Image

സിനിമാ ഭ്രാന്തും സുരേഷ് ഗോപിയുടെ വിജയവും (ഇന്ദു മേനോൻ)

Published on 05 June, 2024
സിനിമാ ഭ്രാന്തും സുരേഷ് ഗോപിയുടെ വിജയവും (ഇന്ദു മേനോൻ)

സിനിമായോടും സിനിമ അഭിനേതാക്കളോടുമുള്ള അടങ്ങാത്ത ഒരു ആരാധനയും ഭ്രമവും എല്ലാ സമൂഹങ്ങളിലും വ്യാപകമായി ഉണ്ട്.
ജയലളിതയും എംജിആറും നൂലിൽ കെട്ടി ഇറങ്ങി തമിഴ് രാഷ്ട്രീയത്തിൽ എല്ലാമെല്ലാമായി മാറിയതും പോലെയുള്ള അനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ആരാധനയുടെ മൂർധന്യത്തിൽ ഖുശ്ബുവിന് അമ്പലം കെട്ടിയതും സിനിമാക്കാരൻ മരിക്കുമ്പോൾ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതുമായ, തമിഴ് ജനതയുടെ അന്ധമായ സിനിമ പ്രേമത്തെ നമ്മൾ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഒരു ബിജെപിക്കാരൻ എന്നതിലുപരി ഒരു സിനിമാക്കാരൻ ആയതുകൊണ്ട് മാത്രമാണ് സുസാധ്യമായത്’’. ഒരുപക്ഷേ കോൺഗ്രസിന്റെ സീറ്റിൽ സുരേഷ് ഗോപി നിന്നിരുന്നു എങ്കിലും അയാൾ ജയിക്കുമായിരുന്നു.
വർഷങ്ങളായുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള വളരെ ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയത്തിൽ പഠിക്കുകയും ഇറങ്ങുകയും മനസ്സിലാക്കുകയും 24 മണിക്കൂറും രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന സഖാവ് സുനിൽകുമാറിനെ ഇത്ര വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു എന്ന് പറയുമ്പോൾ ജനങ്ങളുടെ ഉള്ളിൽ ഉള്ള സിനിമാക്കാരനോടുള്ള ഒരു അഭിവാഞ്ച കിറുകൃത്യമായി മനസ്സിലാവുന്നതാണ്.ഗൗരവമായ രാഷ്ട്രീയ പ്രവർത്തനം എന്നാൽ ഞങ്ങൾക്ക് പുല്ലാണ് എന്നാണ് രാഷ്ട്രീയ ബോധമുള്ള കേരളീയ ജനത കാണിച്ചുകൊടുത്തത്.

രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമാക്കാർ വന്ന് നൂലിൽ കെട്ടി ഇറങ്ങി ഗോൾ അടിച്ചു പോകുന്നത്.
പണ്ടുമുതലേ തന്നെ സാഹിത്യത്തിലും സിനിമക്കാർക്ക് നല്ല ചാകരയാണ്. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ വാർഷിക പതിപ്പുകൾ വരുമ്പോൾ സിനിമക്കാരന്റെ കവറും ഇൻറർവ്യൂ ആയിരിക്കും കൊടുക്കുന്നത്. ഞങ്ങൾക്ക് വിറ്റു പോകണ്ടേ എന്നതാണ് പത്രാധിപർ ഭാഷ്യം. സിനിമ വായനക്കാരാണ് വാർഷികപതിപ്പുകൾ വാങ്ങുന്നത് അല്ല അത് വാങ്ങുന്നത് സാഹിത്യ വായനക്കാർ തന്നെയാണ്.
ഏതെങ്കിലും സാഹിത്യകാരന്റെ കവറോ ഇൻറർവ്യൂവോ വെച്ച് ഒരു സിനിമ പ്രസിദ്ധീകരണം ഇറങ്ങുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.
സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അത് എന്ത് ചവറും ആയിക്കൊള്ളട്ടെ അതിന് അക്കാദമി അവാർഡ് കൊടുക്കുന്ന ഒരു കലാപരിപാടി അടുത്ത കാലം വരെ ഉണ്ടായിരുന്നു.
ആത്മകഥകൾ ആണ് ഈ തമാശയിൽ മുന്നിൽ നിൽക്കുന്നത് കാശുകൊടുത്ത് എഴുതിക്കുന്ന ഇത്തരം ആത്മകഥകൾ മറ്റ് മികച്ച പുസ്തകങ്ങൾ ഉണ്ടെങ്കിൽ പോലും അവയെ പുറന്തള്ളി മുന്നിലെത്തി സ്ഥാനം പിടിക്കുന്നു. അങ്ങനെയുള്ള അനവധി ആത്മകഥകൾ സോദ്ദാഹരിക്കാൻ കഴിയും.

ലിറ്ററേച്ചർ ഫെസ്റ്റിവലും ഇതിനുദാഹരണം തന്നെയാണ്. അനവധി ഫിലിം ഫെസ്റ്റിവൽ ലോകത്തിൻറെ നാനാഭാഗത്തും നടക്കുമ്പോൾ റെഡ് കാർപെറ്റിൽ ഒരു എഴുത്തുകാരനും വരുന്നതായി കണ്ടിട്ടില്ല. എന്നാൽ ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ മുഖ്യ ആകർഷണം സിനിമക്കാരാണ്. അത് ഉദ്ഘാടനം ചെയ്യുന്നതും മിക്കപ്പോഴും സിനിമാക്കാരാണ്. മുഖ്യ സെഷനുകൾ സിനിമാക്കാർക്ക് ഉള്ളതാണ്.
മറ്റൊരു വലിയ തമാശ മെയിൻ ആയിട്ട് ഒരു മേഖലയിൽ നിൽക്കുന്ന ഒരാളെ അയാളുടെ അടുത്ത മേഖലയിൽ ഉള്ള കഴിവ് കാട്ടി കൈ തട്ടുക എന്നതാണ്. സിനിമാക്കാരനെ കൊണ്ട് പാട്ടുപാടിക്കുക. പാട്ട് കാരിയെ കൊണ്ട് നൃത്തം ചെയ്യിക്കുക. സിനിമാക്കാരനെ കൊണ്ട് ചിത്രം വരപ്പിക്കുക. ചിത്രകാരനെ കൊണ്ട് മിമിക്റി കാണിക്കുക. സ്പോർട്സാരത്തെ കൊണ്ട് കളിപ്പിക്കുക അങ്ങനെ ഒരു സംഗതി കൂടിയുണ്ട് നമ്മുടേതല്ലാത്ത ഒരു മേഖലയിൽ ചെറിയ രീതിയിൽ എന്തെങ്കിലും കാണിച്ചാൽ അത് വലിയ സംഭവമായിരിക്കും.
അതായത് ഉത്തമ സിനിമക്കാരനെ കൊണ്ടുവന്ന പ്രതിഷ്ഠിച്ച് കാര്യം നേടുന്ന കലാപരിപാടി കേരളത്തിന്റെ പോളിറ്റി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല മേഖലകളിലും അതുണ്ട്.സാഹിത്യത്തിൽ വന്നപ്പോൾ നമ്മൾ അത് വലിയ കാര്യമാക്കിയില്ല. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ അത് തെളിവോടുകൂടി വന്നിരിക്കുന്നു.

നവോത്ഥാനം വന്നു പോയതുകൊണ്ട് മാത്രം എങ്ങനെയോ ഇങ്ങനെ ആയിപ്പോയ ഒരു ജനതയാണ് നമ്മൾ. തമിഴനെയും തെലുങ്കനെയും സിനിമക്കാരോടുള്ള അവൻറെ ഇഷ്ടം പ്രതി പരിഹസിക്കാനുള്ള യാതൊരു അവകാശവും നമുക്കില്ല.

ഇടതുപക്ഷവും ഇന്നസെൻ്റിൻ്റെ കാര്യത്തിലും മുകേഷിന്റെ കാര്യത്തിലും എല്ലാം ഇതേ ബുദ്ധി പയറ്റി തെളിഞ്ഞതാണ്.ബുദ്ധിയും ബോധവും വിവേകവും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇടതർക്ക് പോലും അങ്ങനെ തോന്നുമ്പോൾ ബുദ്ധിയില്ലാത്ത ചാണക മനോഗണക്കാർക്ക് അത് തോന്നിയില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? തൃശ്ശൂരിൽ ഫലത്തിൽ ബിജെപിയാണ് അക്കൗണ്ട് തുറന്നത് എങ്കിലും ജയിച്ചത് സിനിമക്കാരനാണ്.

ഉണ്ണി മുകുന്ദനും അനുശ്രീയും രചന നാരായണൻകുട്ടിയും ഒക്കെ എംഎൽഎയും എംപിയും ആകുന്നു കിനാശ്ശേരി ആണ് കേരളം’.

 

Join WhatsApp News
Jose kavil 2024-06-05 21:56:58
അങ്ങനെ സിമാക്കാർക്കു മുമ്പിൽ അടിയറ വയ്ക്കുന്ന രാഷ്ട്രീയമല്ല കേരളത്തി ൻ്റേത് . ഇവിടെ ഭീമൻ രഘു , ജഗദീഷ് ' മുരളി ' തുളസി ഒക്കെ സിനിമാ നടൻമാരാ യിരുന്നു പക്ഷെ കെട്ടിവച്ച കാശുകിട്ടി യോ യെന്നു സംശയം . സിനിമാക്കാര നായിട്ടല്ല സുരേഷ് ജയിച്ചത് അദ്ദേഹത്തി ൻ്റെ മറ്റു മതങ്ങ ളോടുള്ള ബഹുമാനം , മാന്യത , മദ്യവർജനം വിവേകം , വിദ്യാഭ്യാസം കഴിവ് ഇതിൻ്റെ മകുടോദാ ഹരണ മാണ് സുരേഷ് ഇവിടെ പാർട്ടിയല്ല വലുത് ജാതിയുമല്ല മനുഷ്യസ്നേ ഹം , കരുണ ദയ കഴിവ് ഇവയൊക്കെ യാണ്. പലരും വ്യക്തി പരമായി ഇദ്ദേഹത്തെ ആക്ഷേപി ച്ചത് കൂടുതൽ വോട്ടു കിട്ടി.
chanakyan 2024-06-07 20:32:40
തൃശൂരിലെ കുഞ്ഞാടുകൾ മുഴുവൻ സഭ പറയുന്നതുകേട്ട് ബിജെപിക്ക് വോട്ട് ചെയ്തെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അച്ചന്മാർ പറയുന്നത് കേട്ട് വല്ല കോൺവെന്റിലേയും കന്യാസ്ത്രീകൾ വോട്ട് ചെയ്തുകാണും എന്നല്ലാതെ അൽമായരൊക്കെ അച്ചന്മാർ പറയുന്നതുകേട്ട് വോട്ട് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞുപോയി. കേരളത്തിലെ ക്രിസ്ത്യാനികളെന്നല്ല ഒരു മതവിഭാഗവും ജാതിവിഭാഗവും അവരുടെ നേതാക്കന്മാർ പറയുന്നത് കേട്ട് വോട്ട് ചെയ്യുന്നവരൊന്നുമല്ല. പ്രബുദ്ധ മലയാളികളെന്ന് വെറുതെ നടിക്കുന്ന ഓരോരുത്തന്റെയും മനസിൽ തീവ്രവലതുപക്ഷക്കാർ കുത്തിവെച്ചു വളർത്തിയ അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയമാണ് തൃശൂരിലും കേരളത്തിൽ മൊത്തത്തിലും പ്രവർത്തിച്ചത്. കേരളം പ്രബുദ്ധമെന്ന ചിന്ത ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട് . വിദ്യാഭ്യാസത്തിലൂടെ ചിന്താശേഷിയും മതേതര ചിന്തയുമുള്ളൊരു ജനതയാണ് കേരളത്തിലുള്ളതെന്നത് തെറ്റായ ഒരു ചിന്തയാണ്. ഇത്രയും ജാതി ചിന്തയും മത ചിന്തയും സൂക്ഷിക്കുന്നൊരു ജനത ഇന്ത്യയിൽ ഉണ്ടാവില്ല... അത് ഏതെങ്കിലും മതനേതാവ് പറയുന്നത് അനുസരിക്കുന്നതുകൊണ്ടൊന്നുമല്ല. കാപട്യത്തിലൂടെ മറ്റുള്ളവരെക്കൊണ്ട് പ്രബുദ്ധ ജനതയെന്ന് വിളിപ്പിക്കുന്ന ഒരു സമൂഹമാണ് മലയാളികൾ. സഭാനേതൃത്വത്തിനോ മറ്റു മതജാതി സംഘടനകളുടെ നേതാക്കൾക്കോ ഒക്കെ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഇലക്ഷൻ കാലത്ത് പല ഓഫറുകളും കൊടുക്കാറുണ്ട്. അതൊക്കെ നോക്കിയോ അവർ പറയുന്നതുകേട്ടോ ആരും ആർക്കും വോട്ട് ചെയ്യാറില്ല. കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തൃശൂർ ബിഷപ്പ് കുഞ്ഞാടുകളോട് നടത്തിയ ഒരു പ്രസംഗം യുട്യൂബിൽ കിടപ്പുണ്ട്. അതിൽ അദ്ദേഹം പറയുന്നത് "ഒന്നുകൊണ്ടും പേടിക്കണ്ട, തങ്ങൾ അധികാരത്തിലിരിക്കുന്നകാലത്തോളേം ചർച്ച് ആക്റ്റ് നടപ്പിലാക്കില്ലെന്ന് സിപിഐ ഉം സിപിഎം ഉം എനിക്ക് ഉറപ്പു തന്നിട്ടുണ്ട്." എന്നാണ്. ആ ഉറപ്പിലും വലുതാണോ സഭയെയും മുട്ടനാടുകളെയും സംബന്ധിച്ച് ഒരു ചെമ്പിൽ സ്വർണ്ണം പൂശിയ കിരീടം? ഇതൊക്കെ കേട്ട് ആരും ആർക്കും വോട്ട് ചെയ്യുകയൊന്നുമില്ല. സഭാനേതൃത്വം രാഷ്ട്രീയക്കാരെ പറ്റിച്ച് കുഞ്ഞാടുകളുടെ തലയെണ്ണി ഇതൊക്കെ സാധിച്ചെടുക്കുന്നു എന്നേയുള്ളൂ. ഇവിടെ പ്രവർത്തിക്കുന്ന സകല സാംസ്‌കാരിക പ്രവർത്തകരും സംഘടനകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന് അനുകൂലമായ cult ആണ്. സുരേഷ്‌ഗോപി മാത്രമല്ല ഇവിടെ സവർണ്ണ ക്രിസ്ത്യാനികളുൾപ്പെടെ തങ്ങളുടെ ക്രിസ്ത്യാനിറ്റിയെക്കാൾ ബ്രാഹ്മണിസത്തിൽ അഭിരമിക്കുന്നവരും തങ്ങളുടെ പൂർവികർ ബ്രാഹ്മണരായിരുന്നു എന്ന് പറഞ്ഞു നിർവൃതി കൊള്ളുന്നവരുമാണ്. തങ്ങളും രാമൻറെ ആളുകളാണെന്നും രാമൻ മതേതരത്വത്തിന്റെ പ്രതീകമാണെന്നും, പ്രിമിറ്റിവ് കമ്യൂണിസം ഇന്ത്യയിലെ വേദകാലഘട്ടമാണെന്നും, ശങ്കരാചാര്യർ ഇന്ത്യയിലെ ഹെഗൽ ആണെന്നും വർഗ്ഗീയ വാദിയായ വിവേകാന്ദൻ വിപ്ലവകാരിയാണെന്നും ഒക്കെപറഞ്ഞു വേറെചിലരും ഫലത്തിൽ ചെയ്യുന്നത് ഒന്നുതന്നെനയാണ്. അതിൻറെ ഫലമാണ് കമ്യൂണിസ്റ്റ് ഭവനങ്ങളിൽപോലും പലപ്പോഴും ഹിന്ദു മനസ് ഉണരുന്നതും യാതൊരു ഉളുപ്പുമില്ലാതെ പോയി ബിജെപിക്ക് വോട്ട് കുത്തിക്കൊടുക്കുന്ന സ്ഥിതി വിശേഷം വരെ എത്തിച്ചതും. ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ ഡോ. ബി.ആർ. അംബേദ്കറുടെയും സഹോദരൻ അയ്യപ്പന്റെയും ചിന്തകളെ തിരിച്ചുപിടിച്ചുകൊണ്ടല്ലാതെ സാധിക്കുകയില്ല.
Kammi Lens 2024-06-07 23:54:43
If Suresh Gopi won only because he is a movie actor, why he didn’t win last election? He worked hard there for the last five years and proved that he is a worthy candidate. Don’t analyze through Kammi lens.
ബുൾഷിറ്റ് 2024-06-08 12:13:34
ഞാൻ വിചാരിച്ചു ഇയാൾ പോലീസ് കമ്മീഷ്ണർ ജോലിക്ക് മത്സരിക്കുകയായിരിക്കുമെന്ന്. ഷിറ്റ് ഞാൻ എന്റെ വോട്ട് വെറുതെ കളഞ്ഞു . ഇയാളുന്ന ചാണകമാണെന്ന് അറിയില്ലായിരുന്നു
ഷിറ്റേട്ടൻ 2024-06-08 18:04:22
ഈ ഷിറ്റു ഗോപി തൃശൂർ കാരെ ചാണകത്തിൽ മെഴുകി എടുത്തു കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിയുമായി. ഇനിയും അവിടെയിരുന്ന് തൃശൂര്കാർക്കിട്ടു ഒലത്തും. അനുഭവിച്ചോ നീയൊക്കെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക