കൃഷി ഓർമ്മകൾ
എന്റെ ബാല്യവും കൗമാരവും നിറയെ കൃഷിയുടെ പച്ചപ്പാണ്. ഇരുപത്തി ഒന്ന് വയസ്സിൽ കേരളത്തിൽ നിന്ന് പഠിക്കാൻ പൂനയിൽ പോകുന്നത് വരെയുള്ള കാലം കൃഷിയാൽ പൂരിതമായിരുന്നു. സ്വന്തം പച്ചകറി കൃഷി. സ്വന്തമായി വളർത്തിയ പശുകുട്ടി എല്ലാം ഇപ്പോൾ ഗൃഹാതുരത്വം മാത്രം. എന്റെ തലമുറയിൽ ഗ്രാമങ്ങളിൽ വളർന്നവരുടെ മനസ്സ് നിറയെ കൃഷിയുടെ പച്ചപ്പും, മണവും, രുചിയുമായിരിക്കും.
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആവശ്യമുള്ള ഭക്ഷണങ്ങൾ എല്ലാം കൃഷിയിലൂടെആയിരുന്നു കിട്ടിയിരുന്നത് . പറമ്പ് നിറയെ കപ്പ, ചേന, കാച്ചിൽ, ചേമ്പ്, കിഴങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ തെങ്ങു, മുതൽ എല്ലാ കൃഷികളും . വീട്ടിലും വയലിലും പച്ചക്കറികൾ. വെണ്ടയ്ക്ക, പയർ, പാവയ്ക്ക, പച്ച മുളക്, കാന്താരി മുളക്, പടവലം, കുമ്പളം, മത്തങ്ങ, ചീര, ബീൻസ്, തക്കാളി, മുരിങ്ങ. ശീമ ചക്ക, ആഞ്ഞിലി, പറങ്കിമാവ്, നാട്ട് മാവ്, മൂവാണ്ടൻ മാവ്, കിളിച്ചുണ്ടൻ, പേര, ചാമ്പ, ചിക്കൂ,, ആത്ത.വിവിധ തരം വാഴകൾ ഞാലി പൂവൻ. പാളയാൻ ൻതോടൻ, കദളി, എത്തകുല. അങ്ങനെ എല്ലാം. തൊഴുത്തിൽ നാലു പശുക്കൾ, പത്തു കോഴികൾ, വിളഞ്ഞ നേൽപ്പാടങ്ങൾ. പ്ലാവിൽ നിറയെ ചക്ക. മരങ്ങളിൽ കുരുമുളക് പടർന്നു പന്തലിച്ചു.
പത്തായം നിറയെ നെല്ല്.തേങ്ങപ്പുര. ലോറിയിൽ വന്നായിരുന്നു തേങ്ങ കൊണ്ടു പോയിരുന്നത്.ആവശ്യത്തിന് കാപ്പി ചെടികൾ, ശുദ്ധമായ കാപ്പി പൊടി.കരിമ്പ് കൃഷി ചെയ്ത കരകണ്ടങ്ങൾ. പറങ്കി മാവുകളിൽ പഴുത്ത കശു മാങ്ങാ.
ചെറുപ്പത്തിൽ നെല്ല് പുഴുങ്ങി ഉണ്ടാക്കിയത് സൈക്കളിനു മില്ലിൽ കൊണ്ടു പോയി നെല്ല് കുത്തി, അരിയും തവിടും വെവ്വെറെ കൊണ്ടു വരും. തേങ്ങ കൊപ്രയാക്കി മില്ലിൽ കൊണ്ടു പോയി വെളിച്ചെണ്ണ. കരിമ്പ് വെട്ടി ചക്കിൽ ആട്ടി.കാളകൾ ആയിരുന്നു ചക്ക് വലിച്ചത്. കരിമ്പ് നീർ ചെമ്പിൽ തിളപ്പിച്ച് ശർക്കരയാകുമ്പോഴുള്ള രുചി. കരിമ്പിൻ കാട്ടിൽ കയറി കരിമ്പ് ഓടിച്ചു തിന്ന മധുരം.
പശുക്കളെ കുളിപ്പിക്കുന്നത്. തേങ്ങ അട്ടിയ പിണ്ണാക്ക്, തവിടു ഒക്കെ കലക്കി പശുക്കൾക്ക് കൊടുക്കും പശുവിനെ പോച്ചയുള്ളിത്ത് മാറ്റി മാറ്റി കെട്ടും. കുരുമുളകോ, പറങ്കിയണ്ടിയോ, എത്തത്തകുലയോ സൈക്കിളിൽ കെട്ടിവെച്ചു കൊണ്ടു വിറ്റ് ചന്തയിൽ നിന്ന് മീനും ഇറച്ചിയും വാങ്ങി. കടയിൽ നിന്ന് ഉപ്പ്, പഞ്ചസാര,വെളുത്തുള്ളി, ചുവന്നുള്ളി, മല്ലിപിരിയൻ മുളക്, കടുക്, എന്നിവ മാത്രം വാങ്ങി.
പ്രധാന വളങ്ങൾ ചാണകപ്പൊടി, ചാരം, എല്ലുപൊടി, മീൻവളം ഒക്കെയായിരുന്നു. വല്ലപ്പോഴും നെല്ലിന് ഫാക്ട്ടംമ്പോസ്.
ഇന്ന് സ്ഥിതി മാറി. പശുവിൻ തൊഴുത്തു ഇപ്പോൾ കാർഷെഡാണ് . പശുവിന്റെ സ്ഥാനത്തു കാറുകൾ.തേങ്ങപുര ഔട്ട് ഹൌസായി.
പറമ്പിൽ അവിടെയും ഇവിടെയും പഴയ തെ ങ്ങുകൾ.ഒഴിഞ്ഞ പാടങ്ങൾ. കൃഷി ഗ്രഹാതുരത്വ ഓർമ്മകൾക്ക് ചെയ്തു ആർക്കെങ്കിലും കൊടുക്കും. മറ്റു വരുമാനം ഉള്ളവർക് ഒരു സന്തോഷത്തിനു കൃഷി ചെയ്യാം.
കാരണം കാലം മാറി. കോലം മാറി. കുട്ടികൾക്ക് കൃഷിയുടെയോ പച്ചക്കറികളുടെയോ പേര് അറിയില്ല. പാൽ എവിടെ നിന്ന് കിട്ടുന്നു എന്ന് ചോദിച്ചാൽ ഫ്രിഡ്ജിൽ നിന്ന് എന്ന് പറയുന്ന കുട്ടികൾ. സ്വിഗി യിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന കാലം.
എനിക്ക് ഇപ്പോഴും കപ്പ വേവിച്ചതും മത്തികറിയും അത്പോലെ ചക്ക വേവിച്ചത്. കടുമാങ്ങാ. ചേന, കാച്ചിൽ, കപ്പ, ഏത്തക്ക പുഴുങ്ങിയത്, കാന്താരി ചമ്മന്തിഒക്കെയാണ് ഇഷ്ട്ടം. എന്റെ മക്കൾക്ക് പാസ്റ്റയും പിസ്സായുമൊക്കെ. കാരണം അവർക്ക് കൃഷി ഒരു ഓർമ്മ പോലും അല്ല. അവർ വളർന്നത് വൻ നഗര കൺസ്യുമാർ സൊസൈറ്റിയിൽ. കൃഷി സ്ഥലം ഒക്കെ കാണാൻ പോകാം എന്ന് പറഞ്ഞാൽ " നോട്ട് എഗൈൻ പപ്പാ " അവർക്കു ഗ്രാമങ്ങൾ ബോറിങ് പ്ലെയ്സ്. കൃഷിയെ കുറിച്ച് പൂജ്യം വിവരം. ഇതു എന്റെ മാത്രം കഥയല്ല. കേരളത്തിൽ മധ്യവർഗ കർഷക കുടുംബത്തിൽപെട്ടവരുടെ എല്ലാം കഥയാണ്.
കേരളത്തിൽ ആവശ്യമായ ഭക്ഷണത്തിന്റെ 15 ശതമാനമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
കുറഞ്ഞത് പത്തു തലമുറയായി കർഷകരുടെ കുടുംബമാണ് ഞങ്ങളുടേത്.എന്റെ അച്ഛൻ നേരത്തെ റിട്ടയർമെന്റ് എടുത്തു അദ്ദേഹത്തിനു ചെറുപ്പത്തിലേ നന്നായി അറിയാവുന്ന കൃഷി നടത്തി. രാവിലെത്തെ കായിക അഭ്യാസം പറമ്പിൽ കിളക്കുന്നതോ തെങ്ങിന് തടം എടുക്കുന്നതോ ആയിരുന്നു. രാവിലെ ഒരു മണിക്കൂർ നടന്നത് കൃഷി ഇടങ്ങൾ സന്ദർശിക്കാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ഞങ്ങളുടെ കൃഷിയും അവസാനിച്ചു.
കുറഞ്ഞത് പത്തു തലമുറ കർഷകരായിരുന്നു എന്റെ കുടുംബത്തിൽ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നു ഒരാൾ പോലും ഇല്ല. കൃഷി ഹോബിക്ക് പോലും ചെയ്യുവാരുമില്ല.മിക്കവാറും പേർ വിദേശത്തു സെറ്റിൽ ചെയ്തിരിക്കുന്നു. അവർക്കൊ അവരുടെ മക്കൾക്കോ അവരുടെ വസ്തു വകകൾ എവിടെയൊക്കെ എന്നറിവാൻ കഴിയില്ല. ഇപ്പോൾ വസ്തുകൾ കൃഷിഭൂമിയല്ല. മാർകെറ്റിൽ വിൽക്കാനും വാങ്ങാനും കഴിയുന്ന റിയൽ എസ്റ്റേറ്റ്കൾ. പഴയ കൃഷിഭൂമി വിറ്റ് മക്കളെ വിദേശത്തു പഠന വിസ നേടി യൂറോപ്പിലും കാനഡയിലും ഓസ്‌ട്രെലിയയിലും സെറ്റിൽ ചെയ്യിക്കാനുള്ള മനസ്ഥിതിയിലാണ് കർഷകർ
ഇതെല്ലാം കേരളത്തിൽ കഴിഞ്ഞ മുപ്പതു മൂന്നു കൊല്ലങ്ങളിൽ സംഭവിച്ച മാറ്റമാണ്. കൃഷി മുതലാകാതെ വന്നപ്പോൾ, കേരളത്തിൽ തൊഴിൽ ഇല്ലായ്മ വർധിച്ചപ്പോൾ ആളുകൾ ജോലി തേടി വിദേശത്തുപോയി. അവിടെ നിന്ന് പൈസ വീട്ടിൽ അയച്ചു. കൃഷി പതിയെ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയായി. വിദേശ റെമിറ്റൻസ് കൂടിയ നിരക്കിൽ കൃഷി കുറഞ്ഞു. കേരളം ഒരു കർഷക സമൂഹത്തിൽ നിന്നു പൂർണ്ണ കൺസ്യുമർ സമൂഹമായി പരിണമിച്ചു.
എന്റെ കുടുംബത്തിൽ വിദേശത്ത് സെറ്റിൽ ചെയ്യാതെ നാട്ടിൽ തിരിച്ചു വന്നത് ഞാൻ മാത്രം.
കൃഷി ഇന്നെനിക്കു ഗ്രഹാതുരത്വം മാത്രമാണ്.
ഒരു കർഷകനും അവരുടെ മക്കൾ കർഷകർ ആകാൻ ആഗ്രഹിക്കില്ല.
കൃഷിവകുപ്പിൽ കൃഷി ഓഫിസ്സർമാരിൽ ബഹു ഭൂരിപക്ഷവും എന്തെങ്കിലും കൃഷി ചെയ്യാൻ ഇടയില്ല.
കൃഷിയെകുറിച്ച് പ്രസംഗിക്കുന്ന ആരും അവരുടെ മക്കളെ കൃഷിക്കാരാക്കില്ല. കാരണം കൃഷി കൂട്ടുന്നത് പലപ്പോഴും കട ബാധ്യതകളാണ്.
ഇപ്പോൾ പറമ്പിൽ ഏതെങ്കിലും കൃഷിപ്പണി ചെയ്യാൻ ബംഗാളിൽ നിന്നോ ബീഹാറിൽ നിന്നോ ഉള്ള തൊഴിലാളികൾ മാത്രം
എന്റെ നാട്ടിൽ പറയുന്നത് കൃഷി മുതലാകില്ല. കൂലി കൂടുതൽ. അതിന് പോലും ജോലിക്ക് ആളില്ല വില കുറവ്. കാലം തെറ്റിയുള്ള മഴ. കടഭാരം കൂടി.കർഷക ആത്മ ഹത്യകൾ. കൂടി.
സർക്കാർ സബ്‌സിഡിയും താങ്ങു വിലയൂമുണ്ടെങ്കിൽപോലും ഒരു ചെറുപ്പക്കാർ പോലും കൃഷിക്കാർ ആകാത്തത് എന്ത് കൊണ്ടാണ്?
തുടരും
ജെ എസ്
#Agriculture-article-JSAdoor