കാട്ടലും
കാട്ടിക്കൂട്ടലും കഴിഞ്ഞ്
ചിലർ
അടയിരുന്നു വിരിച്ച
പുലർക്കാലം കാണാം
ചിലരെന്ത് ചെയ്താലും
പൊക്കിപ്പറയാൻ
പറച്ചിലുകാർ നിരക്കും
നിരക്കുകൾ എത്രയെന്നറിയാതെ
എഴുത്തുകാർ നട്ടം തിരിയും
കരയിലകപ്പെട്ട തിമിംഗലവും
കടലിലകപ്പെട്ട ആനയെയും
കാണാനെത്തുന്നവൻ്റെ
കണ്ണുകളിൽ മാത്രം കൗതുകം
കാലഹരണപ്പെട്ട വാക്കും
വരികളും
ചിലപ്പോൾ
കുതിരപ്പുറത്ത് സവാരി ചെയ്യും
ചില സൂക്ഷിരവാദ്യക്കാർ
ഉണ്ടായാൽ മതി
ചത്ത കുഞ്ഞിൻ്റെ
ജാതകത്തിൽ എഴുതിയതാരും
കണ്ടില്ല
വായിച്ചതുമില്ല.