Image

കാൻസര്‍ ബാധിച്ച്‌ ഭാര്യ മരിച്ചു: ദുഃഖം താങ്ങാനാകാതെ അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് ജീവനൊടുക്കി

Published on 19 June, 2024
കാൻസര്‍ ബാധിച്ച്‌ ഭാര്യ മരിച്ചു:  ദുഃഖം താങ്ങാനാകാതെ   അസം ഹോം സെക്രട്ടറി   സ്വയം വെടിവെച്ച് ജീവനൊടുക്കി

ഗുവാഹത്തി: കാൻസർ ബാധിച്ച്‌ ഭാര്യ മരിച്ച ദുഃഖം താങ്ങാനാകാതെ ഭർത്താവ് ആശുപത്രിയുടെ ഐ.സി.യുവില്‍ ജീവനൊടുക്കി.

അസം ആഭ്യന്തര സെക്രട്ടറി സിലാദിത്യ ചേതിയെയാണ് ആശുപത്രിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ദീർഘനാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സർവീസ് തോക്ക് ഉപയോഗിച്ചാണ് സിലാദിത്യക്ക് വെടിയേറ്റതെന്നും പൊലീസ് പറയുന്നു.

ഭാര്യയുടെ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി സിലാദിത്യ ചേതിയ അവധിയിലായിരുന്നു. നില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യ മരിച്ചു. ഭാര്യക്ക് വേണ്ടി തനിക്ക് പ്രാർഥിക്കണമെന്നും കൂടെയുണ്ടായിരുന്ന ഡോക്ടറോടും നഴ്‌സിനോടും കുറച്ച്‌ നേരം പുറത്തിറങ്ങി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഇരുവരും വെടിയൊച്ച കേട്ട് എത്തി നോക്കിയപ്പോഴാണ് സിലാദിത്യ ചോരയില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

അസമിലെ ടിൻസുകിയ, സോനിത്പൂർ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി ചേതിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്ബ് അസം പൊലീസിന്റെ നാലാം ബറ്റാലിയന്റെ കമാൻഡ ന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക