വിദേശത്തുള്ള ഓഫിസുകൾ സമാഹരിക്കുന്ന നിന്നുള്ള വരുമാനത്തിനു നികുതി നൽകാത്ത പല ഐ ടി കമ്പനികൾക്കും ഇന്ത്യാ ഗവൺമെന്റ് പിഴയടിക്കുമെന്നു റിപ്പോർട്ട്.
ഇന്‍ഫോസിസിനോട് $4 ബില്യൺ ആവശ്യപ്പെട്ടു കഴിഞ്ഞു. അതെ തുടർന്ന് വ്യാഴാഴ്ച ഇൻഫോസിസിന്റെ ഓഹരികൾ ഇടിഞ്ഞു
ജൂൺ 30നു അവസാനിച്ച മൂന്നു മാസത്തിൽ ഇൻഫോസിസ് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തൽ. അവരുടെ വരുമാനത്തിൽ ഏതാണ്ട് പൂർണമായ തുകയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വ്യവസായത്തിന്റെ പ്രവർത്തന രീതി മനസിലാക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതാണ് ഈ ആവശ്യത്തിന്റെ കാരണമെന്നു വ്യവസായ ലോബി നാസ്കോം കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ മൂലം കമ്പനികൾ ഒഴിവാക്കാവുന്ന നിയമപ്രശ്നങ്ങളിൽ ചെന്നു പെടുന്നു. നിക്ഷേപകരും ഉപയോക്താക്കളും ആശങ്കയിലാവുന്നു.
നോട്ടീസ് കിട്ടിയെന്നു ഇൻഫോസിസ് പറഞ്ഞു. എന്നാൽ നികുതി അടച്ചിട്ടുണ്ട്. നിയമം അനുസരിച്ചാണ് സ്ഥാപനം നടത്തുന്നത്.
India slaps Infosys with $4 billion tax fine