Image

ദുരന്തഭൂമിയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കി

Published on 01 August, 2024
ദുരന്തഭൂമിയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കി

 മുണ്ടക്കൈയിലും ചുരൽമലയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി   കനത്ത മഴ. ഇതേതുടർന്ന് രക്ഷാപ്രവർത്തകരെ തിരിച്ചിറക്കി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴയെ തുടർന്ന് രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കി. അതേസമയം പ്രതികൂല കാലാവസ്ഥയിലും ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആർമിയുടെ നേതൃത്വത്തിൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്.

അതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂരൽമല സന്ദർശിച്ചു.വയനാട്ടിൽ ചേർന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തിയത്. ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയിലി പാലം സന്ദർശിച്ചു. പാലത്തിൻ്റെ നിർമാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.

അതേസമയം ഇനി ആരും ജീവനോടെ പ്രദേശത്ത് ഇല്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷിക്കാന്‍ കഴിയുന്ന എല്ലാവരെയും രക്ഷിച്ചുവെന്ന് സൈന്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേരാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിൽ സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക