വിത്തുവിതയ്ക്കും കർഷകരിവിടെ
ഒത്തൊരുമിച്ചൊരു പടയണിയായ്
തടയുവാനുടനടി അടവുകൾ തീർക്കും
ഭരണക്കാരുടെ വികടതകൾ.
ഒട്ടിയവയറിൻ പട്ടിണിമാറ്റാൻ
തട്ടിയുണർത്തിയ ഭൂമികളിൽ
ജീവനമനുദിന ഗീതികളെഴുതി
ജീവിക്കാനൊരു ഗതിയില്ല.
ജന്മമെടുത്തൊരു മണ്ണിതിലായി
ചോരകൊടുത്തൊരു കർമ്മപഥം
പോറ്റിവളർത്തിയ ഭാരതമെവിടെ
പൊരുതിജെയിക്കാനണി ചേർന്നു.
ജനനീ ഭാരതമാതാവേ നിൻ
മക്കൾക്കന്നം നല്കിയവർ
അള്ളുവിരിച്ചൊരു മുള്ളിൻപാതയിൽ
ചോരപൊടിഞ്ഞു കരഞ്ഞവരും.
വേട്ടക്കാരുടെ കോട്ടതകർക്കാൻ
കോട്ടും സ്യൂട്ടുമണിഞ്ഞില്ല
നേരിൻനെഞ്ചിലെരിഞ്ഞൊരു കനലിൻ
പോരാട്ടത്തിൻ വീര്യമിതാ..
അധികാരത്തിന്നിരവാദങ്ങൾ
അറബിക്കടലടി അറിയട്ടെ..
മുട്ടുമടക്കിയ ചരിതമതില്ല
പട്ടിണിമാറ്റിയ കർഷകരാ..
പട്ടടയേറ്റുവാൻ നോക്കിടല്ലേ..