Image

വിഴിഞ്ഞം പദ്ധതിക്കായി ഉമ്മന്‍ ചാണ്ടിയും കെ. ബാബുവും കൈക്കൂലി വാങ്ങിയെന്ന് ഏഷ്യാനെറ്റ് അവതാരകന്‍

ജോബിന്‍സ് Published on 28 November, 2022
വിഴിഞ്ഞം പദ്ധതിക്കായി ഉമ്മന്‍ ചാണ്ടിയും കെ. ബാബുവും കൈക്കൂലി വാങ്ങിയെന്ന് ഏഷ്യാനെറ്റ് അവതാരകന്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണം സംഘര്‍ഷത്തിലും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കലാശിച്ചതോടെ വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍ അബ്ജോദ് വര്‍ഗീസ്. ഉമ്മന്‍ ചാണ്ടിയും, കെ ബാബുവും വന്‍ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതിയാണിതെന്നും തീരദേശ സൈന്യത്തെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ അദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ  വെളിപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിച്ച ജനതയെ തുടച്ചുനീക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് പറയുന്നവരോടാണ്... ഒരു തദ്ദേശീയ ജനവിഭാഗത്തെ ഉന്‍മൂലനം ചെയ്യുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തൊരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കാത്ത പദ്ധതി. വല്ലാര്‍പാടം പോലെ പൊളിഞ്ഞ് പാളീസാകാന്‍ പോകുന്ന പദ്ധതി. ഉമ്മന്‍ ചാണ്ടിയും, കെ ബാബുവും വന്‍ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതി.
പിന്നീട് വന്നവരും മുറയ്ക്ക് അദാനിയുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടാവും. കൈ കോര്‍ത്ത് നില്‍ക്കുന്ന വിവി രാജേഷും, ആനാവൂര്‍ നാഗപ്പനും പങ്ക് പറ്റിയിട്ടുണ്ടാവും... തീര്‍ച്ച...

തീരദേശത്തെ മനുഷ്യര്‍ക്കേല്‍ക്കുന്ന ഓരോ അടിയും എന്റെ മുതുകിലും കൂടിയാണ്... ഉണ്ടാകുന്ന ഓരോ അനിഷ്ട സംഭവത്തിനും ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും, സി പി എമ്മും ബിജെപിയുമാണ്. ആദ്യമായി പറയുന്നതല്ല. വിഴിഞ്ഞത്തെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് മുഖ്യധാര പ്രചാരണം നടത്തിയ കാലത്ത് മനോരമയില്‍ വിഴിഞ്ഞം വിനാശത്തിന്റെ പദ്ധതിയെന്ന് രണ്ട് എപ്പിസോഡുകള്‍ ചെയ്ത് വിഷയം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിലെ സുറിയാനി സവര്‍ണ ക്രിസ്ത്യാനി സഭകള്‍ ടൂര്‍ പോയിരിക്കയാണ്. അവര്‍ക്ക് തീരദേശത്തെ ലത്തീന്‍ സഭക്കാര്‍ തൊട്ടുകൂടാന്‍ പാടില്ലാത്ത മുക്കുവരാണ്. വീണ്ടും പറയുന്നു, ജയിക്കാനാവില്ല ഒരാള്‍ക്കും തീരദേശത്തെ സൈന്യത്തെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക