Image

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍ കൂടി കാണാനായതില്‍ സന്തോഷമെന്ന്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ആശാ പണിക്കർ Published on 20 September, 2022
വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍ കൂടി കാണാനായതില്‍ സന്തോഷമെന്ന്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍


വിനയന്‍ ചിത്രം പന്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച്‌ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എം ശ്രീകുമാര്‍ മേനോന്‍. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍ കൂടി കാണാനായതില്‍ സന്തോഷമെന്നും ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലനെ അഭിനന്ദനങ്ങളേകുന്നുവെന്നും ശ്രീകുമാര്‍ കുറിച്ചു.


വി.എം ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍:
  ഒറ്റപ്പാലം ലാഡര്‍ തിയേറ്ററിലാണ്‌ പത്തൊമ്പതാം നൂറ്റാണ്ട്‌ കണ്ടത്‌. ചരിത്രം ഓര്‍മ്മിക്കപ്പെടാതെ പോകുന്നത്‌ അത്‌ ആവര്‍ത്തിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടു മുമ്പത്തെ കാലഘട്ടത്തെ
പുനരാവ്‌ഷ്‌ക്കരിക്കുന്നത്‌ തികച്ചും വെല്ലുവിളിയാണ്‌. ചരിത്ര രേഖകള്‍ കുറവായതിനാല്‍ തിരക്കഥ രചിച്ച സംവിധായകന്‍ ഭാവനയെ നീതിപൂര്‍വം വിനിയോഗിച്ചിട്ടുണ്ട്‌. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന പോരാളി
എക്കാലത്തും ആവേശമാണ്‌. ജാതി പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു
കാണിക്കുന്നു.

സ്‌ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ്‌ മുലക്കരത്തിനെതിരേ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന്‌ നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാവൂ. വിനയനിലെ പോരാളിയേയും
വിജയിയേയും ഒരിക്കല്‍ കൂടി കാണാനായതില്‍ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത
നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലന്‌ അഭിനന്ദനം.
നായകന്‍ സിജു വില്‍സണ്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒരുമിപ്പിച്ചത്‌ ഏറെ പ്രിയപ്പെട്ടതായി. പിന്നെ
ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ല. ഈ യുദ്ധം,
ടീം വിനയന്‍ വിജയിച്ചു. ശ്രീകുമാര്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക