Image

കരുത്താര്‍ജിക്കുന്ന ജനാധിപത്യവും മൂന്നാമൂഴം ഉറപ്പിക്കുന്ന നരേന്ദ്ര മോദിയും (സുരേന്ദ്രന്‍ നായര്‍)

Published on 05 June, 2024
കരുത്താര്‍ജിക്കുന്ന ജനാധിപത്യവും മൂന്നാമൂഴം ഉറപ്പിക്കുന്ന നരേന്ദ്ര മോദിയും (സുരേന്ദ്രന്‍ നായര്‍)

  പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവിധി പുറത്തുവരുമ്പോള്‍ ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. സഖ്യം 292 സീറ്റുകളിലുംകോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡി മുന്നണി 233സീറ്റുകളും മറ്റു കക്ഷികള്‍ 18 സീറ്റുകളിലുമായിവിജയം ഉറപ്പിച്ചിരിക്കുന്നു.            

ഫലപ്രഖ്യാപനത്തിനു തൊട്ടു മുന്‍പ്പുറത്തുവന്ന ബിജെപി അനുകൂല അതിമോഹഹൈപ്പുകളും പ്രചാരണ രംഗത്ത് മോദി ഉയര്‍ത്തിയ400 സീറ്റുകളുടെ വിജയ പ്രതീക്ഷയും പൂവണിഞ്ഞില്ല എന്ന സത്യത്തെ ഇന്‍ഡിമുന്നണിയുടെ ഭരണസാധ്യതയാക്കി കോണ്‍ഗ്രസ്സുംചില മാധ്യമങ്ങളും അര്‍മ്മാദിക്കുന്നതു കാണുമ്പോള്‍ നാളെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍പോകുകയാണെന്ന പ്രതീതിയാണ് അവര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സമ്മതിദായകര്‍ പങ്കാളികളായ ഈതിരെഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെമികച്ച വിജയവും വോട്ടര്‍മാരുടെ മുന്തിയരാഷ്ട്രീയ ബോധത്തിന്റെ പ്രതിഭലനവുമായിരുന്നു.പത്തുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഒരുസര്‍ക്കാരിന് സ്വാഭാവികമായി ഉണ്ടാകാവുന്നഭരണവിരുദ്ധ വികാരത്തിന്റെ വലിയ ആഘാതങ്ങള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല തുടര്‍ഭരണത്തിന് ആവശ്യമായ വ്യക്തമായ ഭൂരിപക്ഷംനേടാനുമായിട്ടുണ്ട്.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2004 ല്‍ യൂ.പി.എ. മുന്നണിയുണ്ടാക്കിഅധികാരം പിടിക്കുകയും തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിച്ചു 2014 ല്‍ പടിയിറങ്ങുമ്പോള്‍കോണ്‍ഗ്രസിന് ഒരു പ്രതിപക്ഷ നേതാവിനെപ്പോലുംനേടാനുള്ള അംഗബലം തികയ്ക്കാന്‍ കഴിയാത്തദുര്യോഗമാണുണ്ടായത്. വെറും 44 സീറ്റുമായിപരാജയത്തിന്റെ പടുകുഴിയിലായ കോണ്‍ഗ്രെസ്സാണ് പത്തുവര്‍ഷത്തെ സംഭവ ബഹുലമായ ഭരണം പൂര്‍ത്തിയാക്കി സ്വന്തമായി240 സീറ്റുകളും മുന്നണിക്കാകെ 292 സീറ്റുകളുമായി തുടര്‍ഭരണം ഉറപ്പിച്ച മോദിയെവിമര്‍ശിച്ചു പരിഹാസ്യരാകുന്നത്. പാര്‍ട്ടിയെയാകെകൈപ്പിടിയിലാക്കി അധികാരം കൈയ്യാളിയഇന്ദിരക്കുപോലും കഴിയാതിരുന്ന മൂന്നാമൂഴമാണ് മോഡിയിവിടെ സാധിച്ചിരിക്കുന്നത്.
                       
പാര്‍ലമെന്റില്‍ വെറും രണ്ടു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി 2004 ല്‍138, 2009 ല്‍ 116, 2014 ല്‍ എത്തിയപ്പോള്‍ 282എന്ന കുതിപ്പിലേക്കും തുടര്‍ന്ന് 303 ലേക്കുംഇപ്പോള്‍ 240 ലേക്കും അംഗസംഖ്യ നിലനിര്‍ത്തുന്നജനവിധി അവരുടെ ക്രമാനുക്രമമായ വളര്‍ച്ചയുടെയും അചഞ്ചലമായ ജനപ്രീതിയുടെയുംലക്ഷണങ്ങള്‍ തന്നെയാണ്. നിലവില്‍ ഇന്ത്യയില്‍21 സംസ്ഥാനങ്ങളില്‍ ഭരണ പങ്കാളിത്വമുള്ള പാര്‍ട്ടിപാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നടന്നഒഡിഷ സംസ്ഥാനത്തു ആദ്യമായി ഒറ്റയ്ക്ക്ഭരണം നേടുകയും ആന്ധ്രാ പ്രദേശില്‍ എന്‍ഡിഎആയി അധികാരത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഇന്ന് വളരുന്ന ഏകരാഷ്ട്രീയ പാര്‍ട്ടി ബിജെപി തന്നെയാണ്.
                     
ബിജെപി അംഗസംഖ്യയില്‍കുറവുണ്ടായ ഉത്തര്‍പ്രദേശ്, ഹരിയാനസംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിഅവിടങ്ങളില്‍ ഉണ്ടായിരുന്ന ജാതി രാഷ്ട്രീയത്തെദേശീയതകൊണ്ട് പ്രതിരോധിച്ചു ആധിപത്യംഉറപ്പിച്ചിരുന്ന ബിജെപി വീണ്ടും അധികാരത്തില്‍എത്തിയാല്‍ നിലവിലുള്ള ജാതി സംവരണംഅവസാനിപ്പിക്കുമെന്നും തങ്ങള്‍ വിജയിച്ചാല്‍ജാതിയും ഉപജാതികളും സെന്‍സസ് നടത്തിവ്യാപിപ്പിക്കുമെന്നും ഇന്‍ഡി മുന്നണിയുംഅഖിലേഷ് യാദവും നടത്തിയ പ്രചാരണംകുറെയൊക്കെ ഫലം കാണുകയും ബിജെപിയുടെഅംഗബലം കുറയ്ക്കുകയും ചെയ്തു. ഹിന്ദുജനതയെ വിഭജിക്കാനുള്ള ജാതിക്കാര്‍ഡ്ചിലയിടങ്ങളില്‍ ഇന്‍ഡി മുന്നണിക്ക്പ്രയോജനം ചെയ്തിട്ടുണ്ട്. പൗരത്വമുള്ള ഒരുമുസല്‍മാനും ബാധിക്കാത്ത പൗരത്വ ബില്ലിനെകുറിച്ച് പ്രതിപക്ഷം നടത്തിയ വ്യാജ പ്രചാരണംസാധാരണ മുസ്ലിങ്ങളില്‍ ഭീതി ജനിപ്പിക്കാനുംഅവരുടെ പിന്തുണ നേടാനും യൂപിയില്‍സാധിച്ചിട്ടുണ്ട്.
                      
തമിഴ്നാട്ടിലെ സ്ഥിതി നോക്കിയാല്‍ദ്രാവിഡ സ്വത്വം ഉറപ്പിച്ചു സ്വാതന്ത്ര്യാനന്തര കാലംമുതല്‍ അവിടെ തുടരുന്ന അഴിമതിയുടെയുംകുടുംബ വാഴ്ചയുടെയും അവസാനം ലക്ഷ്യമിട്ടഒരു പരീക്ഷണ ദേശിയ മുന്നേറ്റമാണ് അണ്ണാമലയുടെ നേതൃത്വത്തില്‍ ബിജെപിപരീക്ഷിച്ചത്. അധികാരമായിരുന്നു ലക്ഷ്യമെങ്കില്‍എ.ഐ.എ.ഡി.എം.കെ. സഖ്യം ഉപേക്ഷിക്കാതെബിജെപി ക്ക് മത്സരിക്കാമായിരുന്നു.                      

കേരളത്തില്‍ അവശേഷിച്ചിരുന്നആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് കനല്‍ ആലത്തൂരിലേക്കു മാറിയതൊഴിച്ചാല്‍ ഇന്‍ഡിയിലെ സിപിഎം നു കാര്യമായ ഒരു നേട്ടവും ഉണ്ടായിട്ടില്ല.ഡിഎംകെ യുടെ ഔദാര്യത്തില്‍ ലഭിച്ച രണ്ടു സീറ്റുകളും രാജസ്ഥാനിലെ ഒന്നും ചേര്‍ത്ത് നാലുസീറ്റുകളുമായി ആ പാര്‍ട്ടിയും മോദിക്ക്പകരക്കാരനാകാന്‍ ശ്രമിക്കുന്നു. എന്നാല്‍ മോദിയുടെ കേരള ദൗത്യത്തെ പൂവണിയിച്ചരീതിയില്‍ മുന്‍ പിസിസി പ്രസിഡന്റിനെ മൂന്നാംസ്ഥാനത്താക്കി തൃശ്ശൂരില്‍ സുരേഷ് ഗോപി75000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിഅക്കൗണ്ട് തുറക്കുകയും തിരുവനന്തപുരത്തുരണ്ടാം സ്ഥാനത്തെത്തുകയും മിയ്ക്കയിടത്തും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടുകയുംചെയ്തിരിക്കുന്നു.
                 
ഊതിവീര്‍പ്പിച്ച ആവേശം മാറ്റി അവധാനതയോടെ ചിന്തിച്ചാല്‍ മോദിയുടെ തുടര്‍ഭരണവും ക്രിയാത്മകമാകേണ്ട ഒരു പ്രതിപക്ഷ നിരയെയും സമ്മാനിച്ച വോട്ടര്‍മാര്‍ പ്രബുദ്ധതയുള്ളവര്‍ തന്നെയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക