കാട്ടു കടന്നലല്ല;
വീട്ടു കടന്നൽ.
മുകളിൽ
അയ വിരിച്ച
പുറം വെളിയിൽ
ഭിത്തിക്കൂട്ടിൽ നിന്ന്
പറന്നു പറന്നു വന്ന
വീട്ടു കടന്നൽ......
അവരെയരുതാത്തതൊന്നും
ചെയ്യാത്തൊരെന്നെ,
എൻ കവിളിനെ
കുത്തേൽപ്പിച്ചു പോയതെന്തേ...
നീർനിറച്ചു പോയതെന്തേ....
നോവുന്നു
കവിൾഭിത്തിയും
ചിന്തതൻ
മനഭിത്തിയും......
ചുമ്മാതെ
ചുമക്കുന്നോ ഞാൻ
നൊമ്പരം
ആ വീട്ടു കടന്നലിൻ്റെ
ധാർഷ്ട്യം ?
നീറ്റലിൽ
ചെറുതേൻ തലോടി
പ്രിയതമ,
കാറ്റിൻ താളനക്കി
പ്രിയമകൾ.
ദൂരെ,
കടന്നലിൻ്റെ
മൂളലിലൊരു
പാട്ടു വിരിയുന്നു :
തലവരയിൽ
നിന്നെ കൊത്താനെനിക്കും
നോവിൻ
നീർക്കെട്ടുനിറയാൻ നിനക്കും.
ശരി പ്രപഞ്ചത്തിൻ
പൊരുൾ തേടിത്തേടി
എൻ കവിൾ നോവിൽ
തേൻ തേച്ച് തേച്ച് ..........