Image

സലീന വെടിവെപ്പില്‍ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു

പി പി ചെറിയാന്‍ Published on 16 April, 2024
 സലീന വെടിവെപ്പില്‍ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു

സിറാക്കൂസ്(ന്യൂയോര്‍ക് ): ഞായറാഴ്ച രാത്രി സലീനയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥന്റെയും ഒനോണ്ടാഗ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയുടെയും പേരുകള്‍ അധികൃതര്‍ പുറത്തുവിട്ടു.

സിറാക്കൂസ് പോലീസ് ഓഫീസര്‍ മൈക്കല്‍ ഇ ജെന്‍സണും ഷെരീഫിന്റെ ലെഫ്റ്റനന്റ് മൈക്കല്‍ ഹൂസോക്കും സബര്‍ബന്‍ പരിസരത്ത് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സിറാക്കൂസ് പോലീസ് മേധാവി ജോ സിസിലി പറഞ്ഞു..രാത്രി 8.51 ഓടെയാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും സംശയിക്കുന്നയാള്‍ക്കും വെടിയേറ്റത്..പ്രതിഎന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫര്‍ ആര്‍. മര്‍ഫി (33) എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.2014-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് വെടിവെച്ചയാളുടെപേരില്‍ അറസ്റ്റിനെ ചെറുത്തതിനെതിരെ കേസടുത്തിരുന്നു

നഗരത്തിലെ ടിപ്പ് ഹില്‍ പരിസരത്ത് ഏഴു മണിയോടെ ഗതാഗതം നിലച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.സെസിലി പറഞ്ഞു. സിറാക്കൂസ് പോലീസ് ഒരു കാര്‍ തടയാന്‍  ശ്രമിച്ചു  പക്ഷേ ഡ്രൈവര്‍ നിര്‍ത്താതെ  വേഗത്തില്‍ ഓടിക്കുകയും ചെയ്തു.ഡ്രൈവര്‍ മണിക്കൂറില്‍ 100 മൈലിലധികം വേഗതയിലായിരുന്നു , സിസിലി പറഞ്ഞു.

 പ്ലേറ്റ് നമ്പര്‍ എടുത്തു പിന്‍തുടര്‍ന്ന പോലീസ് ഡാരിയന്‍ ഡ്രൈവിലെ ഒരു വീട്ടിലാണ്  എത്തിചേര്‍ന്നത്  . അവിടെ വെച്ച് പോലീസ് കാറിന്റെ പുറകില്‍ തോക്കുകള്‍ കണ്ടതായി സിസിലി പറഞ്ഞു. തുടര്‍ന്ന്, വീടിനുള്ളില്‍ നിന്ന് വെടിവെയ്പ്പിന്റെ  ശബ്ദം കേട്ടു, അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥരും സംശയിക്കുന്നയാളും ആകെ എത്ര ഷോട്ടുകള്‍ പ്രയോഗിച്ചുവെന്ന് തിങ്കളാഴ്ച അധികാരികള്‍ വെളിപ്പെടുത്തിയില്ല .

ക്രിസ്റ്റഫര്‍ ആര്‍. മര്‍ഫി  സ്പ്രിംഗ്ഫീല്‍ഡ് AR-15 തോക്കില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നു, മര്‍ഫിക്ക് നിയമപരമായി ആയുധം ഉണ്ടോയെന്ന് വ്യക്തമല്ല, ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

വെടിവയ്പ്പിന് ശേഷം, മര്‍ഫിയുടെ കൂടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഷോണ്‍ കിന്‍സെല്ല എന്നയാള്‍ രക്ഷപെടാന്‍  ശ്രമിക്കുമ്പോള്‍ പിടിക്കപ്പെട്ടു, ഷെല്ലി പറഞ്ഞു. ആ മനുഷ്യനെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മര്‍ഫി ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല, ഷെല്ലി പറഞ്ഞു.
വെടിയേറ്റ് മരിക്കുമ്പോള്‍ ഹൂസോക്ക് അയല്‍പക്കത്തെ വീട്ടുമുറ്റത്തായിരുന്നുവെന്ന് ഷെരീഫ് ടോബി ഷെല്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തെ സഹായിക്കാന്‍ ഹൂസോക്ക് സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

തോക്കുധാരി വീട്ടുമുറ്റത്ത് നിന്ന് വീടിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങുകയും അവിടെ നിലയുറപ്പിച്ച സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥരെ നേരിടുകയും ചെയ്തതിന് ശേഷമാണ് ജെന്‍സന്‍ കൊല്ലപ്പെട്ടതെന്ന് സിറാക്കൂസ് പോലീസ് ചീഫ് ജോ സിസിലി പറഞ്ഞു.

2007 സെപ്റ്റംബറില്‍ ആരംഭിച്ച് 16 വര്‍ഷമായി ഹൂസോക്ക് ഷെരീഫിന്റെ ഓഫീസില്‍ ഉണ്ടായിരുന്നു. 2015-ല്‍ ഡെപ്യൂട്ടി ഷെരീഫ് സര്‍ജന്റായി സ്ഥാനക്കയറ്റം ലഭിച്ച ഹൂസോക്ക് പിന്നീട് 2021-ല്‍ ക്രിമിനല്‍ അന്വേഷണ വിഭാഗത്തിലേക്ക് ഡിറ്റക്ടീവ് സര്‍ജന്റായി മാറ്റപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ഷെരീഫിന്റെ ഓഫീസിലെ ബോംബ് സ്‌ക്വാഡ് കമാന്‍ഡറായി.

ഫയര്‍ഫോഴ്സ്, പാരാമെഡിക്കല്‍ എന്നീ നിലകളിലും ഹൂസോക്കിന് പരിചയമുണ്ടായിരുന്നു. 2002 മുതല്‍ 2007 വരെ ലിങ്കോര്‍ട്ട് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലും 2007 മുതല്‍ മോയേഴ്സ് കോര്‍ണേഴ്സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലും അദ്ദേഹം സന്നദ്ധസേവനം നടത്തി.3, 5, 7 വയസ്സുള്ള മൂന്ന് ചെറിയ കുട്ടികളുള്ള ഹൂസോക്ക് വിവാഹിതനായിരുന്നു.2022 ഓഗസ്റ്റില്‍ സിറാക്കൂസ് റീജിയണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ജെന്‍സന്‍ ബിരുദം നേടി. സേനയില്‍ 2 1/2 വര്‍ഷം ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക