സ്പെയിനിൽ നിന്നു യുറഗ്വയിലേക്കു പറന്ന എയർ യുറോപ്പയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ആകാശചുഴിയിൽ പെട്ട് ആടിയുലഞ്ഞതിനെ തുടർന്നു 30 പേർക്കെങ്കിലും പരുക്കേറ്റു.
തിങ്കളാഴ്ച അറ്റ്ലാന്റിക്കിനു മുകളിൽ പറക്കുമ്പോഴുണ്ടായ ടർബുലന്സിൽ യാത്രക്കാർ സീറ്റുകളിൽ നിന്നു തെറിച്ചു.
സീറ്റിനു മുകളിലുളള ബാഗേജ് ഹോൾഡറിൽ ഒരു യാത്രക്കാരൻ കുടുങ്ങിയ വീഡിയോ മറ്റൊരു യാത്രക്കാരൻ എക്‌സിൽ കയറ്റി. ഏതാനും പേർ അയാളെ വലിച്ചെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
പശ്ചാത്തലത്തിൽ ഒരു കുഞ്ഞിന്റെ നിലവിളിയും കേൾക്കാം.
മറ്റൊരു വിഡിയോയിൽ കീറിപ്പോയ സീലിംഗ് പാനലുകളൂം കാണാം. ഒരു സീറ്റെങ്കിലും പാടെ നശിച്ചതായി കാണുന്നുണ്ട്.
വിമാനത്തിൽ 325 യാത്രക്കാർ ഉണ്ടായിരുന്നു. ടർബുലന്സിനെ തുടർന്നു വടക്കു കിഴക്കൻ ബ്രസീലിലെ നെറ്റാൽ വിമാനത്താവളത്തിൽ ഇറക്കി.
വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും പരുക്കേറ്റവർക്കു ശുശ്രൂഷ നല്കുന്നുണ്ടനെനും എയർ യൂറോപ്പ അറിയിച്ചു. യൂറഗ്വായ് തലസ്ഥാനമായ മോണ്ടെവിഡിയോയിലേക്ക് അവരെ കൊണ്ടുപോകും.
ബസ് യാത്ര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാൻ വിമാനം അയക്കുമെന്നു എയർ യൂറോപ്പ പറഞ്ഞു.
30 injured after Boeing flight hits turbulence