Image

അയോധ്യാ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

Published on 19 June, 2024
അയോധ്യാ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

അയോധ്യ: രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക സംഘത്തിലെ അംഗമായ ജീവനക്കാരന്‍ അബദ്ധത്തില്‍ വെടിയേറ്റുമരിച്ചു. സ്വന്തം തോക്കില്‍ നിന്ന് വെടിപൊട്ടിയാണ് 25കാരനായ ശത്രുഘ്‌നന്‍ വിശ്വകര്‍മ എന്ന സുരക്ഷാ ജീവനക്കാരന്‍ മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് സംഭവമെന്ന് ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോതേശ്വര്‍ ക്ഷേത്രത്തിന്റെ വിഐപി ഗേറ്റിനു സമീപം നിലയുറപ്പിച്ചിരുന്ന ജവാന്‍ ആയിരുന്നു ശത്രുഘ്‌നന്‍.

കഴിഞ്ഞവര്‍ഷം ആഗസ്ത് 25നും സമാനരീതിയില്‍ മറ്റൊരു സുരക്ഷാജീവനക്കാരന്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചിരുന്നു. 24കാരനായ കുല്‍ദീപ് തൃപാഠിയായിരുന്നു അന്ന് മരിച്ചത്.

Join WhatsApp News
തോട്ടിൽ തോമാച്ചൻ 2024-06-20 00:44:20
അയോധ്യയുടെ ഒരു ഭാഗം ക്രൈസ്ത്രവരുടെ പള്ളിയായും ഒരു ഭാഗം മോസ്‌ക്കായും മറ്റൊരു ഭാഗം ഹിന്ദുക്കൾക്കുമായി വേര്തിരിച്ചിട്ട് ബിസിനസ് നന്നാക്കാൻ നോക്കണം. ഇപ്പോൾ അവിടെ ആരുമ പോകാനില്ലാത്തതുകൊണ്ട്, ട്രെയിനുകളും പ്ലൈനുമൊക്കെ സർവീസ് നിറുത്തി വെച്ചു. മൂന്നു വിഭാഗക്കാർക്കുമായി തുറന്നു കൊടുത്താൽ നല്ല ബിസിനെസ്സ് ആയിരിക്കും. അതിൽ ഉപരി മത സൗഹാർദ്ധം വളർത്താൻ കഴിയും. കച്ചവടം പൊടിപൊടിക്കും. മോദിയുടെ വിവരമില്ലായിൽ നിന്ന് ഉടലെടുത്ത ഒന്നാണ് ഇത് സാം നിലമ്പള്ളി ആയിരിന്നിരിക്കും ഉപദേഷ്ടാവ്.
josecheripuram 2024-06-20 00:54:32
Are they not trained to handle fire arms? Then what kind of security are they?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക