ഹൈദരാബാദ്: ഹോസ്റ്റലില്‍ നിന്നും നല്‍കിയ പ്രഭാതഭക്ഷണത്തില്‍ പല്ലിയെ കണ്ടതായി വിദ്യാർത്ഥികള്‍. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെലങ്കാനയിലെ മേഡക് ജില്ലയിലെ രാമയംപേട്ട ടിജി മോഡല്‍ സ്‌കൂളിലാണ് സംഭവം.
സർക്കാർ ഹോസ്റ്റലില്‍ വിദ്യാർഥികള്‍ക്ക് വിളമ്ബിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ സ്‌കൂള്‍ അധികൃതർ വൈദ്യസഹായം നല്‍കുകയും വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വിഷയത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സ്‌കൂള്‍ അടുക്കളകളില്‍ കർശനമായ ശുചിത്വ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്കൂള്‍ മാനേജ്മെൻ്റ് ഉറപ്പുനല്‍കി. പാചകക്കാരനും സഹായിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.