Image

കടയിൽ നിന്ന് സാധനം വാങ്ങാത്തതിന് മുപ്പതുകാരനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി കടയുടമ

Published on 02 July, 2024
കടയിൽ നിന്ന് സാധനം വാങ്ങാത്തതിന് മുപ്പതുകാരനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി കടയുടമ

ന്യൂഡല്‍ഹി: തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന്റെ പേരില്‍ മുപ്പതുകാരനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി കടയുടമ. ജൂണ്‍ 30ന് വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഷകുര്‍പൂരിലാണ് സംഭവം. കമ്പി വടികണ്ട് അടിച്ചും കത്രിക കൊണ്ട് കുത്തിയമാണ് വിക്രം കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയത്. വിക്രം കുമാറിന്റെ മകനും ആക്രമിക്കപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമ ലോകേഷ് ഗുപ്ത ഇയാളുടെ മക്കളായ പ്രിയാന്‍ഷ്, ഹര്‍ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിക്രമിന്റെ കുടുംബം ഗുപ്തയുടെ പലചരക്കു കടയിലെ സ്ഥിരം കസ്റ്റമറായിരുന്നു. ഒരു മാസം മുമ്പ് ചില കാരണങ്ങള്‍ മൂലം സാധനങ്ങള്‍ വിക്രമിന്റെ കുടുംബം ഇവിടെ നിന്ന് വാങ്ങാതായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞാറാഴ്ച രാത്രി 10 മണിക്കും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു.

വഴിക്കിനിടയില്‍ വിക്രമിന്റെ തലയിലാണ് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുപ്തയും മക്കളും ചേര്‍ന്നാണ് വിക്രമിനെ ആക്രമിച്ചത്. കൂടാതെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക