ഇന്ദ്രീയാനുഭവങ്ങളുടെ പച്ചതുരുത്തിൽ വെട്ടി തിളങ്ങുന്ന
മൊട്ടുസൂചിയുടെ അഗ്രമായി അവന്റെ പ്രണയം പെട്ടെന്നൊരു നാൾ വന്നെന്നേ മൂടി.
പെണ്ണ്, പ്രണയത്തിന്റെ കാമുകിയാണെന്നും!
വിദൂരമായ വിസ്മൃതി പോലെ, ഇരുട്ടിന്റെ വെളിച്ചത്തിൽ ഞാനൊറ്റയ്ക്കു നിന്നു!
സ്ഥല വിസ്തൃതിയിലേക്കു പറന്നകലുന്ന പറവകൾ,
ദു:സ്വപ്നങളുടെയും ഭ്രമകല്പനകളുടെയും ലോകത്തേയ്ക്കെന്നേകൂട്ടി കൊണ്ടുപോയി.....
പ്രണയം വരിഞ്ഞു കെട്ടിയാൽ ഉറക്കമില്ലാത്ത വിഭ്രമരാത്രികളുടെ ഘോഷയാത്രയാണെന്ന് ഞാനറിഞ്ഞിരുന്നില്ല......
ഇടിവെട്ടും മിന്നലുമെന്നേ പൊതിയുമ്പോഴും നിന്റെ പ്രണയമാണെന്നു കരുതി ഞാൻ പുളകം കൊണ്ടു.
തീക്ഷ്ണമായ ആന്തരിക നൊമ്പരത്താൽ ഞാൻ നുറുങ്ങി നുറുങ്ങി നുറുങ്ങിയടർന്നു വീണതു കൂടി നിന്റെ മതിഭ്രമത്തിൽ നീയറിഞ്ഞില്ല....!
ഞാനും!-
അപ്പോഴും കാല്പനികാകാശത്തിലെ ഒരു മഴവില്ലു പോലെ നീ ജ്വലിച്ചു നിന്നു!
ഹോ! -
കത്തിപ്പടരാൻ പരിധിയില്ലാത്ത ഒരു തീയായിരുന്നു നീ?.....
ചുംബനങ്ങൾ കൊണ്ടെന്നേ ജലസമൃദ്ധിയുടെ അഗാധതകളിലെത്തിച്ചപ്പോഴേക്കും ശരീരമാസകലം കുളിരു കോരി ഞാൻ വളരെ നേരത്തേ നനഞ്ഞു പോയി....
എപ്പോഴോ, വലിച്ചു പൊട്ടിച്ച നിന്റെ നീളമുള്ള തലമുടിനാരിന്റെ ഒരറ്റം ഞാനന്റെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു യിപ്പോഴും!
സൂക്ഷിക്കയാണതു ഞാൻ ;
പ്രണയ സമ്മാനമാണത്!...
പെണ്ണ്, പ്രണയത്തിന്റെ കാമുകിയാണെന്നും!
നീയെന്റെ തലമുടിയിൽ ചൂടിയ മുല്ലപ്പൂക്കളുടെ സുഗന്ധത്തിൽ ഞാൻ പണ്ടേക്കു പണ്ടേയെന്നേ മറന്നു കഴിഞ്ഞിരുന്നു.......!
ഞാനെന്ന പാഴ്നിഴലിൽ അപ്പോഴും നിന്നോടുള്ള പ്രണയം ബാക്കി.....
നീയെന്നാണിനി നിന്റെ അതി മനോഹരമായ പ്രണയം മനം നിറയെ വീണ്ടുമെനിക്കു തരുന്നത്?
sudheerparameswaran.nandi@gmail.com