Image

ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ

Published on 13 June, 2023
ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം  വിവരിച്ച് അമേരിക്കൻ പ്രൊഫസർ

ന്യു യോർക്ക്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ്  ഓസ്റ്റിനിൽ മലയാളം പഠിപ്പിക്കുന്ന പ്രൊഫസർമാരായ  ഡോ. ഡൊണാൾഡ് ഡേവിസ്,  ഡോ. ദര്ശന മനയത്ത്  ശശി എന്നിവർ അമേരിക്കയിലെ മലയാള പഠനത്തെപ്പറ്റി ലോക കേരള സഭയുടെ മലയാളം മിഷൻ യോഗത്തിൽ നൽകിയ വിശദീകരണം ഈ വിഷയത്തിൽ ഏറെ ഉൾക്കാഴ്ച പകർന്നു.

മലയാളം പാഠ്യഭാഗമായുള്ള അമേരിക്കയിലെ ഏക കലാലയം  യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്- ഓസ്റ്റിൻ ആണെന്ന് പ്രൊഫ. ഡേവിസ് പറഞ്ഞു. 1981 ൽ പ്രൊഫ.റോഡ്‌നി മോഗ് ആണ് ഇത്   സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ  അദ്ദേഹം നിർഭാഗ്യവശാൽ അന്തരിച്ചു . അദ്ദേഹത്തിൻറെ മഹത്തായ സേവനത്തിനു തെളിവാണ്  ഭാഷാ സാഹിത്യ പഠനവും  മറ്റു ഏഷ്യൻ ഭാഷകൾക്കൊപ്പം മലയാളം ഭാഷക്കു പ്രാധാന്യം  ലഭിച്ചതും.  ഇവിടെ ഭാഷാ പഠനത്തിന്  കുട്ടികൾക്ക്  ഫെലോഷിപ്പ് നൽകുന്നതു സർക്കാരാണ് .

മലയാളം പഠിക്കുന്ന വിദ്യാർത്ഥികളിൽ 90 % വും അമേരിക്കൻ മലയാളി കുടുംബങ്ങളിൽ നിന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവരാണ്. ബാക്കിയുള്ള 10 % ത്തിൽ അമേരിക്കൻ വംശജരും മലയാളികളല്ലാത്ത മറ്റു ഇന്ത്യൻ വംശജരും ഉണ്ട് . 2016 മുതൽ  ഓണവും  മോഹിനിയാട്ടം  തുടങ്ങിയവയും  നടത്തി വരുന്നു . ഇവയൊക്കെ  ഡിപ്പാർട്ട്മെന്റിന്റെ ഭാഗ്യമായ സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹായത്താൽ  ഞങ്ങളുടെ തന്നെ മേൽനോട്ടത്തിൽ  മലയാളി സ്റ്റുഡന്റസ് അസോസിയേഷനാണ്   നടത്തുന്നത് .

മലയാളത്തിനായി ഞങ്ങളുടെ വെബ്സൈറ്റ്  തയ്യാറാക്കിയിട്ടുണ്ട് . അതിൽ  നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ മലയാളം വ്യാകരണം പുസ്തകം ഓഡിയോ ഫയലുകളും അടക്കം അതിൽ ഉണ്ട് .  ഇതിലൂടെ ടെക്സസിൽ എവിടെയുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഓൺലൈൻ വഴി എടുക്കാവുന്നതും ആണ് . ഇപ്പോൾ തന്നെ ഇങ്ങനെ വിദ്യാഭ്യാസം  നേടിയവർ  പലരെന്ന സന്തോഷകരമായ വാർത്തയും ഉണ്ട് .  നാല് വർഷമായി സമ്മർ ക്ലാസ് നടത്തി വരുന്നു . മറ്റു സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളും ഹൈസ്‌കൂൾ -ജൂനിയർ സീനിയർ വിദ്യാർത്ഥികളുമാണ് ഈക്ളാസുകളിൽ ഉള്ളത് . ഇത് അവർക്ക്   യൂണിവേഴ്‌സിറ്റി ക്രെഡിറ്റു കിട്ടാൻ സാധിക്കും .

മലയാളി എന്ന സംസ്കാരം ഉറപ്പിക്കുമ്പോൾ എല്ലാത്തിലും അടിസ്ഥാനമാകുന്നത്  ഭാഷ തന്നെയാണ് . മലയാളം സ്റുഡന്റ്സിന് വേണ്ടി അക്കാദമിക് നിലയിൽ ഞങ്ങൾ വളരെയേറെ സഹായിക്കാറുണ്ട് . ഒരുപാട് മലയാളി സംഘടനകൾ മലയാളം ക്ളാസുകൾ നടത്തുന്നുണ്ട് . രണ്ടു ദിവസത്തെ വർക്ക്ഷോപ്പുകൾ സർട്ടിഫിക്കറ്റോടു കൂടി ഞങ്ങൾ നടത്തുന്നുണ്ട് .  

സംഘടനകളിലെ  കുട്ടികൾക്കായി യൂണിവേഴ്‌സിറ്റിയുടെ പ്ളേസ്മെന്റ് എക്സാം സംഘടിപ്പിക്കുന്നത് പുതുതലമുറക്ക് ഗുണകരമാണ് . കഴിഞ്ഞ വര്ഷം വിക്ടോറിയ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 3 ദിവസത്തെ കോൺഫറൻസ്   കലാലയത്തിൽ സംഘടിപ്പിക്കുവാൻ സാധിച്ചു . കഴിഞ്ഞ വര്ഷം ഞങ്ങളുടെ ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മലയാളത്തിനായി   ധനസഹായം ചെയ്തിരുന്നു . അതിലൂടെ ഏകദേശം 240 ൽ പരം ആളുകളുടെ പിന്തുണയോടെ എൻഡോവ്മെന്റ് പ്രോഗ്രാം സ്ഥാപിച്ചു എന്നത് ഏവർക്കും അഭിമാനകരമാണ് 

ഭാവി പദ്ധതിയിൽ പ്രധാനമായത് മലയാളത്തിനായി ഒരു ചെയർ   അതായത് പ്രൊഫസർഷിപ്പ് സ്ഥാപിക്കുക എന്നതാണ് . യുഎസിൽ തന്നെ മറ്റു ഭാരതീയ ഭാഷകളിൽ മിക്കതിനും  ചെയർ  ഉണ്ട് . തമിഴ് ഹിന്ദി സംസ്കൃതം തെലുഗു തുടങ്ങിയവ.   മലയാളം ഭാഷാക്ക്  പ്രൊഫസർഷിപ്പ്  ആവശ്യമാണ് .  

കേരളത്തിലെ യൂണിവേഴ്സിറ്റികളുമായ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, മലയാളം ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ സെമിനാർ തുടങ്ങിയവ   പ്രധാന ലക്ഷ്യമാണ് . ഇത് കൂടാതെ ഓൺലൈനിലൂടെ കോഴ്‌സസ് തയ്യാറാക്കുക എന്നതും ലക്ഷ്യമാണ് .   ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായ് ചേർന്ന്  ക്ളാസുകൾ  എന്നതിനു  സാധ്യത വളരെയേറെ ഉണ്ട് . ആ ലക്ഷ്യത്തിലേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ അടുത്ത കടമ്പ . അതിനുള്ള സാധ്യതക്കായ് മലയാളി കൂട്ടായ്മയുടെ അകമഴിഞ്ഞ പിന്തുണ വേണം .  

ഈ ലക്ഷ്യം എത്താൻ ഞാൻ ഒരു മന്ത്രം സൂചിപ്പിക്കുന്നു.  ആ മന്ത്രത്താൽ ഞാൻ ഉദ്ദേശിക്കുന്നത് കേരള സംസ്കാരത്തിന്റെ പൂർണമായ സൗന്ദര്യം കണ്ടുപിടിക്കാനാണ് . കേരളീയർ വളരെയധികം മേഖലകളിൽ സംഭാവനകൾ കൊടുത്തിട്ടുണ്ട് . അത് പരസ്യമാക്കുകയും പ്രകാശപ്പെടുത്തുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു നാം ഒരുമിച്ചു തന്നെ പ്രവർത്തിക്കണം- പ്രൊഫ. ഡേവിസ് പറഞ്ഞു . 

ജലഗതാഗതം ഹരമാകും; നോക്ക് കൂലി പണ്ടേ നിരോധിച്ചത്: ലോക കേരള സഭയിൽ മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്മറുപടി നല്കുന്നു (മുരളീ കൈമൾ)

ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)

മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം

സംഭാവനക്ക് വലിയ തിളക്കം

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

Join WhatsApp News
Jayan varghese 2023-06-13 20:42:26
എഴുതാനറിയാത്ത എഴുത്തുകാരുടെയും, കാഴ്ചപ്പാടില്ലാത്ത കലാകാരന്മാരുടെയും, ആശയങ്ങൾ ഇല്ലാത്ത അഭ്യാസികളുടെയും ആൾക്കൂട്ടം മാത്രമാണ് അമേരിക്കയിലെ മലയാളി സമൂഹം. കയ്യിൽ കാശ് വന്നു നിറഞ്ഞപ്പോൾ “ ഇഞ്ഞി നമാക്കൊന്ന് സുഖിക്കണം ” എന്ന ഡയലോഗുമായി ഇറങ്ങി എല്ലാം നഷ്ടപ്പെട്ട് വട്ടു പിടിച്ച ചെമ്പൻ കുഞ്ഞിനെപ്പോലെ ആയിരിക്കുകയാണ് മിക്കവരും. അല്ലെന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ കുടിയേറ്റ മലയാളി അമേരിക്കയിൽ നടപ്പിലാക്കിയ ഏതെങ്കിലും ക്‌ളാസിക് കാൽ വയ്പുകൾ ? ജയൻ വർഗീസ്.
Vayanakaran 2023-06-14 01:21:15
എഴുതാനറിയാത്ത എഴുത്തുകാരിൽ ശ്രീ ജയൻ വർഗീസ് സാർ ഉൾപ്പെടുകയില്ലല്ലോ. വിദ്യാധരൻ മാഷിന്റെ കമന്റ് എന്താണെന്ന് കാത്തിരിക്കാ. എഴുത്തുകാരെ സംബന്ധിച്ചേടത്തോളം ഇതേപോലെ കമന്റുകൾ മുമ്പും കേട്ടിട്ടുണ്ട്. എന്നിട്ടും ധാരാളം എഴുത്തുകാർ അണിനിരക്കുന്നു. ശ്രീ മണ്ണിക്കരോട്ട് പുസ്തകമെഴുതുന്നു അമേരിക്കൻ എഴുത്തുകാരെപ്പറ്റി.
വിദ്യാധരൻ 2023-06-14 03:54:09
അമേരിക്കയിലും കേരളത്തിലുമുള്ള മലയാളി കുട്ടികൾ സംസാരിക്കുന്ന ഭാഷ ഏതാണ് ? ദ്രാവിഡഗോത്രത്തിൽ പെട്ടതാണ് മലയാളം. ഇംഗ്ലീഷ്, സംസ്‌കൃതം , തമിഴ് തുടങ്ങിയ ഭാഷകളുമായുള്ള സംസർഗ്ഗം നിമിത്തം മലയാളത്തിന്റ രൂപത്തിനും ഭാവത്തിനും ഗണ്യമായ പലമാറ്റങ്ങളും വന്നു ചേർന്നിട്ടുണ്ട് . നാം നിത്യവും ഉപയോഗിക്കുന്ന ഭാഷാപദങ്ങളിൽ പലതും പല ഭാഷകളിൽ നിന്നും സ്വീകരിച്ചിട്ടുള്ളയാണ് . ദ്രാവിഡ കുടുംബത്തിലെ അംഗങ്ങളായ തമിഴ്, തെലുങ്ക്, മുതലായ ഭാഷകളിൽ നിന്നും സ്വീകരിച്ചിട്ടുള്ള ശബ്ദങ്ങളെ "ആഭ്യന്തരങ്ങൾ " എന്നും സംസ്‌കൃതം , ഇംഗ്ലീഷ് തുടങ്ങിയ ദ്രാവിഡേതര ഭാഷകളിൽ നിന്നും സ്വീകരിച്ചിട്ടുള്ള ശബ്ദങ്ങളെ 'ബാഹ്യമെന്നും' പറയുന്നു. ആഭ്യന്തരത്തിന്, ' സ്വന്തം, സാധാരണം, ദേശ്യം ' എന്നീ മൂന്നു വിഭാഗങ്ങൾ ഉണ്ട്.. സ്വന്തം - ഉദാ: മുണ്ട്, പനി. സാധാരണം - ഉദാ: മഴ, മാടം, വടി, പണം. ദേശ്യം- ചില ദേശങ്ങളിൽ മാത്രം നടപ്പുള്ളവ-ഉദാ: കരി, കീയുക, മൊട്ട, അയ്യം. യഥാർത്ഥമായ ഭാഷ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല . അതായത്, ഭാഷയുടെ വ്യാകരണം ആദ്യം പഠിക്കണം , വർണ്ണ വിഭാഗം, സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, വർണ്ണ വികാരം, ശബ്ദവിഭാഗം, നാമം, ലിംഗം, വചനം, വിഭക്തി, വിഭക്താഭാസം, കാരകം, ഭേദകം (വിശേഷണം ) നാമധാതുക്കൾ, കൃതികൃത്തും കാരകകൃത്തും, തദ്‌ധിതങ്ങൾ, കേവലം, പ്രയോചകം, മുറ്റുവിന, പറ്റുവിന, വിനയച്ചം കാലം. പ്രകാരം, പ്രയോഗം, നിഗീർണ്ണകർത്തൃകം , അനുപ്രയോഗം, ഉപസർഗങ്ങൾ, വിധിനിഷേധങ്ങൾ, ഖിലധാതുക്കൾ, ദ്യോതകവിഭാഗം, പ്രകൃതിപ്രത്യയങ്ങൾ, സന്ധിപ്രകരണം, ലോപസന്ധി, ആഗമസന്ധി, ദ്വിത്വസന്ധി, ആദേശസന്ധി, സംസ്കൃതസന്ധി, സമാസം, സന്ധിസമാസസൂത്രങ്ങൾ , വാക്യവിഭാഗം, വാക്യവിഭജനം, അംഗാംഗിവാക്യങ്ങൾ, അംഗവാക്യവിഭജനം, വാക്യവും വാചകവും, അപോദ്ധാരം, വ്യകരിപ്പ്, അലങ്കാരപ്രകരണം, വൃത്തമഞ്ജരി, അർദ്ധസമവൃത്തങ്ങൾ, മാത്രവൃത്തങ്ങൾ, ഭാഷാവൃത്തങ്ങൾ. മലയാള ലിപിയും ലിപി പരിഷ്ക്കരണവും -എ. ഡി പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്ന് നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടേയും അഭിപ്രായം. പഴയകാലത്ത് മലയാളം എഴുതാൻ വട്ടെഴുത്തും (വെട്ടെഴുത്ത്) കോലെഴുത്തുമാണ് ഉപയോഗിച്ചിരുന്നത്. കല്ലിൽ വെട്ടി (ഉളികൊണ്ടു കൊത്തി ) എഴുതിയിരുന്നതുകൊണ്ടാണ് അതിന് വെട്ടെഴുത്തെന്ന പേർ കിട്ടിയെതെന്നും, അത് കാലാന്തരത്തിൽ വട്ടെഴുത്തായി മാറുകയും ചെയ്‌തു. കോലുകൊണ്ട് ( കോലുപോലുള്ള നാരായം കൊണ്ട് ) എഴുതിയിരുന്നതാണ് കോലെഴുത്ത് . ഇപ്പോൾ ഇത്രയും. കൂടുതൽ അറിയാൻ താത്‌പര്യമുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാം . അറിയാവുന്നത് പങ്കുവയ്ക്കാം. ഭാഷയുടെ ചരിത്രവും നമ്മളുടെ പൂർവ്വികർ അത് രൂപാന്തരപ്പെടുത്തി നമ്മൾക്ക് ആശയവിനിമയം ചെയ്യാനും, എഴുതാനും ഒക്കെ ചെയ്‌ത ത്യാഗത്തെ ഓർക്കുമ്പോൾ അവരുടെ മുന്നിൽ തലകുനിക്കുന്നു. നമ്മളക്കാർക്കും അഹങ്കരിക്കാൻ ഒന്നും തന്നെയില്ല . "ക്ഷീണിക്കാത്ത മനീഷയും, മഷിയുണ- ങ്ങിടാത്ത പൊൻപേനയും വാണിക്കായി തനിയേയുഴിഞ്ഞ് വരമായി നേടി" (പ്രരോദനം -57 ) തന്നതാണ് ഇതൊക്കെ; ഓരോത്തരും തന്റെ ഭാഷയാണ് മെച്ചമായ ഭാഷ എന്ന് ഊറ്റം കൊള്ളുമ്പോൾ , സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും - "എനിക്ക് ഭാഷയെക്കുറിച്ച് " എന്തറിയാം എന്ന് . 'നെഞ്ചത്ത് ആളിക്കത്തുന്ന വിനയത്തോടെ' അല്ലാതെ പൗരഷം കൊണ്ട് ആർക്കും ഭാഷയെ സ്വായത്തമാക്കാൻ കഴിയില്ല . വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക