Image

രാഹുലിന്റെ ഇന്ത്യ (ജെയിംസ് കുടൽ)

Published on 02 July, 2024
രാഹുലിന്റെ ഇന്ത്യ (ജെയിംസ് കുടൽ)

പതിനെട്ടാം ലോക്‌സഭയുടെ  സ്പീക്കറായി  ഒാം  ബിർല  ചുമതല  ഏൽക്കുമ്പോൾ  അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക്  ആനയിച്ചത്  പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധിയുമായിരുന്നു. ഇൗ  കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്.

പത്തുവർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ  പ്രതിപക്ഷ നേതാവിനെ ലോകസഭയിൽ  രാജ്യം കാണുന്നത്. പത്തുവർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത്  കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന്  ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി  വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്രപെട്ടന്ന്  രാജ്യത്തെ അവരുടെ മതരാജ്യമാക്കിമാറ്റാൻ കഴിയിലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ്  രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്.

ജനവിരുദ്ധവും ഏകാധിപത്യപരവുമായ  നിയമങ്ങൾ ഇനി ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക് ഒരു മാറ്റം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധിക്ക്  കഴിഞ്ഞാൽ വരും കാലം കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയുമാകും.

സമൂഹത്തിൽ വേർതിരിവുകളും ചേരിതിരിവുകളും സൃഷ്ടിക്കുന്ന ഭരണാധികാരികളെ   ശക്തിയുക്തം എതിർത്താൽ സ്വീകാര്യത ഉറപ്പാണ്. ബി.ജെ.പിക്ക് പത്തുവർഷത്തിനു ശേഷം സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ലോക്‌സഭയാണിത്. തെലുങ്കുദേശം പാർട്ടിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയിലാണ്  മോദിയുടെ ഭരണം. വർഗീയത നിരത്തിയും ഗാന്ധി കുടുംബത്തെ ആക്ഷേപിച്ചും ഹിന്ദുത്വ അജണ്ടയിലൂന്നിയുമുള്ള മോദിയുടെ രാജ്യം ജനം വെറുത്ത് എന്നതിന് തെളിവാണ് ഇന്ത്യാ സഖ്യത്തിന്റെ സ്വീകാര്യത. കൊട്ടിഘോഷിച്ച രാമക്ഷേത്രം വരെ ചോർന്നൊലിക്കുമ്പോൾ മോദിക്കെതിരെ എതിർശബ്ദങ്ങൾ ഉയരുന്നത് കാണാനാകും. വലിയൊരു മാറ്റം രാജ്യം ആഗ്രഹിക്കുന്നു. അതിന് പിന്നിൽ രാഹുൽ എന്നൊരു മുഖത്തിനെയും ജനം പ്രതീക്ഷിക്കുന്നുവെന്ന് വേണം കരുതാൻ. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ മനസിലേക്ക്  നടന്നു കയറിയ രാഹുൽ നാളയുടെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യം രാഹുലിനായി കാത്തിരിക്കുന്നു എന്ന് വ്യക്തം. പതിനെട്ടാം ലോകസഭയിലെ 237  എന്ന നമ്പർ ഇനിയും ഉയരുമ്പോൾ, എതിർ ചേരിയിൽ കുറവുകൾ സംഭവിക്കും. ഏറ്റവും ജനപ്രീതിയുള്ള നേതാവിൽ നിന്ന് മോദി പിന്തള്ളപ്പെടുമ്പോൾ അവിടെ എഴുതി ചേർക്കപ്പെടുന്ന നാമം രാഹുലിന്റേതാകും.


ജെയിംസ് കുടൽ,
ഗ്ലോബൽ പ്രസിഡന്റ്,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്.

Join WhatsApp News
Jayan varghese 2024-07-02 03:17:22
ഏതൊരു നായക്കും അതിന്റെയൊരു ദിവസമുണ്ട് സാർ. നരേന്ദ്ര മോദി കുലുങ്ങി കുലുങ്ങി ചിരിച്ച് ഡസ്ക്കിലടിച്ച് തന്റെ മകനാവാൻ മാത്രം പ്രായമുള്ള പക്വമതിയായ ഒരു യുവാവിനെ പപ്പു എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കൂവിയാർത്ത ബി ജെ പി ബെഞ്ചുകൾ ഇന്നലെ പുട്ട് പുഴുങ്ങിയ കുട്ടപ്പന്മാരെപ്പോലെ വായിൽ പഴം തിരുകി നിശ്ശബ്ദനായിരിക്കേണ്ടി വന്നത് കാലത്തിന്റെ കാവ്യ നീതി. ചരിത്രത്തിന്റെ താള ബോധത്തെ തകിടം മറിച്ചു കൊണ്ട് സിന്ധു ഗംഗാ നദീ തടത്തിലെ ഒരു ജനതതിയുടെ ജീവിത രീതി ഇന്ത്യ എന്ന യാഥാർഥ്യമായി വളർന്നു വികസിച്ചതിന്റെ പരിണാമ പരമ്പരകൾ ഒന്നര മണിക്കൂറിലധികം നീണ്ട വാങ്മയ ചിത്രങ്ങളായി അദ്ദേഹം വരച്ചു കാണിച്ചപ്പോൾ അത് ഇന്നും സാമൂഹ്യാവസ്ഥയുടെ പുറം പോക്കുകളിൽ അന്നന്നത്തെ അപ്പം അനിശ്ചിതത്വത്തിന്റെ അടക്കല്ലിൽ പരത്തിയെടുക്കുന്ന അമ്പതു കൊടിയധികം വരുന്ന ഇന്ത്യൻ ദരിദ്രവാസികളുടെ കൂടി അലറുന്ന നാവുകൾ ആയി മാറിപ്പോയി എന്നതിന് തെളിവായിരുന്നു ഭരണ കക്ഷി ബഞ്ചുകളിൽ വിയർത്തൊലി ച്ചിരുന്ന അൻപത്താറിഞ്ചുകൾ. ഒന്ന് മനസിലാസയി. ഇന്ത്യ ഒരു സ്വപ്നമാണ്. വേദേതിഹാസങ്ങളുടെ കാലം മുതൽ ചന്ദ്രയാൻ മൂന്നിന്റെത്‌ വരെയുള്ള നമ്മുടെ സ്വപ്നം നശിക്കുന്നില്ല, കലാതിവർത്തികളായ മഹാ സമുദ്ര തീരങ്ങളിൽ അനാദി കാലങ്ങളായി കാത്തു കിടക്കുന്ന മണൽത്തരികളിൽ തന്റെ നഗ്ന പാദങ്ങളൂന്നി ഒരു നായകൻ വരുന്നുണ്ട്. സർവ്വ ലോകത്തിനും നന്മ വരുത്തുന്നതിനുള്ള ഭാരതീയ ദാര്ശനികതയുടെ കാവൽ ദണ്ഡുകൾ പേറുന്ന പച്ച മനുഷ്യനായ ഒരു രക്ഷകൻ. ‌ മനുഷ്യ നന്മയിലൂടെ ലോകത്തിന്റെ ഭാവിയിൽ വിശ്വാസമർപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ അയാൾക്ക് ഒരു ബിഗ് സല്യൂട്ട് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക