തിരുവനന്തപുരത്ത് വാമനപുരം നദിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Published on 17 April, 2024
തിരുവനന്തപുരം: വാമനപുരം നദിയിലെ ചെല്ലഞ്ചി കടവില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനീയറിങ് കോളേജ് രണ്ടാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയില്‍ അകപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെ പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പിന്നീട് മൃതദേഹം തിരുവനന്തപുരം മോർച്ചറിയിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു. ദേവ മാധവ് സഹോദരനാണ്.
കഴിഞ്ഞ ദിവസം വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചിരുന്നു. കുന്നത്തുക്കാല്‍ സ്വദേശികളായ വിജയന്റെയും കലയുടെയും മകനായ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അഭിനവ് കുളത്തില്‍ കുളിക്കാൻ പോയത്. കുളത്തിന്റെ പടിയില്‍ നിന്ന് അഭിനവ് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല