോ. പത്മനാഭനെപ്പോലുള്ളവരുടെ കൃതികള്‍ വായിക്കാന്‍ ആളില്ലെന്നുവന്നാല്‍ മലയാളസാഹിത്യത്തിന്റെ ഗതിയെന്തായി തീരുമെന്ന് ആശങ്കപ്പെടുകയാണ്.
എം. ടി, പത്മനാഭന്‍, മുകുന്ദന്‍ നിരയിലുള്ളവരുടെ സാഹിത്യകൃതികള്‍ ഒരുലെവലില്‍ താഴെയുള്ളവര്‍ക്ക് രുചിക്കത്തില്ലായിരിക്കാം. എന്നാല്‍ ഇവരെ ഇഷ്ടപ്പെടുന്ന വലിയൊരുസംഘം കലാപ്രേമികള്‍ കേരളത്തിലുണ്ടായിരുന്നു. അവരെയാണ് കാണാതായിരിക്കുന്നത്. സാഹിത്യം ഇഷ്ടമില്ലത്തവന്‍ ജീവിക്കാന്‍ താത്പര്യമില്ലാത്തവനാണ്.. അവന്റെ ജീവിതം മുരടിച്ചതാണ്., മരിച്ചുജീവിക്കുന്നവന്‍.
മറ്റ് ആക്ടിവിറ്റികളൊന്നും ഇല്ലാതിരുന്ന കാലത്താണ് ജനം വായനയിലേക്ക് തിരിഞ്ഞത്. അവിടെ അവര്‍ നിത്യജീവിതത്തിലെ വിരക്തിയില്‍നിന്ന് രക്ഷപ്രാപിക്കയും സംതൃപ്തി നേടുകയും ചെയ്തിരുന്നു. അണുയുഗത്തിലും ആക്ടിവിറ്റികള്‍ കുറവാണെങ്കിലും ബോറടിയില്‍നിന്ന് രക്ഷനേടാന്‍ നിരവധി പോംവഴികള്ളുണ്ട്. ടീവി ഇല്ലാത്ത വീടുകള്‍ ഇല്ലെന്നുതന്നെ പറയാം. സെല്‍ഫോണ്‍ കൊച്ചുകുട്ടികള്‍ക്കുവരെയുണ്ട്. ടീവിയില്‍ അതിരാവിലെമുതല്‍ പാതിരാവരെ സിനിമയും സീരിയലുകളും. പണ്ടൊക്കെ മാസികകളിലെ തുടര്‍ക്കഥകള്‍ വായിച്ച് സമയംപോക്കിയിരുന്ന വീട്ടമ്മമാര്‍ സീരിയല്‍കണ്ട് കണ്ണുനീര്‍പോഴിക്കുന്നു. യുവജനങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഫെയിസ്ബുക്കും യുട്യൂബും അങ്ങനെ പലതും.
ദൃശ്യമാധ്യമങ്ങളുടെ വരവാണ് വായനയെന്ന ശീലം ഇല്ലാതാക്കിയത്. വായിച്ച് അറിവ് സമ്പാദിക്കുക എന്ന് പണ്ടൊക്കെ പറയുമായിരുന്നു. പുസ്തകങ്ങള്‍ വായിക്കാതെതന്നെ അറിവ് സമ്പാദിക്കാന്‍ മറ്റുമാര്‍ക്ഷങ്ങളുള്ളത് മോശമാണ്‌തെന്ന് ഞാന്‍ പറയുന്നില്ല. വായിച്ച് സ്രെയിനെടുക്കാതെ അറിവ് നേടാന്‍ സാധിക്കുമല്ലൊ. കംപ്യൂട്ടര്‍ വ്യാപകമായ ഈ കലഘട്ടത്തിലും അമേരിക്കയിലെ എന്റെ പേരക്കുട്ടികള്‍ വലിയ പുസ്തകങ്ങളും ചുമന്നുകൊണ്ടാണ് സ്‌കൂളില്‍ പോകുന്നത്. പുസ്തകങ്ങള്‍ ഒരുകാലത്തും അപ്രസക്തമാകില്ല എന്നാണ് അതുകൊണ്ട് മനസിലാക്കുന്നത്.
എന്നാല്‍ കഥയും കവിതയുമൊക്കെ ആസ്വദിക്കണമെങ്കില്‍ അത് പുസ്തകവായനയില്‍കൂടിതന്നെ ആയിരിക്കണം. ഒരു സിനിമ കണ്ടാല്‍ ആഒരു സുഹംകിട്ടത്തില്ല. മലയാളസിനിമയാണെങ്കില്‍ പ്രത്യേകിച്ചും. ഞാനൊരു നിരൂപണബുദ്ധിയോടുകൂടിയാണ് സിനിമ കാണാറുള്ളത്. ഏതൊരു കലാരൂപവുമെന്നതുപോലെ സിനിമയും കലാമൂല്യമുള്ളതായിരിക്കണം. അഭ്രത്തിന്റെ ഓരോ ഇഞ്ചിലും പെര്‍ഫെക്ന്‍ ഉണ്ടായിരിക്കണം. അതൊന്നും ഇന്ഡ്യന്‍ സിനിമയില്‍ കാണാറില്ല.
കഥ കേള്‍ക്കാനാണല്ലോ ജനങ്ങള്‍ക്ക് എന്നും ഇഷ്ടം. ഈയൊരു ഇഷ്ട്ടം ഒരുകാലത്തും ഇല്ലാതാകില്ല. കഥയില്ല എന്നാണ് പലരും ആക്ഷേപകരമായി പറയുന്നത്. ഇതൊരു തെറ്റായ വ്യാഖ്യാനമാണ്. നിങ്ങളുടെ ചുറ്റുപാടും നോക്കൂ., അവിടെല്ലാം കഥകളുണ്ട്. അങ്ങേ വീട്ടിലെ മറിയാമ്മയും തെക്കേലെ ജനകിയമ്മയും തെങ്ങുകയറുന്ന ഗോപാലനും വഴിയെ പോകുന്ന തെരുവ് നായയും കഥപറയുന്നുണ്ട്. കണ്ണുതുറന്ന് കാണാനും ഹൃദയംതുറന്ന് ഉള്‍ക്കൊള്ളാനും കലാകാരന് കഴിയണം. അപ്പോളവന്‍ പുതിയപുതിയ കഥകള്‍ കണ്ടെത്തും.
വായനക്കാരെ വിരട്ടിയോടിച്ചതില്‍ എഴുത്തുകാന് വലിയ പങ്കുണ്ടെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. വായനക്കാരനുവേണ്ടിയല്ല പലരുമിന്ന് കഥയെഴുതുന്നത്., അവന്റെ വിജ്ഞാനം പ്രകടിപ്പിക്കാനാണ്. ആര്‍ക്കാണ് നിന്റെ ഭാഷാജ്ഞാനം അറിയാന്‍ താത്പര്യം. നി പറയുന്ന കഥകേള്‍ക്കാനാണ് അവന്‍ നിന്റെ പുസ്തകം കയ്യിലെടുത്തത്. കഥപറയുന്നതിനുപകരം നിന്റെ ഡിക്ഷണറി തുറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുസ്തകം മടക്കുമെന്നതില്‍ സംശയമില്ല. വേറൊരാള്‍ പറഞ്ഞ കഥതന്നെ നിനക്ക് മറ്റൊരുവിധത്തില്‍ എഴുതാം. കാളിദാസന്റെ ശാകുന്തളം കഥ എത്രയോ കൃതികളില്‍ ആവര്‍ത്തിക്കപെട്ടിരിക്കുന്നു. ശകുന്തളക്കുപകരം മാനസിയായിട്ടും ദുഷന്തനുപകരം കൃഷ്ണകുമാറായിട്ടും അവതരിപ്പിക്കപെട്ടെങ്കിലും വായനക്കാരന്‍ താത്പര്യത്തെടെ അതെല്ലാം വായിച്ചു. നിന്റെ എഴുത്തിലെ ഓരോവാക്കും വരികളും അതിന്റെ അവതരണവും ഹൃദ്യമായിരിക്കണം., ഒരു കവിതപോലെ. കവതയിന്ന് ഗദ്യമായിരിക്കുന്നതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല.
മലയാള വാരികകള്‍ പൂട്ടിക്കെട്ടുന്ന എന്നവാര്‍ത്ത ഹൃദയഭേദകമാണ്. മംഗളവും ചന്ദ്രികയും അടച്ചുപൂട്ടി. മംഗളം വാരികക്ക് ഒരുകാലത്ത് ഇരുപത്‌ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. വാങ്ങാനും വായിക്കാനും ആളില്ലാതെ പോയതുകൊണ്ടാണല്ലോ പൂട്ടേണ്ടിവന്നത്. അമേരിക്കന്‍ മലയാളികളുടെ ആവേശമായിരുന്ന മലയാളം പത്രത്തിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. മംഗളവും ചന്ദ്രികയും വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും വാരികകള്‍ മരണമടയുന്നെന്ന് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഇനിയിപ്പോള്‍ മനോരമ മാതൃഭൂമി, കലാകൗമുദി മുതലായ വാരികകളുടെ ഗതി എന്തായി തീരുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
സാം നലമ്പള്ളില്‍.
samnilampallil@gmail.com
NEWS SUMMARY: READING