വിദ്യാർഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൗമാരക്കാരൻ ക്രൂരമായ റാഗിങിന് ഇരയായതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ കോമേഴ്സ് വിദ്യാർഥികളായ നാല് പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ് സ്റ്റോപിന് അടുത്ത് വെച്ച് നിവേദിനെ നാലംഗ സംഘം ക്രൂരമായി ആക്രമിച്ചുവെന്നാണ് പരാതി.