Image

അമേരിക്കയും തിരഞ്ഞെടുപ്പുകളും (ബി ജോൺ കുന്തറ )

Published on 20 February, 2023
അമേരിക്കയും തിരഞ്ഞെടുപ്പുകളും (ബി ജോൺ കുന്തറ )

ഇന്ന് അമേരിക്കയിൽ പ്രെസിഡൻറ്റ്സ് ഡേ വരുന്ന പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിന് തുടക്കം ഇട്ടിരിക്കുന്നു

തിരഞ്ഞെടുപ്പുകളുടെ സത്യസന്ധത, സുതാര്യത എല്ലാ ജനാതിപത്യ രാജ്യങ്ങളിലും ഇല്ലാതായിരിക്കുന്നു. ഇന്ന് കാണുന്നത് പൊതുജനത്തെ കബളിപ്പിച്ചു ഏതുവിധേയനയും അധികാരത്തിൽ എത്തുക .തിരഞ്ഞെടുപ്പു പ്രചാരണം സ്ഥാനാർഥികളിൽ നിന്നും കൈകാര്യക്കാരിലേയ്ക്കും, വോട്ട് കൊയ്‌ത്തുകാരിലേയ്ക്കും മാറിയിരിക്കുന്നു.

എല്ലാ ജനാതിപത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളും അതിനായി ചിലവഴിക്കുന്ന പണവും സമയവും പരിശോധിച്ചാൽ കാണുവാൻ പറ്റും അമേരിക്ക മുന്നിൽ എന്നുമാത്രമല്ല താരതമ്യ പ്പെടുത്തുവാൻ മറ്റൊരു രാജ്യവുമില്ല.

ഭരണഘടന, കേന്ദ്രഭരണപരമായ തിരഞ്ഞെടുപ്പുകൾക്ക് ഒരു മാർഗ്ഗ ദർശനം നൽകുന്നുണ്ട് എന്നതിൽ കവിഞ്ഞു പ്രാദേശിക തിരഞ്ഞെടുപ്പുകൾ, രീതികൾ എല്ലാം  ഓരോ സംസ്ഥാനത്തിനും വിട്ടുകൊടുത്തിരിക്കുന്നു. ഇപ്പോൾ കാണുന്ന അവസ്ഥയിൽ നിരവധി സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പുകളെ വളരെ ലാഘവത്തിൽ കാണുന്നു നിയമങ്ങൾ നിർമ്മിക്കുന്നു.

മറ്റൊരു ജനാതിപത്യ രാജ്യത്തും കാണാത്ത നിയമങ്ങൾ രീതികൾ. ഉദാഹരണം, നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുന്ന വോട്ടിങ്, തപാൽ വോട്ടുകൾ എല്ലാവർക്കും, പൗരത്വം ഒരു വിഷയമല്ല, ദിനങ്ങൾ നീണ്ടുനിൽക്കുന്ന വോട്ടെണ്ണൽ പിന്നീട് കോടതി കയറ്റം.

 ലേഖകൻ, പലതവണ ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പു കണ്ടിട്ടുണ്ട്. ഒന്നാമത്, തിരഞ്ഞെടുപ്പുകൾ നിയന്ധ്രിക്കുന്നത് കേന്ദ്ര ഭരണം ചുമതലപ്പെടുത്തിയിട്ടുള്ള അധികാരികൾ.തിരഞ്ഞെടുപ്പു കേന്ദ്രത്തിനു മുന്നിൽ തോക്കു ധാരികളായ പോലീസുകാർ, വേണ്ട തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഒരാളെപ്പോലും കവാടം കടക്കുന്നതിന് അനുവദിക്കില്ല അതുപോലതന്നെ സമയ ക്ലിപ്പദയും സുരക്ഷയും.തപാൽ വോട്ടുകൾ സാധാരണ ജനത ചിന്തിക്കയേ വേണ്ട. അംഗ വൈകല്യം ഉള്ളവരെപ്പോലും  എടുത്തുകൊണ്ടു വോട്ടിങ് ബൂത്തുകളിൽ എത്തിക്കും. അമേരിക്കയിൽ കാണുന്നമാതിരി ഒരു കുത്തഴിഞ്ഞ തിരഞ്ഞെടുപ്പു രീതി ഇവിടല്ലാതെ മറ്റൊരു ജനാതിപത്യ രാജ്യത്തും കാണില്ല.

കഴിഞ്ഞ നവംബറിൽ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പു മാറ്റി വ്യയ്ച്ചാൽ മറ്റെല്ലാതലങ്ങളിൽ രാജ്യാന്തര തരത്തിൽ ഒരു തിരഞ്ഞെടുപ്പു കഴിഞ്ഞു. പുതുവർഷം ആരംഭിക്കുന്നതിനു മുന്നേതന്നെ പലരും 2024 തിരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങിയിരിക്കുന്നു. 

തിരഞ്ഞെടുപ്പ്  നിരീക്ഷകർ ഇപ്പോൾ പ്രവചിക്കുന്നു ഇരു രാഷ്ട്രീയ പാർട്ടികളും ചേർന്ന്  അഞ്ചു ബില്യൺ ഡോളറിലേറെ 2024 ൽ നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ചിലവഴിക്കുമെന്ന്. ഇവിടെ, പ്രൈമറി സമയം സ്ഥാനാർത്ഥികൾ മുടക്കുന്ന പണം കൂട്ടിയിട്ടില്ല. ഈ പണം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് നാലു വർഷ കോളേജ് പഠനം സമ്മാനമായി നൽകുന്നതിന്ഉതകും. സൗജന്യമായി വിദ്യാഭ്യാസം നല്കണം എന്ന് ആക്രോശിക്കുന്നവരാണ് ഈ പണം ചിലവഴിക്കുന്നത് .

ഈ സമയം ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും പ്രസിഡൻറ്റ് ബൈഡൻ മാത്രമെ ഒരു സ്ഥാനാർത്ഥി ആയി കാണുന്നുള്ളൂ. റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും പ്രഖ്യാപിതമായി രണ്ടു സ്ഥാനാർത്ഥികൾ ഡൊണാൾഡ് ട്രംപ് രണ്ടാമത് നിക്കി ഹേലി.

സാധാരണ നിലവിലുള്ള പ്രസിഡൻറ്റിനെ ആപാർട്ടിയിൽനിന്നുo ആരും വെല്ലുവിളിക്കാറില്ല അഥവാ സ്വയം പിന്മാറുന്നില്ല എങ്കിൽ. റിപ്പബ്ലിക്കൻ വേദിയിൽ താമസിയാതെ ഏതാനും പേരുകൾകൂടി ചേർക്കപ്പെടും എന്നതിൽ സംശയമില്ല.

ഇപ്പോൾ പൊതുവെ കേൾക്കുന്ന പേരുകൾ ഫ്ലോറിഡ ഗോവർണർ ഡിസൻറ്റിസ്, സെനറ്റർ ടിം സ്കോട്ട്, മൈക്ക് പെൻൻസ് എന്നിവർ. സെപ്റ്റംബർ മാസത്തോടെ തിരഞ്ഞെടുപ്പ് ഗൗരവമായി എടുക്കുന്ന സ്ഥാനാർത്ഥികൾ വേദിയിൽ എത്തിയിരിക്കും കാരണം പണപ്പിരിവ് ശക്തമാക്കണമെങ്കിൽ ഇതാവശ്യം .

സാധ്യത കാണുന്ന മത്സരാർത്ഥികളുടെ പേഴ്സ് പരിശോധിച്ചാൽ ബൈഡൻ മുന്നിൽ പുറകെ ട്രംപ്. പിന്നുള്ളവരാരും, ഒരു വൻതുക മുടക്കുന്നതിന്  സ്വയമെ സാമ്പത്തിക ശേഷി ഉള്ളവരല്ല.താമസിയാതെ സങ്കുചിത മനസ്തരായ വ്യക്തികൾ സ്ഥാപനങ്ങൾ  പലേ രൂപങ്ങളിൽ പേരുകളിൽ വൻ പണച്ചാക്കുകൾ രംഗത്തു പ്രവേശിക്കും അവർക്കു നന്നായി തോന്നുന്ന സ്ഥാനാർത്ഥിയെ സഹായിക്കുന്നതിന്.

സാധാരണ തിരശീലക്കു പിന്നിൽ കളിക്കുന്ന വൻ ശക്തികൾ ആരെല്ലാം എന്നു പരിശോധിക്കാം തൊഴിലാളി സംഘടനകൾ . N R A , ജോർജ് സൊറോസ്, കൊച്ഛ് സഹോദരർ, N A A C P, നിരവധി മത ഗ്രൂപ്പുകൾ ഇങ്ങനെ പോകുന്നു ആ പട്ടിക.

2024 ഫെബ്രുവരി മാസം പ്രൈമറി എന്ന മുഖ്യ സ്ഥാനാർഥി നിർണയ പോരുകൾ തുടങ്ങും. ഇതിനു മുന്നോടിയായി ഡിബേറ്റുകളുടെ ഒരു ഘോഷയാത്ര കാണും ഇത്തവണ അത് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒതുങ്ങി നിൽക്കും. കാരണം ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും നിലവിലുള്ള പ്രസിഡൻറ്റ് ബൈഡൻ കളത്തിൽ ഉണ്ടെങ്കിൽ പിന്നാരും എതിർക്കുവാൻ എത്തില്ല.

പ്രൈമറി തിരഞ്ഞെടുപ്പ് ഭരണഘടന അനുശാസിക്കുന്നതല്ല ഇത് പാർട്ടികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു നല്ല സമ്പ്രദായം അമേരിക്കൻ രാഷ്ട്രീയത്തിൽ കാണുന്നത് പാർട്ടി നേതാക്കൾ സ്ഥാനാർത്ഥികളെ തീരുമാനിക്കില്ല. പാർട്ടിയിൽ അംഗത്വം ആവശ്യമില്ല ആർക്കുവേണമെങ്കിലും ഏതു സ്ഥാനത്തേക്കും മത്സരിക്കാം ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങളുടെ വെളിച്ചത്തിൽ. 

കാലങ്ങളായി ന്യൂ ഹാംഷെയർ, അയോവ എന്നീ സംസ്ഥാങ്ങൾ പ്രൈമറി തിരഞ്ഞെടുപ്പുകൾക്ക് തുടക്കമിടുന്നു. പിന്നീടത് മറ്റു സംസ്ഥാങ്ങളിലേയ്ക് നീങ്ങുന്നു. ഒരു പൊതു തിരഞ്ഞെടുപ്പു പോലെ പൊതുജനം ഈ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യത നൽകുന്നില്ല പാർട്ടി വിശ്വാസികളും പ്രത്യേക താൽപ്പര്യ ഗ്രൂപ്പുകളും ഇവിടെ വിജയികളെ സൃഷ്ടിക്കുന്നു. ഓരോ സംസ്ഥാനത്തിൽ നിന്നും മത്സരിക്കുന്നവർക്ക് എത്ര ഡെലിഗേറ്റ്സ് കിട്ടുന്നു അത് വോട്ടുകളുടെ എണ്ണം അനുസരിച്. ആർക്ക് ഏറ്റവും കൂടുതൽ നിയോജിതരെ  കിട്ടുന്നു ആയാൾ ആയിരിക്കും പാർട്ടി സ്ഥാനാർത്ഥി .

ജൂൺ മാസത്തിനു മുൻപായി എല്ലാ പ്രൈമറി തിരഞ്ഞെടുപ്പുകളും കഴിഞ്ഞിരിക്കും. ഇരുപാർട്ടികൾക്കും വ്യക്തമായി ഒരാൾ മത്സര വേദിയിൽ കാണും. പിന്നീട്ട് ഓരോ പാർട്ടിയുടെയും മഹാ സമ്മേളനം. ഇതിൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ട നിയോജിതർ ഓരോ സംസ്ഥാന അടിസ്ഥാനത്തിൽ അവരുടെ വോട്ടുകൾ ആർക്കെന്ന് പ്രഖ്യാപിക്കുന്നു ഇതൊരു ചടങ്ങുമാത്രം.

ഇരു പാർട്ടികൾക്കും വ്യക്തമായി ഓരോ സ്ഥാനാർത്ഥി അരങ്ങിലായി അയാൾ കൂടെ ഉപരാഷ്‌ട്രപതി പദവിയിൽ ആരു കൂടെ മത്സരിക്കുന്നു എന്നു തീരുമാനിക്കുന്നു .ഓഗസ്റ്റ് മുതൽ തിരഞ്ഞെടുപ്പിന് ചൂടു വർദ്ധിക്കും. പിന്നീട് ഡിബേറ്റ് കാലം. അത് ഒക്ടോബർ വരെ നീണ്ടു എന്നുവരും.നവംബർ രണ്ടാം ചൊവാഴ്ച തിരഞ്ഞെടുപ്പും.

ഈ യുഗത്തിൽ ഒരു പ്രധാന തിരഞ്ഞെടുപ്പും ഇരു സ്ഥാനാർത്ഥിയുടെ മാത്രം പ്രവർത്തനംകൊണ്ടുവിജയവുംപരാജയവുംതീരുമാനിക്കുന്നില്ല.എല്ലാത്തിൻറ്റേയും പിന്നിൽ നിരവധി പ്രതിഫലം ലഭിക്കുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു പലേ പേരുകളിൽ. അവയിൽ ഒന്ന്, എതിരാളി ഗവേഷണംസൂക്ഷ്‌മ നിരീക്ഷണം ചുരുക്കത്തിൽ പിൻ കാലങ്ങളിലെ ഒരു വ്യക്തിയുടെ ജീവിതം സൂഷ്മമായി പഠിക്കുക തെറ്റുകൾ കണ്ടുപിടിക്കുക പ്രചരിപ്പിക്കുക.

ചെളി കണ്ടില്ല എങ്കിൽ അത് കൃത്രിതമായി നിർമ്മിക്കുക വാരി എറിയുക   ഇതിനു സഹായ ഹസ്തവുമായി നിരവധി മാധ്യമങ്ങൾ കൂടാതെ സോഷ്യൽ  മീഡിയ . മാധ്യമങ്ങളുടെ നിഷ്‌പക്ഷത പണ്ടേ നശിച്ചിരിക്കുന്നു.  തിരഞ്ഞെടുപ്പുകാലം മാധ്യമങ്ങളുടെ കൊയ്‌ത്തുകാലം കൂടിയാണ്. പരസ്യങ്ങളിൽ  ആത്മാർഥത ഉണ്ടോഎന്ന് ഇവർക്ക് പരിശോധിക്കേണ്ടല്ലോ.

സോക്രടീസ്, പ്ലേറ്റോ എന്നിവരുടെ സമയം ഏതൻസിലെ തെരുവീഥികളിൽ ജന്മമെടുത്ത ജനാതിപത്യ ഭരണ  സംബ്രദായം ഇന്ന് പലേ പേരുകളിൽ രീതികളിൽ നിരവധി രാജ്യങ്ങളിൽ നടമാടുന്നു .ഇതൊരു കളങ്കരഹിത നടപടിക്രമം അല്ലെങ്കിലും മറ്റെല്ലാത്തിനേക്കാൾ മെച്ചമേറിയതെന്ന് ചർച്ചിൽ നിർവചിച്ചത് ആവർത്തിക്കുന്നു.

# America and Elections article

Join WhatsApp News
John 2023-02-21 01:41:13
Re -elect Trump ,then we will never need another election .
benoy 2023-02-21 02:10:57
ശ്രീ ജോൺ കുന്തറയുടെ ഈ ലേഖനം വളരെ ആനുകാലിക പ്രാധാന്യമുള്ള ഒന്നാണ്. അമേരിക്കയിൽ പൊതുവെയും ഡെമോക്രാറ്സ് ഭരിക്കുന്ന സ്റ്റേറ്റുകളിൽ പ്രതേകിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരുക്കണക്കിനൊരു തമാശ തന്നെയാണ്. ശ്രീ കുന്തറ വിവരിച്ചതുപോലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രീയയുമായി താരതമ്യം പോലും ചെയ്യാൻ പറ്റില്ല ഇവിടത്തെ തിരഞ്ഞെടുപ്പുകളെ. അത്രയ്ക്ക് കുത്തഴിഞ്ഞതാണ് ഇവിടത്തെ തിരഞ്ഞെടുപ്പുകൾ. വര്ഷങ്ങളായി ന്യൂ യോർക്ക് സ്റ്റേറ്റിൽ പോൾ വർക്കറായി ജോലിചെയ്തുള്ള അനുഭവത്തിൽ പറയുന്നതാണിത്. പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ അവിടെ ജോലിചെയുന്നവരെ എല്ലാവരെയും വിളിക്കുന്ന ഒഫീഷ്യൽ പേരാണ് പോൾ വർക്കർ എന്നാദ്യമേതന്നെ പറയട്ടെ. അവരിൽ പല ചുമതലകളുള്ളവരുണ്ട്. ടേബിൾ ഇൻസ്‌പെക്ടർ, സ്കാനർ ഇൻസ്പെക്റ്റർ, ബി എം ഡി ഇൻസ്‌പെക്ടർ മുതലായ പല തസ്തികകളുമുണ്ട്. രാവിലെ അഞ്ചുമണിമുതൽ രാത്രി ഏതാണ്ട് പത്തു പതിനൊന്നു മണിവരെ ജോലിചെയ്‌താൽ ന്യൂ യോർക്കിൽ ഏകദേശം 250 ഡോളർ കിട്ടും. രണ്ടുമണിക്കൂർ ലഞ്ച് ബ്രേക്കുമുണ്ട്. ഒരു പോൾ വർക്കർ ആയി ജോലികിട്ടണമെങ്കിൽ നാലു മണിക്കൂർ നേരത്തെ ഒരു ക്‌ളാസ് അറ്റൻഡ് ചെയ്തു പരീക്ഷയിൽ എഴുപതു ശതമാനം മാർക്കുകിട്ടണം. ഇതിൽ തമാശ്ശ എന്താണെന്നുവച്ചാൽ ഈ പരീക്ഷ എഴുതുമ്പോൾ പുസ്തകം തുറന്നുനോക്കി ഉത്തരമെഴുതാമെന്നുള്ളതാണ്. ഇനി ന്യൂ യോർക്കിലെ തിരഞ്ഞെടുപ്പ് പ്രക്രീയയിലേക്കു വരാം. ഒരാൾ വോട്ടുചെയ്യാൻ വരുന്നു. പോൾ വർക്കേഴ്സ് ഉപചാരപൂർവ്വം അവരെ സ്വാഗതം ചെയുന്നു. ഭവ്യതയോടെ പേരുചോദിക്കുന്നു. പേര് ഇ പോൾ ബുക്കിൽ ( ടാബ്ലെറ്റിൽ ) തിരയുന്നു, ആളുടെപേര് കണ്ടുപിടിക്കുന്നു വോട്ടർ സ്വന്തം പേരും അഡ്രസ്സും പറയുന്നു. ടാബ്ലെറ്റിൽ വോട്ടറെക്കൊണ്ട് ഒപ്പിടുവിക്കുന്നു, ബാലറ്റ് പേപ്പർ കൊടുക്കുന്നു. ഈ പ്രക്രീയയിൽ വോട്ടറോട് ഒരിക്കലും ഐ ഡി ചോദിക്കുന്നില്ല, അഥവാ ചോദിച്ചാൽ തന്നെ അത് നിയമ വിരുദ്ധമാണുതാനും. വളരെ വിരളമായിട്ടേ വോട്ടറോട് ഐ ഡി ചോദിക്കേണ്ട ആവശ്യം വരുന്നുള്ളു. മോഹൻലാൽ പറയുന്നതുപോലെ "വിശ്വാസം അതല്ലേ എല്ലാം." ന്യൂ യോർക്ക് സ്റ്റേറ്റിലെ ബോർഡ് ഓഫ് എലെക്ഷൻറെ മോട്ടോ അതാണെന്ന് വേണമെങ്കിൽ പറയാം. ഒരാൾ വോട്ട് ചെയ്യാൻ വരുന്നു. അദ്ദേഹത്തിന്റെ പേര് ഇ ബുക്കിൽ നോക്കിയിട്ടു കാണുന്നില്ല. അദ്ദേഹം പറയുന്നു തനിക്കു വോട്ടുചെയ്യണമെന്നു. ഐ ഡി ചോദിയ്ക്കാൻ പറ്റില്ല. അല്ല ചോദിച്ചാലും പ്രയോജനമില്ല. കാരണം അദ്ദേഹം വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലല്ലോ. വളരെ വിനയപൂർവം അദ്ദേഹത്തോട് പറയുന്നു, താങ്കൾക്കുവേണമെങ്കിൽ അഫിഡവിറ്റു വഴിയോ കോർട് ഓർഡർ വഴിയോ വോട്ടുചെയ്യാമെന്നു. അതിനാവശ്യമുള്ള ഫോംസ് കൊടുക്കുന്നു അദ്ദേഹം അത് പൂരിപ്പിച്ചു അഫിഡവിറ്റു വോട്ടാണെങ്കിൽ ടേബിൾ ഇൻസ്പെക്റ്ററുടെ അടുത്തോ അല്ലെങ്കിൽ കോർട് ഓർഡർ ആണെങ്കിൽ അതുമായി ഒരു ജഡ്ജിയുടെ അടുത്തേക്കോ പോകുന്നു. ഈ പ്രക്രീയയിൽ സാമാന്യ ബുദ്ധിക്കു നിരക്കാത്ത പല കാര്യങ്ങളുമുണ്ട്. ആരാണ് ഈ അഫിഡവിറ്റു വോട്ട് നിർണയിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വ് ഏതു പാർട്ടിയോടാണ് മുതലായകാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. പിന്നെ കോർട് ഓർഡർ വോട്ട് ആണെങ്കിൽ അത് നിർണയിക്കുന്ന ജഡ്ജിയുടെ രാഷ്ട്രീയ പാശ്ചാസ്ഥലം എന്താണ് എന്നൊക്കെ അറിയേണ്ടതുണ്ട്. ചുരുക്കത്തിൽ ഏതു നിയമവിരുദ്ധ കുടിയേറ്റക്കാർക്കും ന്യൂ യോർക്ക് ബോർഡ് ഓഫ് എലെക്ഷൻറെ നയമനുസരിച്ചു വോട്ടുചെയാം. ഏതൊരു രാജ്യത്തെയും പൗരന്റെ ഉത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് പ്രക്രീയയിൽ പങ്കാളികളാവുക എന്നത്. ദശകങ്ങളായി രാജ്യത്തെ പൗരന്മാർ ഒരുദിവസം പോളിംഗ് ബൂത്തിൽ പോയി വോട്ടുചെയ്തിരുന്നു. കോവിടിന്റെ പാശ്ചാസ്ഥലത്തിൽ തപാൽ വഴി വോട്ടുചെയ്യാമെന്ന നിയമം കൊണ്ടുവന്നതാണ് കള്ള വോട്ടുകൾ ചെയ്യാൻ കളമൊരുക്കുന്നു. എല്ലാ വോട്ടേഴ്‌സിന്റെയും വീട്ടിലോട്ടു ബാലറ്റ് പേപ്പർ അയച്ചുകൊടുക്കുന്നു. അത് ആരുപൂരിപ്പിക്കുവെന്നോ ആ ആളുടെ ഐഡന്റിറ്റി എന്തെന്നോ പ്രശ്നമല്ല. ഇതെങ്ങിനെ ശരിയാകും. ഇന്ത്യയിൽ ബിയോമെട്രിക് ഐ ഡി പോലുള്ള അത്യാധുനിക സംവിധാനങ്ങളുള്ളപ്പോൾ ഇവിടെ ഒരു വോട്ടർ ഒരു പൗരനാണോ എന്നുപോലും നിര്ണയിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കുന്നു. എന്തൊരു നെറികേടാണിത്. മെയിൽ ഇൻ വോട്ടിനെ സംശയിക്കുന്നവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. വോട്ടർ സപ്പ്രെഷൻ എന്നപേരും പറഞ്ഞു കള്ളവോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കലാണ് ഇന്നിവിടെ നടക്കുന്നത്. ഇതിന്റെയൊക്കെ ഗുണം ആർക്കാണെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ. Every citizen in every democratic country has the civic responsibility to vote in person to elect a representative .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക