നിലവില്‍ മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായി, അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ സാധാരണ കൊലപാതകമായി ചിത്രീകരിക്കുന്നത് എന്താണെന്നും തെഹ്സീൻ പൂനവാല കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശം മറികടക്കാൻ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായും എൻഎഫ്‌ഐഡബ്ല്യുവിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ പറഞ്ഞു.