Image

ക്ഷേമ പെന്‍ഷന്‍ തുക കൂട്ടണം: കേന്ദ്രത്തിന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു

Published on 25 November, 2022
ക്ഷേമ പെന്‍ഷന്‍ തുക കൂട്ടണം: കേന്ദ്രത്തിന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതു പരിഗണിക്കണമെന്നു വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപീകരിച്ച കോമണ്‍ റിവ്യൂ മിഷനാണ് (സിആര്‍എം) നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുകള്‍ക്കു (എന്‍എസ്എപി) കീഴിലുള്ള പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി കൂട്ടണമെന്നു ശുപാര്‍ശ ചെയ്തത്. 

നിലവില്‍ 200 - 500 രൂപയാണു വിവിധ പെന്‍ഷനുകള്‍ക്കായി കേന്ദ്രം അനുവദിക്കുന്നത്. 2007 മുതല്‍ ഈ നിരക്കില്‍ മാറ്റമില്ല. കേന്ദ്രം തരുന്ന തുകയില്‍ ബാക്കി കൂടി ചേര്‍ത്ത് 1600 രൂപയാണ് കേരളം പെന്‍ഷനായി നല്‍കുന്നത്. കേന്ദ്രവിഹിതത്തിന്റെ 38 ഇരട്ടിയാണ് കേരളത്തിന്റെ വിഹിതം. അരക്കോടിയിലധികം പേര്‍ക്കാണ് ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.

തുക കണ്ടെത്താനാകാതെ 2 മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നതിനാല്‍ കേന്ദ്ര വിഹിതം കൂട്ടുന്നത് കേരളത്തിന് ആശ്വാസമാകും.തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് രഞ്ജന്‍ സഹഅധ്യക്ഷനായ കമ്മിഷനാണ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക