Image

15 വര്‍ഷം മുൻപ് യുവതിയെ കാണാതായ സംഭവം; സെപ്റ്റിക് ടാങ്ക് പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published on 02 July, 2024
15 വര്‍ഷം മുൻപ് യുവതിയെ കാണാതായ സംഭവം; സെപ്റ്റിക് ടാങ്ക് പരിശോധനയിൽ   മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് അവശിഷ്ട്ടങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ 5 പേർ പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുവുമടക്കമുള്ളവരാണ് കസ്റ്റഡിയില്‍. 27 വയസ്സ് ഉണ്ടായിരുന്ന കലയെയാണ് 15 വർഷങ്ങള്‍ക്കു മുൻപ് കാണാതായത്.

കലയെ കാണാതായ സമയത്ത് ബന്ധുക്കള് അമ്ബലപ്പുഴ പൊലീസില് പരാതി നല്കിയിരുന്നുവെങ്കിലും കേസില്‍ തുടർ നടപടികളൊന്നും തന്നെ കാര്യമായി നടന്നിരുന്നില്ല. അതിന് ഏതാനും നാളുകള്‍ക്ക് ശേഷം ഇവരുടെ ഭർത്താവ് അനില്‍ ജോലിക്കായി ഇസ്രയേലിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇയാള്‍ രണ്ടം വിവാഹം കഴിക്കുകയും ചെയ്തു.

തുടരന്വേഷണം ഒന്നും തന്നെ നടന്നിരുന്നില്ലെങ്കിലും കല കൊല്ലപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ഊമകത്തുകള്‍ പതിവായി പൊലീസിന് ലഭച്ചിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലേക്കെത്തിയതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി അനിലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണ്ണായക മൊഴികള്‍ ലഭിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

വിവാഹ ശേഷമാണു കലയെ കാണാതായത്. പ്രണയവിവാഹമായിരുന്നതിനാലും കാണാതായതിന് ശേഷം ഭർത്താവ് നാട്ടില്‍ ഇല്ലാതിരുന്നതിനാലും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് ഭർത്താവിനെ നാട്ടില്‍ തിരിച്ച്‌ വിളിച്ച്‌ വരുത്തി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. ഭർത്താവ് അനില്‍ പെണ്‍കുട്ടിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടി എന്നാണ് ഭർത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക