Image

സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 18 February, 2023
സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അയാള്‍ വീട്ടില്‍ നിന്നിറങ്ങി...കുറെ നടന്നപ്പോള്‍ വഴിതെറ്റി; ക്ഷീണിച്ചു. തിരിച്ചു വീട്ടിലെത്താന്‍
വഴിയറിയാതെ പരിഭ്രമിച്ചു. ചില്ലറ പോക്കറ്റിലുന്നെ് ബോധ്യമായപ്പോള്‍ ആശ്വാസമായി. ബസ്സില്‍
കയറിയപ്പോള്‍ കാലിടറി. ഉടനെ അടുത്ത സീറ്റിലിരുന്ന സ്ത്രീ അയാളെ അവളുടെ അടുത്തിരിക്കാന്‍
സഹായിച്ചു.
അയാളുടെ കിതപ്പ് അല്പം ശമിച്ചപ്പോള്‍ അടുത്തിരുന്ന സ്ത്രീ ചോദി ച്ചു: 'സുഖം തന്നെയല്ലെ?'
അയാള്‍ ശിരസ്സുയര്‍ത്താതെ മെല്ലെ പറഞ്ഞു: 'യാ.'
'എന്നെ മനസ്സിലായോ?'
അയാള്‍ ആ സ്ത്രീയെ നോക്കിയെങ്കിലും മനസ്സിലായില്ല.
അവള്‍ പുഞ്ചിരിതൂകിക്കൊണ്ട് 'താങ്കള്‍ പ്രൊഫസര്‍ മൈക്കിളല്ലേ?'
അയാള്‍ അവളുടെ മുഖത്തേക്കു നോക്കാതെ,'അതെ.'
അവള്‍ ഉത്സാഹത്തോടെ: 'ഞാന്‍ സ്‌റ്റെല്ല, താങ്കളുടെ പഴയ വിദ്യാര്‍ത്ഥിനി.'
അയാള്‍ അലസമായി മൂളി.
'എനിക്കിതുവരെ താങ്കളോട് നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ താങ്കളെ കാണാന്‍ കഴിഞ്ഞതില്‍
സന്തോഷിക്കുന്നു. താങ്കള്‍ എന്റെ വഴികാട്ടിയാണ്.'
അയാള്‍ക്കു അവള്‍ പറയുന്നത് ഗ്രഹിക്കാതെ, അവളുടെ മുഖത്തേക്ക് നോക്കി?
സ്‌റ്റെല്ലയുടെ മുഖത്തെ മന്ദസ്മിതം മായാതെ: 'പ്രൊഫസര്‍ക്ക് ഓര്‍മ്മയുാേ, അമ്മ എന്നെ വീട്ടില്‍
നിന്നിറക്കിവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഞാന്‍ താങ്കളുടെ ഓഫീസില്‍ വന്നത്. അന്ന് പ്രൊഫസര്‍
എനിക്ക് കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചു തന്നില്ലായിരുന്നുവെങ്കില്‍...'
അവള്‍ ആ വാചകം മുഴുമി പ്പക്കാതെ, ഒരു നിശ്വാസത്തോടെ: 'ഞാനീ നിലയിലെത്തുമായിരുന്നില്ല.'
സ്‌റ്റെല്ല പറയുന്നത് മുഴുവന്‍ ഗ്രഹിക്കാനായില്ലെങ്കിലും, അന്ന് അവള്‍ തന്റെ ഓഫീസിലേക്കു
ഭയത്തോടെ വന്നത് അയാളുടെ മനസ്സില്‍ തെളിഞ്ഞു: 'ഇപ്പോള്‍ എ ന്ത് ചെയ്യുന്നു?'
അവള്‍ പ്രസരിപ്പോടെ: 'സിറ്റി ഡ്രഗ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി
ചെയ്യുന്നു.'
സ്‌റ്റെല്ല എന്തോ ഓര്‍ത്തിട്ടെന്നപോലെ:' പ്രൊഫസര്‍ക്കു കാ ത്തിയെ ഓര്‍മ്മയുണ്ടോ? '
അയാള്‍ക്കു അവളെ ഓര്‍ക്കാനായില്ല.
'കാത്തിക്ക് ഇപ്പോള്‍ നല്ല ജോലിയുണ്ട്. അവള്‍ പ്രൊഫസറെപ്പറ്റി പറയാറുണ്ട്. താങ്കളുടെ
അവസരോചിതമായ ഇടപെടലാണ് ഞങ്ങളെ രക്ഷിച്ചത്!'

അയാള്‍ ഓര്‍ ത്തു: താന്‍ പഠിപ്പിച്ച പല വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അപൂര്‍വ്വം
പേര്‍ ആത്മഹത്യയുടെ വക്കോളം എത്തിയിരുന്നു. അതു മനസ്സിലാക്കിയപ്പോള്‍ ചിലരെ
ഓഫീസിലേക്കു വിളിച്ചു കൗണ്‍സലിങ്ങിലൂടെ കരകയറ്റിയിട്ടുണ്ട്. അതൊന്നും ഓര്‍ക്കാറില്ല.
അപ്പപ്പോള്‍ ശരിയെന്ന് തോന്നിത് ചെയ്തുവെന്നു മാത്രം.
പ്രൊഫസര്‍: 'എവിടെപ്പോകുന്നു?'
'ഷോ പ്പിങ്ങിന്.'
'ഇത്ര ദൂരം?'
'ഓ, ഇന്നെനിക്ക് ഒഴിവാണ്. ഒരു മാറ്റത്തിനുവേണ്ടി വേറെ മാളില്‍ ഷോപ്പിങ് പോകുന്നു.'
അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം സ്‌റ്റെല്ല: 'പ്രൊഫസര്‍ക്ക് ഇപ്പോള്‍ കാറില്ലേ?'
'ഉവ്വ്, കീ കാണാനില്ല.'
അവള്‍ ലാഘവത്തോടെ: 'അതാമേശപ്പുറത്തെവിടെയെങ്കിലും കാണും.'
സ്‌റ്റെല്ലയുടെ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ അയാള്‍ക്കു എല്ലാം അവളോട തുറന്നു പറയാന്‍ തോന്നി. കീ അന്വേഷിച്ചത് കാര്‍ സ്റ്റാര്‍ട്ടാക്കി എക്‌സോസ്റ്റ് പൈപ്പിലൂടെ കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചു
സ്വന്തം ജീവനൊടുക്കാനായിരുന്നു!

പെട്ടെന്ന് തിരുത്തി. എന്തിനു സ്വയംഹത്യ എന്ന് ചോദി ച്ചാല്‍ എന്തു പറയും? പ്രിയപ്പെട്ടവളുടെ അകാല വേര്‍പാടിലെ വിരഹം ദുസ്സഹമായതു കൊണ്ടാണെന്ന് പറയേണ്ടിവരും. അപ്പോള്‍ ചോദിക്കും:
മരണകാരണം? എന്ന് മരി ച്ചു? സഹായ ത്തിനു വേറെ ആരുമില്ലേ? അങ്ങനെ പോകും
ചോദ്യങ്ങള്‍...വേണ്ട! എന്തിനു സ്വകാര്യത വെളിപ്പെടുത്തണം? 
അയാള്‍ മൗനം തുടര്‍ന്നപ്പോള്‍, അവള്‍: 'താങ്കള്‍ റിട്ടയറായില്ലേ?'
അയാള്‍ ശങ്കിച്ചു: കൗണ്ടി കോളെജില്‍ മുപ്പത് വര്‍ഷത്തോളം പഠിപ്പിച്ചു. ഒരു സായാഹ്നത്തില്‍ കോളെജ് വകുപ്പദ്ധ്യക്ഷന്‍ ഓഫീസിലേക്കു വിളിച്ചു പറഞ്ഞു: 'മൈക്കിള്‍, സഹധര്‍മ്മിണിയുടെ അകാല
വിയോഗം താങ്കളെ അഗാധ ദുഃഖത്തിലാഴ് ത്തുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. കോളെജിനു താങ്കള്‍ ചെയ്ത വിലപ്പെട്ട സേവനത്തെ മാനി ച്ചു, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് താങ്കളെ ഒരു വര്‍ഷം മുമ്പ്
വിരമിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.'
അദ്ദേഹം ചിന്തിച്ചു: മുഖ ത്ത് ദുഃഖച്ഛവി പറ്റിപ്പിടിച്ചു, മറവിയുടെ ശാപംപേറി, ചിലപ്പോള്‍ സിലബസ്
തെറ്റിച്ചു ക്ലാസ് എടുത്തതിനാവും തന്നെ പിരിച്ചു വിട്ടതെന്ന സത്യം അവറള അറിയിക്കണോ?
തെല്ലുനേരം മൂകനായ ശേഷം അയാള്‍ റിട്ടയറായ വര്‍ഷം പറഞ്ഞു.
'റിട്ടയര്‍മെന്റ് എങ്ങനെ?'
പത്‌നിയുടെ വിയോഗത്തില്‍ ഏകാന്ത തടവിലെന്നപോലെ ജീവിച്ച മൂന്നു കഠോര വര്‍ഷങ്ങള്‍
അയാളുടെ അന്തരംഗത്തിലൂടെ കടന്നുപോയി.
സ്‌റ്റെല്ല ആവേശം വിടാതെ: 'ഹൗ ഈസ് യുവര്‍ ഫാമിലി?'
അയാള്‍ നെഞ്ചെരിച്ചിലോടെ: 'മക്കളില്ല. നാല്‌കൊല്ലം മുമ്പ് പ്രേയസി വിട്ടുപിരിഞ്ഞു പോയി!'
'സോറി ടു ഹിയര്‍ ദാറ്റ്.'
അയാളുടെ ചിന്തക്കു ഭാരമേറി.
'എന്തെങ്കിലും അസുഖം?'
'എല്ലാം പെട്ടെന്നായിരുന്നു. ബ്രെയിന്‍ ട്യൂമറെന്നറിഞ്ഞത് അന്ത്യഘട്ടത്തിലായിരുന്നു. അതുവരെ ചികിത്സിച്ചിരുന്നത് തലവേദനയ്ക്കായിരുന്നു. ഒരിക്കലും രക്ഷപ്പെടില്ലെന്ന് പറഞ്ഞ ഡോക്ടര്‍ തന്നെ
അളവില്‍ കവിഞ്ഞ കീമോക്ക് നിര്‍ദ്ദേശിച്ചു. ആദ്യഡോസ് എടുത്തതില്‍ പിന്നെ അവള്‍ കണ്ണു തുറന്നില്ല! വെറും നൂറ്റിപ്പത്ത് പൗണ്ടുളള അവള്‍ക്കു അത്രയും കീമൊ താങ്ങാന്‍ കെല്പില്ലായിരുന്നു.
ഒരുപക്ഷേ, ഡോക്ടര്‍ തീരെ കീമോക്ക് നിര്‍ദ്ദേശിച്ചില്ലായിരുന്നെങ്കില്‍, പ്രിയപ്പെട്ടവള്‍ ആഴ്ചകളോ, മാസങ്ങളോ, അതില്‍ കൂടുതലൊ എന്നോടൊപ്പമുണ്ടാകുമായിരുന്നു!'
അത്രയും ഒറ്റവീര്‍പ്പില്‍ പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ഠമിടറി. സ്‌റ്റെല്ല വീണ്ടും: 'ഐ ആം റിയലി സോറി, മൈക്കിള്‍.'അതുപറഞ്ഞു അവള്‍ പ്രൊഫസറുടെ
ചുമലില്‍ മെല്ലെ കൈവച്ചു. കനത്ത മൂകത അയാളെ പിടികൂടുന്നത് അറിഞ്ഞിട്ടാവണം, അവള്‍ വിഷയം മാറ്റി: 'ഈ വര്‍ഷം അതിശൈത്യമാണല്ലേ?'

അയാള്‍ വീണ്ടും സ്‌നേഹമയിയുടെ വിരഹമൂണര്‍ത്തുന്ന സ്മരണകളിലൂടെ ഒഴുകി: തണുപ്പ് എന്നും തനിക്കു പേടിയാണ്. പുറത്തുപോകുമ്പോള്‍ പ്രിയതമ ഓവര്‍കോട്ടും കമ്പിളിത്തൊപ്പിയും
ധരിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തും. ചിലപ്പോള്‍ സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി ത്തന്ന് ചുണ്ടില്‍ മുത്തംതരും. പ്രമേഹമുളളതിനാല്‍ ലഘുഭക്ഷണം പോക്കറ്റില്‍ വയ്ക്കാനും മറയ്ക്കില്ല. അയാള്‍ ബദ്ധപ്പെട്ട് ബസ്സില്‍ നിന്നിറങ്ങാന്‍ ഭാവിച്ചപ്പോള്‍, അവള്‍: 'പ്രൊഫസര്‍ തിരക്കു കൂട്ടണ്ട ,
വീഴും.'
അതു കാര്യമാക്കാതെ ബസ്സില്‍ നിന്നിറങ്ങവെ, അവള്‍ വീണ്യും: 'കീ മേശ പ്പുറത്തോ, ന്യൂസ്‌പേപ്പറിന്റെ
ഇടയിലോ മറ്റൊ കാണും; പേടക്കണ്ട. ' വീട്ടിലേക്കു നടക്കുമ്പോള്‍ അയാള്‍ക്കു തോന്നി: താന്‍ ഷേവ് ചെയ്തിട്ടില്ല. ഉടന്‍ തലയില്‍തടവി: മുടി ചീകിയിട്ടില്ല. പാന്റ്‌സ് ഇസ്തിരിയിട്ടിട്ടില്ല. പക്ഷേ, ഷര്‍ട്ട് ഭംഗിയായി തേ ച്ചിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു?

അയാള്‍ക്കാശ്ചര്യം തോന്നി. ഓര്‍മ്മകള്‍ നേര്‍ ത്തുപോകുന്നു. ഓര്‍മ്മകളെ പണിപ്പെട്ടുബോധമനസ്സിലേക്കു കൊണ്ടുവരുവാന്‍ യത്‌നിക്കുമ്പോള്‍, അത് മഞ്ഞിന്‍ ശല്ക്കകള്‍ പോലെ
അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്നു. സ്മരണകളുടെ ഉറവിടം വറ്റുന്നുവോ? അത് വാര്‍ദ്ധക്യസഹജമാണോ? അതോ, അത് ഏകാ ന്തതയുടെ തടവറയില്‍ സ്വയം തളച്ചിട്ടതിലുളള
മനഃക്ലേശമോ?

വീട്ടിലെ ത്തിയ ഉടനെ അയാള്‍ താക്കോലിനായി മേശമേല്‍ തിരഞ്ഞു; കണ്ടില്ല. സ്‌റ്റെല്ല പറഞ്ഞതുപേലെ പത്രങ്ങള്‍ക്കിടയിലും പരതി. അദ്ഭുതം, അത് കയ്യില്‍ തടഞ്ഞു! അയാളുടെ ചുില്‍
ഒരു ചിരി പരന്നു. സ്‌റ്റെല്ലയുടെ സ്മരണകളിലേക്കു വഴുതി: ഇരുപതുവര്‍ഷം മുമ്പ് താന്‍ പഠി പ്പി ച്ചിരുന്ന സൈക്കോളജിയില്‍ രണ്ടു, മൂന്നു ക്ലാസ് അവള്‍ എടു ത്തിരുന്നു. ഒരു സായാഹ്ന ത്തില്‍
കതകില്‍ ചെറിയ മുട്ടുകേട്ടു. വാതില്‍ക്കല്‍ സുസ്‌മേരവദനയായി സ്‌റ്റെല്ല: 'പ്രൊഫസര്‍, താങ്കളുടെ ക്ലാസ്സ് വളരെ രസകരമാണ്. എനിക്കറിയില്ലായിരുന്നു ഏത് വിഷയം മേജറായി എടുക്കണമെന്ന്. താങ്കളുടെ ക്ലാസ് എനിക്കു സൈക്കോളജി മേജറായി എടുക്കാന്‍ സഹായിച്ചു.'

ഒരാഴ്ച കഴിഞ്ഞു അവള്‍ വീണ്ടും കതകില്‍ മെല്ലെ മുട്ടി: 'പ്രൊഫസര്‍, ഒരു മിനുട്ട് സംസാരിക്കാന്‍
നേരമുണ്ടോ ?'
അയാള്‍ ചെവികൂര്‍പ്പിച്ചു: 'ഞാനും കാത്തിയും ഡ്രഗ്ഗഡിക്റ്റാണ്. താങ്കളുടെ ക്ലാസ്സ് എടുത്തതിനു
ശേഷമാണ് എനിക്ക് പഠിക്കണമെന്ന് മോഹമുദിച്ചത്. എന്റെ രക്ഷിതാക്കള്‍ എന്നെ സ്‌നേഹിക്കുന്നു;
ഞാനവരേയും. എന്റെ ദുഷിച്ച കൂട്ടുകെട്ടും ക്രേക്ക്‌കൊക്കൈന്റെ ഉപയോഗവും അറിഞ്ഞാല്‍ അമ്മ
എന്നെ വീട്ടില്‍ നിന്നിറക്കി വിടും.'

സ്‌റ്റെല്ലയുടെ മുഖത്ത് കാളിമ പരക്കുന്നത് പ്രൊഫസര്‍ ശ്രദ്ധിച്ചു. അദ്ദേഹം ക്ലാസ്സ്‌കഴിഞ്ഞു ഏതാനും കൗണ്‍സലിങ് സെഷനു അവളെ ക്ഷണിച്ചു. അവള്‍ ആദ്യം അല്പം സന്ദേഹിച്ചു. ക്രമേണ, മനോബലം വീണ്ടെടുത്തു. പ്രൊഫസര്‍ മനഃസംയമനത്തെപ്പറ്റിയും ജീവിതസൗന്ദര്യത്തെ പ്പറ്റിയും സമയമൂല്യ െത്ത പ്പറ്റിയും വിശദീകരി ച്ചുകൊടുത്തു.

സ്‌റ്റെല്ലയുടെ ഹൃദയംതുറന്ന സംസാരം കൃതജ്ഞതയോടെ സ്മരിച്ചു; ചിന്തയില്‍ ആശയുടെ പൊന്‍കിരണങ്ങള്‍... അയാള്‍ താക്കോലുമായി സോഫയിലിരുന്നു, ആശ്വാസത്തോടെ കണ്ണട ച്ചു. അയാള്‍ അകലെ കാണുന്നു മഞ്ഞുമലകള്‍, താഴ്‌വാരകള്‍, വീടുകള്‍, വൃക്ഷലതാതികള്‍, പുഷ്പങ്ങള്‍, സ്വച്ഛത. ആ സ്വച്ഛന്ദശോഭയില്‍, ശുഭ്രവസ്ത്രധാരിയായി പ്രിയതമ അരികിലേക്കു പറന്നുവരുന്നു... കൈയില്‍ തനിക്കിഷ്ട െപ്പട്ട കടുംചുക പ്പുളള ഒരു റോസാ പ്പൂ ദീപശിഖ പോലെ ഉയര്‍ ത്തി പ്പിടി ച്ചുകൊ ്. അപ്പോള്‍ അയാള്‍ക്കു മനസ്വിനിയുടെ ആത്മചൈതന്യം ഉളളില്‍ നിറഞ്ഞുകവിയുന്നതായി അര്‍ദ്ധമയക്ക ത്തില്‍ തോന്നി. ചുറ്റും അവളുടെ സുപരിചിത സുഗന്ധം പരന്നു. ഒരു മന്ദഹാസ േത്താടെ അയാള്‍ പ്രിയസഖിയെ പുണരാന്‍ കൈകള്‍ നീട്ടി: 'എന്നെ തനി ച്ചാക്കി പോയി, ഇല്ലേ?' അതുപറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

അതിനു ത്തരമെന്നോണം സഹധര്‍മ്മിണി പറയുന്നതയി തോന്നി: മൈക്കള്‍, സുഖമായിരിക്കൂ; അതാണെന്റെ സന്തോഷം.

# Story by Abdul Punnayoorkulam

Join WhatsApp News
G. Puthenkurish 2023-02-19 18:42:58
എനിക്കറിയാം കഥകളെ വിശകലനം ചെയ്യാൻ ഇമലയാളിയിലെ പല പ്രകതത്ഭരെപ്പോലെ ഞാൻ പ്രാപ്തനല്ല എന്ന് . എങ്കിലും ഈ കഥ നിങ്ങൾ വായിക്കാതെപോയാൽ അത് ഒരു തീരാനഷ്ടം ആയിരിക്കും . ഇത് യഥാർത്ഥത്തിൽ കഥയല്ല, നിങ്ങളെയും എന്നെയും സ്പർശിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ സ്പർശിക്കാൻ പോകുന്ന യാഥാർഥ്യത്തിന്റെ നേർക്കാഴ്ചയാണ് . കഥാകൃത്തിനു അഭിനന്ദനം ജി. പുത്തൻകുരിശ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക