പറുദീസ സന്ദർശിക്കാൻ പോയ
അവൻ തിരിച്ചെത്തിയത്
പച്ചില കൊണ്ട് നാണം മറച്ചാണ്.
അവന്റെ കയ്യിലെ ആപ്പിൾ ഫോൺ
തെല്ലും ചാർജില്ലാതെ
സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
കൂടെയെത്തിയ കൂട്ടുകാരിയുടെ
തോളിലൊരു പാമ്പിൻതോൽബാഗ്
തൂങ്ങിക്കിടന്നിരുന്നു.
അവന്റെ മുഖം പ്രകാശിച്ചിരുന്നു.
തിളങ്ങുന്ന കണ്ണുകളോടെ
അവൻ പറഞ്ഞു:
"കുറച്ചുനാൾ ഇവിടെയുണ്ടാകും.
സ്ഥിരവിസ വന്നാലുടൻ
തിരിച്ചു പോകണം."
ഗോളാന്തര പേടകത്തിനായ്
അവർ കാത്തിരിക്കുന്നു.
ഉടനെത്തുമെന്ന പ്രതീക്ഷയോടെ…