Image

സുരേഷ് ഗോപി വിഷയത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബില്‍ പൊരിഞ്ഞ ചര്‍ച്ച

Published on 04 November, 2023
സുരേഷ് ഗോപി വിഷയത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബില്‍ പൊരിഞ്ഞ ചര്‍ച്ച

മയാമി: നടന്‍ സുരേഷ് ഗോപി എംപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.

സുരേഷ് ഗോപി ചെയ്തത് ശരിയല്ലെന്ന് ചാനല്‍ ചര്‍ച്ചയിലും  താന്‍ പറഞ്ഞത്  റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാട്ടി. ആര്‍ക്കും ഒരു  മാധ്യമ പ്രവര്‍ത്തകയെ സ്പര്‍ശിക്കാനോ മോളേ എന്നും മറ്റും വിളിച്ചു  കൊച്ചാക്കാനോ യാതൊരു അവകാശവുമില്ല.

ഒരു വിഭാഗം വനിതകളും ചില പുരുഷന്മാരും അത് അംഗീകരിച്ചുവെങ്കിലും അത് കേസാക്കിയതിനെ  ഒട്ടേറെ പുരുഷന്‍മാർ  ശക്തിപൂര്‍വ്വം എതിര്‍ത്തു. യാതൊരു ദുരുദ്ദേശവുമില്ലാതെ തോളില്‍ സ്പര്‍ശിച്ചു എന്നത് വിവാദം പോലും ഉണ്ടാക്കാനുള്ള വിഷയമല്ലെന്ന്  ചിലർ വാദിച്ചു. മാത്രവുമല്ല സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ ആ പ്രശ്‌നം അവിടെ തീരേണ്ടതായിരുന്നു. പകരം കേസുമായി പോകുന്നതില്‍ രാഷ്ട്രീയമാണെന്ന് പലരും ചൂണ്ടിക്കാട്ടി.  പെണ്മക്കളുടെ പിതാവാണ് അദ്ദേഹം.

ഈ നിലപാടിനോട് ദലീമ ജോജോ എം.എൽ.എയും  യോജിച്ചു.  സിനിമാ നടനായ സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ല. ദുരുദ്ദേശം ആരോപിക്കുന്നതും ശരിയല്ല.

ദുരുദ്ദേശം ഉണ്ടായില്ല എങ്കിലും സ്പര്‍ശനം ശരിയായില്ലെന്ന് സ്മൃതി തറപ്പിച്ചു പറഞ്ഞു. അത് പിന്നീട് രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്തു.

അതേസമയം റിപ്പോട്ടർമാർ  സുരേഷ് ഗോപിയെ വളയുകയായിരുന്നുവെന്നു ഒരാൾ ചൂണ്ടിക്കാട്ടി . മാറി നില്ക്കു എന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല. ആരും തൊടുകയൊന്നും പാടില്ലെങ്കിൽ ചാനലിനകത്തു തന്നെ ഇരുന്നു ജോലി ചെയ്യണം.

രാവിലെ നടന്ന സംഭവത്തില്‍ വൈകിട്ടാണ് കേസുമായി വനിതാ റിപ്പോര്‍ട്ടര്‍ രംഗത്തു വന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.  

അമേരിക്കയിൽ വീഴാന്‍ പോയ വനിതാ രോഗിയെ വീഴാതെ  പിടിച്ചുനിര്‍ത്തിയ ഫിസിയോ തെറാപ്പിസ്റ്റിന്  ജോലി പോകുകയും ഇപ്പോള്‍ കേസിന് പോകേണ്ടിവരികയും ചെയ്യുന്നത് ഫോമ നേതാവ് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസും സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിച്ചു.

എന്തായാലും സുരേഷ് ഗോപി അനുകൂലികൾക്കായിരുന്നു മേൽക്കൈ.

ചര്‍ച്ച നയിച്ച ബിനു ചിലമ്പത്ത് വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് തങ്ങളെ കരിയര്‍ രംഗത്തും പൊതുരംഗത്തും മുന്നോട്ടു പോകാന്‍ പ്രാപ്തരാക്കിയതെന്ന് വനിതാ പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

ഹോട്ടല്‍ ബിസിനസില്‍ വനിതകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നത് പൂര്‍ണ സുരക്ഷിതമാണെന്ന് സാജ് ഹോട്ടല്‍സ് സി.ഇ.ഒ മിനി സാജന്‍ പറഞ്ഞു. ആദ്യകാലത്ത് പലര്‍ക്കും ഇക്കാര്യത്തിന് സംശയമുണ്ടായിരുന്നു. ഇപ്പോഴത് മാറി. ആശുപത്രിയില്‍ വനിതകള്‍ക്ക് രാത്രി ജോലി ആകാമെങ്കില്‍ ഹോട്ടലിലും ആകാം.

വനിതകള്‍ കുഴപ്പത്തില്‍ ചാടുന്നതില്‍ കുറച്ചെങ്കിലും പങ്ക് അവരുടെ ഭാഗത്തുനിന്നും ആണെന്നും മിനി സാജന്‍ പറഞ്ഞത് ചിലർ ചോദ്യം ചെയ്‌തു .   വനിതയെ മാത്രം കുറ്റപ്പെടുത്തുന്ന ചിന്താഗതിയാണ് പലര്‍ക്കുമുള്ളതെന്ന് അവർ  ചൂണ്ടിക്കാട്ടി. പുരുഷന് എന്തും ആകാം. സ്ത്രീക്ക്  പറ്റില്ല എന്ന വിവേചമാണിത്.

അമേരിക്കയില്‍ പോലും പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തുപോകുമ്പോള്‍ ശ്രദ്ധിക്കാന്‍ പറയുന്നത്  നാട്ടിലെ മനശാസ്ത്രത്തില്‍ നിന്നാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് നാട്ടിൽ ഇപ്പോഴും വിവേചനം ഉണ്ടെന്നും പൂർണമായ സുരക്ഷിതത്വം ഇല്ലെന്നും  ദലീമ ജോജോ എം.എൽ.എ. പറഞ്ഞു. ആര് ഭരിച്ചാലും ഇതിൽ മാറ്റം വരുന്നില്ല. രാത്രിയിൽ  സുരക്ഷിതമായി ഇപ്പോഴും സ്ത്രീക്ക് ഇറങ്ങി നടക്കാനാവുന്നില്ല.

കേരളത്തില്‍ വ്യാപിക്കുന്ന പര്‍ദ്ദ സമ്പ്രദായത്തെപ്പറ്റി പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്നും അതു വരുമ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും സ്മൃതി പറഞ്ഞു. 40 വര്‍ഷം മുമ്പ് ഇങ്ങനെയൊരു കാര്യം കേരളത്തില്‍ വ്യാപകമായി ഇല്ലായിരുന്നുവെന്നു അവരും സമ്മതിച്ചു. എം.എല്‍.എ ദലീമ ജോണ്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചതുമില്ല.

ജസി പാറത്തുണ്ടില്‍, ഡോ. കല അശോക്, ലീലാ മാരേട്ട്, സിമി ജെസ്റ്റോ, റോസ് വടകര തുടങ്ങിയവരായിരുന്നു പാനലിസ്റ്റുകള്‍.

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്കുമാറിനു ലൈഫ് ടൈം   അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്

മില്ലിലവും ഓസ്ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്ഇന്ത്യാ പ്രസ്ക്ലബില്പൊരിഞ്ഞ ചര്ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്മലയാളത്തില്നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, .പി.സി.എൻ.. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

Join WhatsApp News
പത്രപ്രവർത്തകൻ 2023-11-04 05:30:20
ഭാ പുല്ലേ.....ഇപ്പോഴും സാരിയുടുത്തു സ്വിമ്മിങ് പൂളിൽ പോകുന്ന നമ്മുടെ ആധുനീവൽക്കരിക്കപ്പെട്ട പെണ്പടകൾ ആണ് സുരേഷ് ഗോപി പ്രശ്‌നത്തിൽ വായിട്ടലക്കുന്നത് . AC റൂമിൽ ഇരുന്നു കൂതറ വർത്തമാനം പറയുമ്പോൾ ഓർത്തില്ല ഇതൊരു രാഷ്ട്രീയ പ്രശമാണെന്നും തങ്ങളൊക്കെ ഈ പ്രശ്‌നത്തിലെ വെറും ടൂളുകൾ മാത്രമാണെന്നും. ജനങ്ങളുടെ യഥാർത്ഥ പ്രശനങ്ങളിലേക്കാക്കണം നിങ്ങളുടെ ചർച്ചകൾ, അങ്ങോട്ടാക്കണം നിങ്ങളുടെ ക്യാമറകണ്ണുകൾ തുറക്കേണ്ടതു.
മാധ്യമ മത്തിസുകു 2023-11-04 06:20:26
ഇത്തരം ആൺ പെൺ കൂതറ വിഷയങ്ങൾ ചർച്ച ചെയ്യാനാണോ, അതിലുള്ള പൊരിഞ്ഞ പോരാട്ടത്തിന് ആണോ ഇത്രയും കാശ് മുടക്കി നിങ്ങളെല്ലാം ഫ്ലോറിഡക്ക് പോയത്. കഷ്ടം. ആ വിഷയത്തിൽ, പെൺടച്ച്, സൂപ്പർസ്റ്റാറിൻറെ പെൺമാന്ത് വിഷയത്തിൽ ഓരോരുത്തരുടെ ഉത്സാഹം കണ്ടില്ലേ? ഇവിടെ ചർച്ച ചെയ്യാൻ മാധ്യമസ്വാതന്ത്ര്യക്കുറവ്, ഗവൺമെന്റുകളുടെ അഴിമതി, സ്വജനപക്ഷ വാദം, മതസഹിഷ്ണുത ഇല്ലായ്മ, സത്യം പറയുന്നവരുടെ നേരെ കുതിര കയറൽ, ധൂർത്ത്, രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും മത മേധാവികളുടെയും അഴിഞ്ഞാട്ടം എന്തെല്ലാം എന്തെല്ലാം ഇരിക്കുന്നു. ചർച്ച ചെയ്യാൻ. പല സ്വതന്ത്ര ചിന്തകരെയും സീനിയർ പത്രമാധ്യമപ്രവർത്തകരെയും ഫ്രീ ലൈൻസ്, പത്രമാധ്യമ റൈറ്റർമാരെയും അവിടെ കാണാത്തത് ഒരു അതിശയമായി തോന്നി.
മാധ്യമം 2023-11-04 16:16:37
നമ്മുടെ മാധ്യമ സുഹ്രത്തുക്കളും ഫോമാ, ഫൊക്കാനാ തുടങ്ങി മറ്റുള്ള അമേരിക്കൻ പ്രാഞ്ചി സംഘടനകളുടെ നിലയിലേക്കു താഴുന്ന ഒരു കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കുറച്ചുകൂടി ഗൗരവമുള്ള വിഷയങ്ങളും ആധികാരികമായി പത്രപ്രവർത്തനത്തെ കാണുന്ന മധ്യമപ്രവർത്തകരെയും പ്രതീക്ഷിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക