Image

മിസ്രെമിലെ 10 ബാധകൾ (ആന്‍ഡ്രൂ)

Published on 04 September, 2022
മിസ്രെമിലെ 10 ബാധകൾ (ആന്‍ഡ്രൂ)

പുറപ്പാട് പുസ്തകത്തിൽ 7-12 അദ്ധ്യായങ്ങളിൽ 10 ബാധകളുടെ കഥകൾ കാണാം. ഇത്തരം ബാധകൾ

പ്രകൃതിപരമായി തന്നെ ഉണ്ടാകാൻ സാധ്യതകൾ ഉണ്ട്, അതിന് ദിവ്യതയോ ദൈവത്തിൻറ്റെ പ്രത്യേക ഇടപെടലോ  ഒന്നും വേണ്ട.

ആൾജി, ആൾഗൾ, [പായൽ] വർഗത്തിൽ പെട്ട സൂഷ്‌മ ചെടികൾ വളക്കൂർ ഉള്ള വെള്ളത്തിൽ പെട്ടെന്ന് വർദ്ധിക്കുന്നു. കേരളത്തിൽ കാണുന്ന ആഫ്രിക്കൻ പായൽ, കുളവാഴകൾ ഒക്കെ ഇവയിൽപ്പെടും. ആൾഗൾ  ബ്ലൂം എന്ന ഇത്തരം പ്രകൃതിദത്ത പ്രതിഭാസം ഇ ഭൂമിയിൽ എല്ലായിടത്തും കാണാം. കരയിൽനിന്നും വെള്ളത്തിൽ എത്തുന്ന വളം ആണ് ഇവയുടെ വർദ്ധനവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പച്ച, ചുവപ്പ്  എന്നിങ്ങനെയുള്ള നിറത്തിൽ ആൾജിയെ കാണാം. വെള്ളത്തിലുള്ള ഓക്സിജൻ ഇവ വലിച്ചെടുക്കുന്നു. അപ്പോൾ വെള്ളത്തിലുള്ള ചെറിയ ജീവികൾ ഓക്സിജൻ ലഭിക്കാതെ മരിക്കുന്നു. വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന കുളങ്ങളിൽ കുളിച്ചാൽ മനുഷർക്കും മരണം സംഭവിക്കാം. മാടൻ അടിച്ചു, ദേവതകൾ കോപിച്ചു എന്നൊക്കെ നമ്മൾ ഇത്തരം മരണത്തെ വിശദീകരിച്ചു. നൈൽ നദിയിൽ സംഭവിച്ചതും ആൾജി നിമിത്തം വെള്ളം ചുവപ്പ്  നിറം ആയിമാറി. ചെറിയ ജീവികൾ ചത്ത് കരയിൽ അടിയുന്നു. അവ ചീഞ്ഞു അളിയുന്നു, അവയിൽ ഈച്ചകൾ മുട്ടയിടുന്നു. ഈച്ചകളെ തിന്നാൻ തവളകൾ, ചീഞ്ഞ മൽസ്യങ്ങൾ ഇല്ലാതാവുമ്പോൾ ഈച്ചകളും തവളകളും ചാവുന്നു, അവയുടെ പുഴുക്കളും ചെള്ള് മുതലായ ഷുദ്ര ജീവികളും വർദ്ധിക്കുന്നു. അവ മറ്റു മൃഗങ്ങളെ ആക്രമിക്കുന്നു. വെട്ടുകിളികൾ ഇന്നും ആഫ്രിക്കയിൽ ഉണ്ട്,അഗ്നി പർവ്വതങ്ങൾ  പൊട്ടുമ്പോൾ ആകാശത്തിൽനിന്നും തീയും കല്മഴയും ചുറ്റുപാടും വീഴുന്നു. ഇതിൻറ്റെ ഒക്കെ പുറകിൽ ഒരു ദൈവീക ഇടപെടൽ ആവശ്യം ഇല്ല.

ഇജിപ്റ്റിലെ  ബാധ -എന്ന് പുറപ്പാട് പുസ്തകത്തിൽ കാണുന്ന വിവരണം; പ്രകൃതിയിൽ സാധാരണ സംഭവിക്കുന്നവയുടെ പുറകിൽ ദൈവശക്തി ഉണ്ട് എന്നുള്ള അവകാശമാണ്. ഇ കഥ അവസാനിക്കുന്നത് ആചാരപ്രകാരം ആടിനെ അറുത്തു ഭക്ഷിക്കുന്നതിലാണ്. അപ്പോൾ ഇ കഥ  ഉണ്ടാക്കിയത് ഇസ്രായേല്യരുടെ കശാപ്പിൻറ്റെ കുത്തക അവകാശം അവകാശപ്പെട്ട പുരോഹിതരാണെന്നു വ്യക്തമാകുന്നു. പിന്നീട് പുറപ്പാട് മുതൽ മലാഖി വരെയുള്ള പുസ്തകങ്ങൾ  പുരോഹിതരുടെ സുഖ ജീവിതം സുരഷിതമാക്കുവാൻ എഴുതപ്പെട്ടവ എന്ന് കാണാം. ദൈവം പത്തു കൽപ്പനകൾ മാത്രമേ നൽകിയുള്ളൂ എന്ന് എഴുതിയതിനുശേഷം നൂറു കണക്കിന് കൽപ്പനകൾ പുരോഹിതർ എഴുതിച്ചേർത്തു. ഇവയെല്ലാം എഴുതിയത് വ്യജ പുരോഹിതരും കള്ള പ്രവാചകരും ആന്നെന്നും കാണാം. ഇവയിലെ പ്രധാന വിഷയം ദൈവമോ മനുഷരോ അല്ല; പുരോഹിതരുടെ ജീവിതം ആഡംബര പൂർണ്ണമാക്കാൻ അധ്വാനിക്കുന്ന ജനങ്ങൾ ബലിയും ഓഹരിയും  പുരോഹിതർക്ക് കാഴ്ച്ചവെക്കണം എന്നതാണ്. ദൈവം കൽപ്പിച്ചു, ദൈവം കൽപ്പിച്ചു എന്ന് പുരോഹിതർ തുടരെ എഴുതി. ദൈവം പറഞ്ഞാൽ മനുഷർ അനുസരിക്കണം എങ്കിൽ, ഇ കൽപ്പിക്കുന്ന  ദൈവം മറ്റു ദൈവങ്ങളെക്കാൾ ശക്തിമാൻ ആയിരിക്കണം. ആദിമ മനുഷരുടെ ചരിത്രം; ഗോത്ര ദൈവങ്ങളുടെ പേരിൽ, ദുർമന്ത്രവാദി പുരോഹിതർ നടത്തിയ നരഹത്യയാണ്.  അതിനാൽ ഇസ്രായേൽ പ്രദേശങ്ങളെ പലപ്പോഴും  ഭരിച്ചിരുന്ന  മിസ്രെമ്യരുടെ ദൈവങ്ങളെ കീഴടക്കുന്ന ഒരു ദൈവത്തെ പുരോഹിതർ സൃഷ്ട്ടിച്ച കഥയാണ് മിസ്രെമിൽനിന്നുള്ള പലായനം. പുരോഹിതർ ദൈവത്തെ സൃഷ്ട്ടിച്ചു, ഇസ്രായേല്യരുടെ സമ്മതം ഇല്ലാതെ ഇ പുരോഹിത ദൈവം ഒരു ചെറു ഗോത്രത്തെമാത്രം തിരഞ്ഞെടുക്കുന്നു. അവരെ ഇസ്രാ -ഈൽ = ഈൽ ദൈവത്തിൻറ്റെ ജനം എന്ന് വേർ തിരിക്കുന്നു. അവർക്കു പ്രത്യേക ആഹാരം, വസ്ത്രം, ജീവിതരീതി എന്നുവേണ്ട ചെറിയ ചരടിൽ കെട്ടിയ നായ്ക്കളെപ്പോലെ യജമാന സ്നേഹം ഉള്ളവരാക്കുന്നു. ഇടക്കിടെ യാതൊരു കാരണവും ഇല്ലാതെ ദൈവജനത്തെ ശിക്ഷിക്കുന്നു. എന്നാൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ചരിത്രം നോക്കിയാൽ, ഇസ്രായേൽ എന്ന പ്രത്യേക ജനം  വെറും കെട്ടുകഥ എന്നുകാണാം. മിദ്യാന്യർ,യെബൂസ്യർ, എദോമ്യർ, ,മോവാഭ്യർ,അമ്മോന്യർ, ഫിലിസ്റ്റിയർ എന്നിങ്ങനെയുള്ള അനേകം ഗോത്രങ്ങളുമായി എബ്രായർ ഇടപഴകി, പരസ്പ്പരം വിവാഹം കഴിച്ചു ജീവിച്ചു എന്ന് കാണാം. എബ്രായരെ മറ്റുമുള്ളവരിൽനിന്നും വേർപിരിച്ചു ദൈവം തിരഞ്ഞെടുത്ത പ്രത്യേക ജനം ആക്കിയത് ബാബിലോണിൽനിന്നും തിരികെ എത്തിയ കുട്ടി പുരോഹിതരാണ്. കൗടല്യൻ,ഭിന്നലിംഗൻ, ...എന്നിങ്ങനെ പല കുറവുകൾ ഉള്ളവർ ദൈവ സന്നിധിയിൽ അടുക്കുവാൻ പാടില്ല എന്ന് ദൈവം കൽപ്പിച്ചു എന്ന് പുരോഹിതർ എഴുതി. എന്നിട്ടു മറ്റു ഗോത്രക്കാരുടെ പേരിൽ ഇതേ കുറ്റങ്ങൾ ആരോപിച്ചു. ലോത്തിനു സ്വന്തം പുത്രിമാരിൽനിന്നും ഉണ്ടാകുന്ന മോവാബിയർ, അമ്മോന്യർ എന്നിവരുടെ പേരിൽ അവർ വ്യജ കഥകൾ ഉണ്ടാക്കി; ലേവ്യർ എന്ന പുരോഹിത ഗോത്രത്തിനുമാത്രമേ ദൈവസന്നിധിയിൽ യാഗം അർപ്പിക്കുവാനുള്ള അവകാശം ഉള്ളു എന്നവർ വ്യജ സാഹിത്യം ഉണ്ടാക്കി. ന്യായാധിപൻമ്മാർ , പ്രവാചകർ, പുരോഹിതരെ അനുസരിക്കാത്ത രാജാക്കൻമ്മാർ  എന്നിവരുടെ ഭരണകാലം ദൈവജനം കഷ്ടതകൾ അനുഭവിച്ചു; അതിനാൽ പുരോഹിതർ  ദൈവ ജനത്തെ  ഭരിക്കുന്ന രാജ്യം സ്ഥാപിക്കാൻ പുരോഹിതർ എഴുതിയ വ്യജമാണ്  പഴയ നിയമം എന്നറിയപ്പെടുന്ന ഹീബ്രു ബൈബിൾ. പുരോഹിത രാജ്യത്തിൻറ്റെ സാഷാൽക്കാരം ആയിരുന്നു മക്കാബികൾ / ഹാസ്മോണിയൻ ഭരണം. റോമാക്കാർ ഇസ്രായേൽ പ്രദേശങ്ങൾ കീഴടക്കിയപ്പോൾ മക്കാബികൾ റോമാക്കാരുടെ കരം പിരിക്കുന്നവരായി. എന്നാൽ ഹെരോദ് മക്കാബികളിൽനിന്നും ഇ അധികാരം പിടിച്ചെടുത്തു.

 ഹീബ്രു ബൈബിളിൽ കാണുന്ന ഗോത്രങ്ങളും അവയുടെ പിതാക്കൻമ്മാരും ഒക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. അവയിൽ പറയുന്നതുപോലെ ഓരോ ഗോത്രങ്ങൾക്കും പ്രത്യേകം ഭുപ്രദേശങ്ങളും ഉണ്ടായിരുന്നില്ല. അബ്രഹാമിൻറ്റെ കാലം മുതൽ സ്ഥലങ്ങൾ വാങ്ങിയതും , മിസ്‌റേമിലേക്ക് ധാന്യം വാങ്ങാൻ പോയതും, യോസേഫിൻറ്റെ കാലശേഷം അവർ മിസ്‌റേമ്യർക്കു 400 വർഷം  അടിമകളായതും, അവിടെ നിന്നും മിസ്രെമിർക്കു പത്തു ബാധകൾ വരുത്തി അടിമത്തത്തിനിന്നും മോചിപ്പിച്ചു, നാല്പതുവർഷം മരുഭൂവിൽ കറങ്ങി നടന്നു, അവസാനം യോശുവ  പട പൊരുതി കനാൻ ദേശം സ്വന്തമാക്കി എന്ന വ്യജ കഥകൾ രചിച്ചത് ബാബിലോണിൽനിന്നും തിരികെ എത്തിയ പുരോഹിതരാണ്. അബ്രഹാമിൻറ്റെ കാലം മുതൽ ഇ ഭു പ്രദേശങ്ങൾ ദൈവ ജനത്തിനുവേണ്ടി ദൈവം വേർ തിരിച്ചു, അതിനാൽ ഇ ഭു പ്രദേശങ്ങളിൽ താമസിക്കുന്നവർ  പുരോഹിതരുടെ ഇറച്ചിക്കൊതി മാറ്റാൻ കൊഴുത്ത മൃഗങ്ങളെ ദൈവത്തിനു ബലിയായി  കൊണ്ടുവരണം എന്നവർ കൽപ്പിച്ചു. എന്നാൽ പൊതുജനം ഇവരെ അവഗണിച്ചു. അപ്പോൾ ശേമ ഇസ്രായേൽ! ഇസ്രായേലേ  കേൾക്കു എന്ന് മോശ പറഞ്ഞു എന്ന് പുരോഹിതർ എഴുതി. എന്നിട്ടും 'കാളകൾ  ബലിപീഠത്തിൽ  എത്തിയില്ല. ഇസ്രായേല്യർ അവർക്കൊപ്പം താമസിക്കുന്ന മറ്റു ഗോത്രക്കാരുമായി വിവാഹം കഴിക്കുന്നു, അവരുടെ ആഹാരം ഭഷിക്കുന്നു അതൊക്കെയാണ് പുരോഹിതരെ അവർ തീറ്റി പോറ്റാത്തതിൻറ്റെ കാരണം  എന്ന് പുരോഹിതർക്ക് തോന്നി. അതിനാൽ അവർക്കു പ്രത്യേക ഭക്ഷണ രീതികൾ ഉണ്ടാക്കി മറ്റുള്ളവരിൽനിന്നും അകറ്റി, മറ്റു സ്ത്രീകളെ വിവാഹം കഴിക്കുന്നതും വിലക്കി. {മായൻ പുരോഹിതരും ഇസ്രായേലിലെ ഇസ്ക്കരിയൊത്തുകളും ഇത്തരം മിഥ്യയിൽ ജിവിച്ചവരാണ്. അവർ ഇന്നില്ല. ഇന്നും ഇത്തരം തെറ്റിദ്ധാരണയിൽ പുരോഹിതർ വട്ടം കറക്കുന്ന ജനങ്ങളാണ് ബ്രാമണരും കന്യാനായക്കാരും.}   കാരണം സ്ത്രീ വിരുദ്ധരായിരുന്ന പുരോഹിതർ കരുതി മറ്റു ഗോത്രക്കാരായ സ്ത്രീകളെ വിവാഹം ചെയ്തത് നിമിത്തമാണ് പുരോഹിതർക്ക് കൊഴുത്ത മിർഘങ്ങളെ  ലഭിക്കാത്തതു എന്ന്. അതിനാൽ പുരോഹിത ആധിപത്യവും അവരെ അനുസരിക്കുന്ന ദൈവജനത്തിൻറ്റെ  കഥയും അവർ എഴുതി.

ഇടക്കിടെ ഇത്തരം ദൈവം തിരഞ്ഞെടുത്ത സ്‌പെഷ്യൽ ജനത്തെ പുരോഹിതർ സൃഷിടിക്കാറുണ്ട്, അവരാരും ഇന്ന് ഇ ഭൂമിയിൽ ഇല്ല. കുറെ നാസികൾ, ബ്രാഹ്മണർ, കന്യാനായക്കർ മാത്രം ഇന്നും  ഇത്തരം വ്യജ വിഡ്ഢിത്തം അവകാശപ്പെടുന്നു.

 മിസ്രെമ്യരുടെ മേൽ ഇസ്രായേല്യരുടെ ദൈവം വരുത്തിയ ബാധകളുടെ സത്യാവസ്ഥ നോക്കാം:  ഓരോ ബാധകളും മിസ്രെമ്യരുടെ ദൈവങ്ങളെ  ഇസ്രായേല്യരുടെ ദൈവം പരാജയപ്പെടുത്തുന്നു എന്നതാണ്.

ബാധ # 1 -പുറപ്പാട് 7: 14-24 : നൈൽ നദിയിലെ വെള്ളം രക്ത നിറം / രക്തമായി മാറുന്നു . ഹാപ്പി {Hapi} എന്ന ഈജിപ്ഷ്യൻ പുരാണത്തിലെ ദൈവം അർദ്ധ നാരിശ്വരൻ/ നാരിശ്വരി - ആണ്. ഇത്തരം അവസ്ഥ പുരാതീന കാലം മുതൽ ചെടികളിലും മറ്റു മൃഗങ്ങളിലും ഇന്നും കാണാം. മനുഷരിൽ മാത്രം അല്ല ഇത്തരം ശാരീരിക അവസ്ഥ ഉള്ളത്. അത് പ്രകൃതിയിലെ  ഒരു സാധാരണ അവസ്ഥയാണ്. അതിന് ദിവ്യത്വം കൊടുക്കുന്നത് അറിവ് കുറഞ്ഞത് നിമിത്തമാണ്. വലിയ വയർ, ഞാന്നു തൂങ്ങിയ മുലകൾ, അരക്കുചുറ്റും മാത്രമുള്ള വസ്ത്രം, വെപ്പ് താടി എന്നീ രൂപത്തിൽ ഹാപ്പിയെ കാണാം. നൈൽ നദിയിൽ ഇടക്കിടെ ഉണ്ടാവുന്ന വെള്ളപ്പൊക്കം; നദി തീരങ്ങളിൽ നല്ല വളക്കൂർ ഉള്ള എക്കൽമണ്ണ് നിക്ഷേപിക്കുന്നു. അതിനാൽ നല്ല വിളവ് കൃഷിയിൽനിന്നും  ഈജിപ്പ്റ്റ്കാർക്ക് ലഭിച്ചു. മനുഷരുടെ മാത്രമല്ല മറ്റു ജീവ ജാലങ്ങളുടെയും ജീവൻ നിലനിർത്തുന്ന ഹാപ്പി അവരുടെ ഇഷ്ട്ട ദൈവം ആയിരുന്നു. 'ചതുപ്പു നിലങ്ങളിലെ പക്ഷികളുടെയും മൽസ്യങ്ങളുടെയും നാഥൻ', എന്നവർ ഹാപ്പിയെ വിശേഷിപ്പിച്ചു. നൈൽ നദിയുടെ പൂർണ്ണ നിയന്ത്രണം ഹാപ്പിയെ കീഴ്‌പ്പെടുത്തി ഇസ്രായേൽ ദൈവം ഏറ്റെടുത്തു എന്നതാണ് ഇവിടെ കാണുന്നത്. -തുടരും

Join WhatsApp News
Nirmal 2022-09-04 03:44:51
അപ്പോ കൊറോണ പ്രകൃതി അനുഗ്രഹിച്ചതാണ് അല്ലെ, കൊള്ളാം അറിവ് നല്ലതാണ് പക്ഷെ അത് ദൈവത്തിനോട് വേണ്ട ഈ മഹാ പ്രപഞ്ചം കൃത്യമായി കണക്കുകളും അളവുകളും തുലനം ചെയ്ത് അല്പം ചരിവ് വന്നാൽ പോലും സർവ്വ നാശം സംഭവിക്കുവാനുള്ള സാധ്യത നില നിർത്തികൊണ്ട് തന്നെ ഒരു തുലാസിൽ തൂങ്ങുന്ന വിധം, ഇന്നത്തെ ആധുനിക ശാസ്ത്രത്തിനു പോലുംഅത്ഭുതം ബാക്കി വച്ചു കൊണ്ട് സൃഷ്ടിച്ചത് ഒരു മഹാശക്തി തന്നെ ആണ് അത് ആ ശക്തിയെ നാം ദൈവം എന്ന ഒരു പേര് വിളിച്ചു എല്ലാത്തിന്റെയും മൂലകാരണം ആ ശക്തി തന്നെയാണ് എന്നുള്ളതിന്റെ തെളിവാണ്. മറ്റെല്ലാ ജീവജാലങ്ങളിലും വച്ചു മനുഷ്യന് മാത്രം രൂപഗുണവും,അത്യപൂർവ്വമായ ചിന്താശക്തിയും,, ആന്മിക ഉൾബോധവും, നൽകി സൃഷ്ടിച്ചത് ആ ഈശ്വരൻ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ തന്നെ ആന്മാവിൽ തന്നെ ആന്മാവായി വസിക്കുന്നു അത് കൊണ്ട് തന്നെയാണ് എത്ര വലിയ കള്ളനും കൊലപാതകികും,,, താൻ ചെയ്തത് തെറ്റായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോ അവന് പശ്ചാത്താപം ഉണ്ടാവുന്നതും.മനുഷ്യനിൽ ആന്മാവുണ്ടോ എന്ന് ചിന്തിച്ചാൽ ഉണ്ട്‌ .എന്നതിന് ഉദാഹരണം ജീവിച്ചിരിക്കുമ്പോൾ മദമിളകിയ കൊമ്പൻ ആനയെ സർവ്വ മനുഷ്യനും ഭയമാണ് എന്നാൽ അത് ചത്തു കഴിഞ്ഞു അതിനെ കഴിച്ചിട്ട സ്ഥലത്ത് ഏത് പാതിരാത്രി യും ആളുകൾ പോകും എന്നാൽ ജീവിച്ചിരിക്കുമ്പോൾ പോലും സാധുവായ മനുഷ്യൻ മരിച്ചു അടക്കം ചെയ്താൽ അവിടെ ഒരു മനുഷ്യനും പട്ടാ പകൽ പോലും പോകാൻ മടിക്കും കാരണം അവനു ആന്മാവുണ്ട് എന്നുള്ള ഒറ്റ കാരണം തന്നെയാണ് മനുഷ്യനോട് മാത്രമാണ്, നീ ഭൂമിയെയും അതിലുള്ള സർവത്തിനെയും അടക്കി ഭരിച്ചുകൊള്ളുക എന്നും സമുദ്രവും നിന്റെ കൈയിൽ ഇരിക്കുന്നു നിനക്ക് അതിന്മേൽ ആധിപത്യം ഉണ്ടെന്നും പറഞ്ഞു കൊടുത്തിട്ടുള്ളത് ലോകാവസാനം അടുക്കുന്നതിന്റെ ലക്ഷണങ്ങളും പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ്. അന്ന് യുദ്ധവും,, ക്ഷാമവും,, ചുഴലികാറ്റ്, ഭൂകമ്പം, സുനാമി, എന്നിവയും, മക്കൾ അപ്പനോടും, അമ്മയോടും, യുദ്ധം ഉണ്ടാവും ആണ് ആണിനോടും, പെണ്ണ് പെണ്ണിനോടും അനുരാഗം ഉണ്ടാവും, മുല കുടി മാറാത്ത ശിശുക്കൾ മൂർഖൻ പാമ്പിനോട് കൂടെ കളിക്കും കുഞ്ഞുങ്ങൾ സിംഹത്തിനോട് കൂടെ ഉറങ്ങും, ക്രൂരത നിറഞ്ഞ മാംസാഭുക്കുകൾ പശുവിനെ പോലെ പുല്ലു തിന്നും, ഇസ്രായേൽ എന്ന രാജ്യം ലോകർക്ക് ആശ്ചര്യമായി തീരും ഇതൊക്കെയും നാലായിരം വർഷങ്ങക്ക് മുൻപേ പ്രവാചകൻ മാരാൽ എഴുതപെട്ടിരിക്കുന്നു അന്നത്തെ പ്രവാചകന്മാർ ഇന്നത്തെ മന്ത്രിമാരെ പോലെ എന്തിനെങ്കിലും വേണ്ടി കൈകൂലി വാങ്ങുവാൻ തക്കവണ്ണം പുഴുവരിച്ച മനസ്സുള്ളവരല്ല എന്നോർക്കുക
Kunjamma Mathew 2022-09-04 03:48:01
Thanks, for this share of ancient history.
O.M.Thomas. Kottayam 2022-09-04 03:50:40
പുതിയ നിയമത്തിൽ ബാധ ഇല്ലെ അത് പറയു .
ദൈവഭയം 2022-09-04 16:45:42
മനുഷ്യരിൽ മാത്രം കാണുന്ന ഒരു മനോരോഗം ആണ് ദൈവഭയം.
Pavithran 2022-09-04 20:31:41
നിർമൽ എത്രയോ നിര്മലൻ. ലോകം എന്തെന്ന് അറിയാതെ സുഖലോലുപതയിൽ കഴിയുന്ന ആൾ ആയിരിക്കും. പ്രിയ സുഹൃത്തേ, ജൂതന്മാരാണ് ദൈവം തിരഞ്ഞെടുത്ത ജനതയെന്നു അവരും ബ്രാഹ്മണനാണ് എല്ലാം എന്ന് ഇന്ത്യയിലും പറഞ്ഞതിൽ എന്തർത്ഥം അതിലും ഭേദം മന്ത്രിമാർ പറയുന്നത് തന്നെ. . ശ്രീമാൻ ആൻഡ്രുസ് ഓരോന്നിന്റെയും മറ നീക്കുന്നു. സത്യം കാണിച്ചു തരുന്നു. വായിക്കുക, ശ്രദ്ധിക്കുക, സംശയങ്ങൾ ചോദിക്കുക..
ഏമ്പക്കം 2022-09-04 23:10:38
ആൻഡ്രു എന്ന ഒന്നിൽ നിന്നും ഒന്ന് വീതം കുറച്ചു പുറകോട്ടു എവിടെ അവസാനിക്കും എന്ന് കണ്ടെത്തുക.. .അതുപോലെ പോലെ പശു ആട് തുടങ്ങി എല്ലാ ജീവ ജാലങ്ങളെയും ഇങ്ങനെ കുറച്ചു നോക്കു. പെരുകുന്നതിനു ശാസ്ത്രം ഉണ്ടെങ്കിൽ കുറക്കലിനും അത് തന്നേ ഉപയോഗിക്കൂ. എവിടെയെങ്കിലും ചെന്നവസാനിക്കണമല്ലോ. അവസാനം കണ്ടിട്ട് വന്നിട്ട് നമുക്ക് ഇനിയും സംസാരിക്കാം.സമയമെടുത്തുമെടുത്തു മതി.
ബാധകൾ അകറ്റാൻ 2022-09-05 12:33:28
മിസ്രെമിലെ ബാധകൾ കഴിഞ്ഞു. ഇ മലയാളിയിൽ ബാധകൾ തുടരുന്നു. ആര് എന്തൊക്കെ എഴുതിയാലും പ്രതേകിച്ചും ബൈബിളിനെ വിമർശിച്ചാൽ; അയ്യോ ഓടിവായോ എന്നെ അക്രമിക്കുന്നേ എന്ന് ദീനരോദനം മുഴക്കുന്ന ഒരു സ്ഥിരം കമൻറ്റർ ഉണ്ട്. അതുപോലെ ട്രംപിനെ വിമർശിച്ചാലും കുറെ എണ്ണം വരും ചാണകം ഉരുട്ടി ഉന്തിക്കൊണ്ടു ട്രംപ്ലിക്കൻ വണ്ടുകൾ. ഇവറ്റകളാണ് ഇ മലയാളിയിലെ ബാധകൾ. ഇവരെ മോചിപ്പിക്കാൻ വരൂ അന്തപ്പൻ, നാരദൻ, ചാണക്യൻ, വിദ്യാധരൻ എന്നിങ്ങനെയുള്ള ദൈവങ്ങൾ. ഇ മലയാളിക്ക് നിങ്ങളുടെ സേവനം വേണം, ബാധകൾ അകറ്റാൻ. കൂടോത്രം, കുട്ടിച്ചാത്തൻ കൃപാസനം ഇവയൊന്നും ഇപ്പോൾ ഫലിക്കുന്നില്ല.
Hi shme 2022-09-05 13:42:11
Be aware all the wise men and women who are commented but trouble arise I dont want to see their cry and havoc and woe and cry..Bible is old as God the creator who created everything ut of nothing and this bible is still the fastest selling book in the world.Mind it.
Rev.Abraham 2022-09-05 17:11:57
Jesus is kind and compassionate. Jesus is calling you. He is ready to forgive you. come back & repent. I have reported you to His Holiness, He is now in America. Call him and tell him you are sorry or else you will be kicked out from the Holy Church. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായ അന്യാപദേശങ്ങളിലൊന്നാണ് ധൂർത്തപുത്രന്റെ ഉപമ അഥവാ മുടിയനായ പുത്രന്റെ ഉപമ (Parable of the Prodigal Son). പുതിയനിയമഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ, ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഇതു രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.[1] മനസ്തപിക്കുന്ന പാപിക്കു നേരേയുള്ള ദൈവത്തിന്റെ നിസ്സീമമായ കൃപയാണ് ഇതിന്റെ വിഷയം. സുവിശേഷത്തിലെ അതിന്റെ പാഠം അനുസരിച്ച്, വയോവൃദ്ധനായ ഒരു പിതാവ്, തന്റെ രണ്ടു മക്കളിൽ ഇളയവന് അവൻ ആവശ്യപ്പെട്ടതനുസരിച്ച് പിതൃസ്വത്തിലുള്ള പങ്ക് വീതിച്ചു കൊടുക്കുന്നു. കിട്ടിയ ധനവുമായി വിദൂരദിക്കിൽ പോയ അവൻ എല്ലാം ധൂർത്തടിച്ചു നശിപ്പിക്കുന്നു. തുടർന്ന് പന്നികളെ മേയ്ക്കുന്ന ജോലി ചെയ്യേണ്ടി വന്ന അയാൾ, അവയുടെ ആഹാരത്തിന്റെ പങ്കെങ്കിലും കഴിച്ച് വിശപ്പടക്കാൻ ആഗ്രഹിച്ചെങ്കിലും അതുപോലും അയാൾക്ക് കിട്ടിയില്ല. അപ്പോൾ 'സുബോധമുണ്ടായ' അയാൾ തന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വേലക്കാർ സുഭിക്ഷമായി ജീവിക്കുമ്പോൾ താൻ വിശന്നു മരിക്കുകയാണെന്ന തിരിച്ചറിവിൽ വീട്ടിലേക്കു മടങ്ങിപ്പോകുന്നു. മകൻ ദൂരെ ആയിരിക്കുമ്പോഴേ അവന്റെ വരവു കണ്ട പിതാവ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. ആ തിരിച്ചുവരവിൽ ആഹ്ലാദചിത്തന്നായ അയാൾ, കൊഴുത്ത കാളക്കുട്ടിയെ ('fatted' calf) കൊന്ന് സദ്യയൊരുക്കി ആതാഘോഷിക്കുക കൂടി ചെയ്തു. ധൂർത്തപുത്രൻ മടങ്ങിവന്നപ്പോൾ വയലിൽ ജോലി ചെയ്യുകയായിരുന്ന അയാളുടെ സഹോദരൻ, വിവരമറിഞ്ഞപ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാൻ വിസമ്മതിച്ചു. എന്നും വിശ്വസ്തതയോടെ താൻ സേവിച്ചിട്ടുള്ള പിതാവ്, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ തനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ലെന്നിരിക്കെ, അസാന്മാർഗ്ഗികതയിൽ പൈതൃകാവകാശം നശിപ്പിച്ചു മടങ്ങിവന്ന അനുജനെ സദ്യയൊരുക്കി സ്വാഗതം ചെയ്തതിനെ അയാൾ വിമർശിച്ചു. പിതാവ് അയാളെ ഇങ്ങനെ പറഞ്ഞ് അനുനയിപ്പിച്ചു: “ മകനെ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോൾ നമ്മൾ ആഹ്ലാദിക്കണം. എന്തെന്നാൽ നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. ” ദൈവകൃപയേയും ദൈവികരക്ഷയേയും സംബന്ധിച്ച് ലൂക്കായുടെ സുവിശേഷത്തിലുള്ള അന്യാപദേശചക്രത്തിന്റെ ഭാഗമായി കാണാത പോയ ആടിന്റേയും, നഷ്ടപ്പെട്ട നാണയത്തിന്റേയും ഉപമകൾക്കു ശേഷമാണ് ഇതുള്ളത്. പാശ്ചാത്യ ക്രിസ്തീയപാരമ്പര്യത്തിൽ വലിയ നോയമ്പിന്റെ മൂന്നാമത്തെ ഞായറാഴ്ച ഈ സുവിശേഷഭാഗം പ്രത്യേകം വായിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വലിയ നോയമ്പ് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപായി വരുന്ന ഞായറാഴ്ചയാണ് "ധൂർത്തപുത്രന്റെ ഞായറാഴ്ച"യായി ആചരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക