ദ്വാരകപാലകാ കാർമുകിൽ വർണ്ണാ
അറിഞ്ഞിടുമോയീ ദരിദ്ര കുചേലനെ
കാലത്തിൻ പഴക്കവും ദേഹത്തിൻ ദണ്ഡങ്ങളും
പ്രാകൃതമാക്കിയൊരീ പഴയ സതീർത്ഥനെ!
പ്രാരാബ്ധ പൂർണമാം ജീവിത ക്ലേശങ്ങൾ
ദാനമേകിയ ജരാനരകൾക്കിടയിലും
ഓർക്കാതിരുന്നില്ല വാസുദേവ നിൻ
സ്നേഹമേറും പൊൻമുഖമി ഭക്ത്തമാനസം!
പുണ്ണ്യമേകുന്നൊരാ ഭവത്പാദം പുകുവാൻ
മൈലുകൾ താണ്ടി വരുന്നു ഞാൻ ദ്വാരകെ
ഒളിമങ്ങാതോർമ്മയിൽ നിൻ സൗഹൃദങ്ങൾ
ഓർക്കുമോ നിൻ തിരുവടിയീ അരിഷ്ടകുചേലനെ!
സർവാതി വിശിഷ്ടമാം നിന്നോടക്കുഴൽ നാദം
കേൾക്കുന്നു കേശവ അന്തരാത്മാവിലെന്നും
കരുണാവാരിധേ സഫലമാകുമൊയീ പ്രയാണം
നിൻ കൃപാതീർത്ഥത്തിലൊന്നു മുങ്ങിക്കുളിച്ചിടാൻ!