യുഎസിലെ ന്യൂനപക്ഷ ഹിന്ദു മത വിശാസികൾക്കെതിരായ വിദ്വേഷ പ്രചാരണത്തെയും വിവേചനത്തെയും നേരിടാൻ പ്രമുഖ ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധികൾ പിന്തുണ ഉറപ്പു നൽകി. കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (സിഓഎച്എൻഎ) സംഘടിപ്പിച്ച തേർഡ് നാഷനൽ ഹിന്ദു അഡ്വക്കസി ഡേയിൽ ഒട്ടേറെ ഗവേഷകരും വിദ്യാർഥികളും സമുദായ നേതാക്കളും പങ്കെടുത്തു.
"നമ്മൾ പൊരുതുകയാണ്," റെപ്. ശ്രീ തനെദാർ (ഡെമോക്രാറ്റ്) പറഞ്ഞു. ഹിന്ദുവിദ്വേഷവും ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും അപലപിച്ചു യുഎസ് ഹൗസിൽ പ്രമേയം കൊണ്ടുവന്ന ശ്രീ തനെദാർ പറഞ്ഞു.
അമേരിക്കയുടെ ഭാവിക്കു നിർണായകമാവുന്ന നയ രൂപീകരണത്തിൽ ഹിന്ദു അമേരിക്കൻ സമൂഹം വഹിക്കുന്ന പങ്കിനെ റെപ്. റിക് മക്കോർമിക്ക് (റിപ്പബ്ലിക്കൻ) സ്വാഗതം ചെയ്തു. ശ്രീ തനെദാർ അവതരിപ്പിച്ച പ്രമേയത്തിനു താൻ പിന്തുണ നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻ റെപ്. ഗ്ലെൻ ഗ്രോത്മാൻ ഹിന്ദു സമുദായത്തോട് ഐക്യദാർഢ്യം അറിയിച്ചു.
സമുദായത്തിന്റെ പുരോഗതിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച റെപ്. റോ ഖന്ന (ഡെമോക്രാറ്റ്) ഡി സിയിൽ ഈ ചടങ്ങിന് എത്തിച്ചേർന്നവർ തങ്ങളുടെ പൈതൃകത്തെ ആദരിക്കയാണ് ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി.
ശ്രീ തനെദാറുടെ പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്നു കോൺഗ്രസ് അംഗം മാക്‌സ് മില്ലറും (റിപ്പബ്ലിക്കൻ) ചൂണ്ടിക്കാട്ടി. മത സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഹൈന്ദവ സമുദായത്തിനു പ്രധാനമാവുന്ന വിഷയങ്ങളിൽ പിന്തുണ അറിയിച്ചു. "നിങ്ങളുടെ സമുദായത്തിനു പ്രശ്നം ഉണ്ടായാൽ ഞാൻ അവിടെ ഉണ്ടാവും," അദ്ദേഹം പറഞ്ഞു.
ഈ വർഷം ഹിന്ദുക്കൾ പലതരം അക്രമങ്ങൾ നേരിട്ടുവെന്നു സംഘടന ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അതിൽ ഉൾപ്പെടുന്നു.
US lawmakers reassure Hindus