Image

ഡോക്റ്ററേറ്റ് വേണോ, ഡോക്റ്ററേറ്റ് (തമ്പി ആന്റണി)

Published on 04 August, 2024
ഡോക്റ്ററേറ്റ് വേണോ, ഡോക്റ്ററേറ്റ്  (തമ്പി ആന്റണി)

നാട്ടിൽ വെച്ച് ഒരിക്കൽമാത്രം  പരിചയമുള്ള ഒരാൾ എന്നെ ഫോണിൽ വിളിച്ചു. മുഖവുരയൊന്നുംകൂടാതെതന്നെ ഒരു ചോദ്യം! 
'സാർ ഒരു തമാശ പറയെട്ടെ' 
' പറയൂ തമാശയല്ലേ ' 
ഞാനും തമാശ പറയുന്ന ആളാണെന്ന് അയാൾക്കറിയാവുന്നതുകൊണ്ടായിരിക്കണം അങ്ങനെ ചോദിച്ചത് .
' സാറിനൊരു പി എച്ച ഡി ഒപ്പിച്ചാലോ '
' മനസിലായില്ല, ഏതായാലും നല്ല തമാശതന്നെ '
' അതുകൊണ്ടല്ലേ, ഞാൻ മുഖവുരയായി തമാശ എന്നു പറഞ്ഞത് '
അയാൾ വിടുന്ന മട്ടില്ല 
' ഇതു തമാശയല്ല സാർ, കാര്യമായിട്ടു പറയുക.'
അപ്പോഴേക്കും എനിക്ക് ഏതാണ്ടു കാര്യങ്ങളുടെ പോക്കു മനസ്സിലായി. കൊതുകുനിവാരണം മുതൽ മീൻമുട്ട വളർത്തലിനുവരെ പി എച് ഡിയും ഡോക്റ്ററേറ്റും കിട്ടുന്ന കാലമാ! ഞാൻ അൽപ്പം താല്പര്യം നടിച്ചു ചോദിച്ചു.
, എനിക്കൊക്കെ ആരു പി എച്ച ഡി തരാനാ . കുറച്ചെഴുതും അഭിനയിക്കും അത്രയല്ലേയുള്ളു '
' അതൊക്കെ ധാരാളം മതി ' എനിക്കാകാംഷ വർദ്ധിച്ചു 
' ഏതു യൂണിവേഴ്സിറ്റിയാ അമേരിക്കയിൽ താമസിക്കുന്ന എനിക്കുവരെ ചുമ്മാ പി എച്ച ഡി വെച്ചു നീട്ടുന്നത് ' 
'ഇതങ്ങു തമിഴ് നാട്ടിലാ സാറേ'  സാറിന്റെ പ്രൊഫൈൽ ഒക്കെ നോക്കിയിട്ട് അവർതന്നെ തീരുമാനിച്ചതാ.
അതുകൊള്ളാം പണ്ട് തമിഴ്‌നാടു മുഖ്യമന്ത്രി എം ജിയാറിന് അണ്ണാമല യൂണിവേഴ്സിറ്റി ഡോക്ട്രേറ്റ്  കൊടുത്തെന്നു കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ നാട്ടിൽ ഒരു പഞ്ചായത്ത് മെമ്പറുപോലുമാസയിട്ടില്ല.  പിന്നെയല്ലേ ഈ ഉന്നത പദവിയൊക്കെ. അതറിയാവുന്ന ഞാൻ തമാശയായിത്തന്നെ പറഞ്ഞു. 
' ചുമ്മാ കിട്ടുവാണെങ്കിൽ പോരട്ടെ ' 
പിന്നെ കുറച്ചുനേരത്തെ നിശബ്ദത ' ഞാനും വിട്ടില്ല  
'ഹെലോ .. ഹെലോ' 
വീണ്ടും അയാൾ ശബ്ദിച്ചു 
" ഹെലോ .. സാർ '
'പറഞ്ഞോളൂ മടിക്കേണ്ട '
'സാർ ഒരു മൂന്നു ലക്ഷം മുടക്കണം , പേരിന്റെ കൂടെ ഒരു ഡോക്ക്റ്ററേറ്റ് ഒക്കെ വെക്കുന്നത്‌ ഒരു ഗമയല്ലേ'. എന്നിട്ട് ഏതോ ഒരു യൂണിവേസിറ്റിയുടെ പേരുപറഞ്ഞു. അപ്പോഴാണ് എനിക്ക് ശരിക്കും ചിരിവന്നത് .എന്റെ മകൾ നദി അമേരിക്കയിലെ പ്രശസ്തമായ റൈസ് യൂണിവേഴ്സിറ്റിയിൽനിന്നും ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് എടുത്തിട്ട് ഇന്നുവരെ ഒരിടത്തും ഡോക്റ്റർ നദി തെക്കേക്ക് എന്നെഴുതിക്കണ്ടിട്ടില്ല. ഇപ്പോഴുള്ള പല ഡോക്റ്ററേറ്റുകാരെയും പേടിച്ചിട്ടായിരിക്കണം.
ഞാൻ വല്ലപ്പോഴും ഫേസ് ബുക്കിൽ ഡോക്ടർ വെച്ച് 
എഴുതുന്നതുതന്നെ  അവൾക്കിഷ്ടമല്ല. അതറിയാവുന്ന എന്നോടാ കളി. 
' അതുകൊള്ളാം പക്ഷേ എന്നെ ആ കളിക്കു കിട്ടില്ല, ഉള്ള എഞ്ചിനീയറിംഗ് ഡിഗ്രി മതി. അതും നമ്മുടെ അഭിമാനമായ കേരളാ സർവ്വകലാശാലയുടെ. അതിൽകൂടുതൽ ഒന്നും വേണ്ടേ വേണ്ട.
' സാർ ആലോചിച്ചു തീരുമാനം അറിയിച്ചാൽ മതി, എന്നായി..
ആലോചിക്കാനൊന്നുമില്ല എനിക്ക് ആരുടേയും പി എച് ഡി വേണ്ടേ 
അങ്ങനെ കാശുമുടക്കാനായിരുന്നെങ്കിൽ എനിക്കിപ്പോൾ  എത്രയോ സംഘടനകളുടെ അവാർഡ് കിട്ടുമായിരുന്നു. തൽക്കാലം താല്പര്യമില്ല' എന്നു തീർത്തു പറഞ്ഞു 
അപ്പോൾ വീണ്ടും നിശബ്ദത. 
' ഹെലോ ഹെലോ  എന്തുപറ്റി, പോയോ' ഞാൻ ചോദിച്ചു 
' ഇല്ല സാർ ഇതൊക്കെയാ ഇവിടുത്തെ ഇപ്പോഴിവിടുത്തെ പി എച് ടി ‘
’തൽക്കാലം ഇതൊന്നും ആരോടും പറയണ്ട '  
ഞാൻ പറഞ്ഞു 
'ഏയ് ഞാനങ്ങനെ പറയുന്ന ആളല്ല. ഞാൻ ചോദിച്ചിട്ടുമില്ല സാർ ഒന്നും പറഞ്ഞിട്ടുമില്ല , ചാപ്റ്റർ ക്ലോസ്ഡ്'
അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു. ഇപ്പോഴോർക്കുബോൾ ഈ വർഷത്തെ ഏറ്റവും നല്ല  തമാശയായിട്ടുതന്നെയാ എനിക്കു തോന്നുന്നത്. ഒരിക്കൽ കാനഡായിലുള്ള ഒരു സംഘടന അവാർഡും സ്വീകരണവും പൊന്നാടയും തരാൻ സ്നേഹപൂർവ്വം ക്ഷണിച്ചു. അതുപറഞ്ഞുകഴിഞ്ഞു നല്ല തുകകൊടുത്തു സ്പോൺസർ ചെയ്യാമോ എന്നു ശബ്ദം താഴ്ത്തി ചോദിച്ചു. ഒരു സംഭാവനയൊക്കെ തരാം, അവാർഡും സ്വീകരണവും വേണ്ട എന്നു ഞാൻ പറഞ്ഞു . സംഘാടകർക്കു കാര്യം മനസിലായി എന്തായാലും അതിൽപ്പിന്നെ അവർ വിളിച്ചിട്ടില്ല.  
എന്തായാലും ഇനി ആരും ഒരു ഡോക്റ്ററേറ്റിനോ സ്‌പോൺസേർഡ് അവാർഡിനോ  എന്നെ വിളിക്കില്ല എന്നു വിശ്വസിക്കുന്നു.  
P. S 
ഇതിൽപറയുന്ന പ്രതികൾ ആരാണെന്നുപോലും ചോദിച്ചേക്കരുത്. ഞാൻ പറയൂല കട്ടായം.  

 

Join WhatsApp News
Observer1 2024-08-04 03:55:52
അടിപൊളി.!! മനസിലായല്ലോ അമേരിക്കയിലെ കാര്യങ്ങൾ! ഇതാണ് ഗതി!! എത്ര പേർക്കാണ് ഇപ്പോൾ കുരു പൊട്ടിയിരിക്കുന്നത് എന്ന് അറിയാൻ ഇരിക്കുന്നതേ ഉള്ളൂ
(ഡോ.കെ) 2024-08-04 18:57:23
എഴുത്തുകാരന്റെ ഏതെഴുത്തും ജനങ്ങൾക്ക് വേണ്ടിയാണെന്ന കാര്യം നാം മറന്ന് പോകരുത്. എഴുത്തുകാരന്റെ എഴുത്തിൽ നൈതികബോധവും , സത്യസന്ധതയും മാത്രമല്ല ലക്ഷ്യബോധത്തിന്റെയും ആത്മാംശവും അനുവാചകർ വെറുതെയെങ്കിലും ആഗ്രഹിക്കുന്നു.പലമേഖലകളിൽ പലപ്രകാരത്തിലുള്ള അനുഭവസമ്പത്ത് ജീവിതത്തിൽ നിന്നും ലഭിച്ചിട്ടുള്ള എഴുത്തുകാരനായ ശ്രീ.തമ്പി ആന്റണിയിൽ നിന്നും സമൂഹത്തോടുള്ള പ്രതിബദ്ധതയും,ഉത്തരവാദിത്വവും ഉണ്ടായിരിക്കണമെന്നുള്ള കാഴ്ച്ചപ്പാടിൽ നിന്നുമാണ് വായനക്കാരിൽ നിന്നും ഈ ആഗ്രഹം ജനിക്കുന്നത്. സത്യം മുടിവെച്ചുകൊണ്ട് സമൂഹത്തിൽ നടക്കുന്ന ഹീന ഭാവങ്ങൾക്ക് ഇന്ധനമേകുന്ന പ്രവണത ഒരു നിലക്കും പ്രശംസനീയമല്ല.സത്യവും നീതിയും എന്താണെന്നറിഞ്ഞിട്ടും അവയെല്ലാം മൂടി വെച്ചുള്ള വിവേകപൂർവ്വം വിനോദം സൃഷ്ടിക്കുന്നത് വന്ധ്യഫലങ്ങൾമാത്രമേ ഉണ്ടാക്കുകയുള്ളു. ഒരു സമൂഹത്തിൽ ചീത്ത പ്രവണതകളെ എഴുത്തുകാരൻ ഒരുനിലക്കും വളർത്താൻ പാടുള്ളതല്ല .അത് സമൂഹത്തിലെ ജനതയെ ചീത്തയാക്കി നശിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
B. Jesudasan 2024-08-04 22:26:06
Thampi Antony's article quietly reveals a truth of the time of some Malayalees in north America. I couldn't control myself but laughing when I read Dr. K's comments. Many Malayalee community leaders who have been residing in the United States and have been busy with their job or business and the community activities, find it easy to become PhD holders aka DOCTORS. People generally talk privately about them as 'FAKE DOCTORS'! It will be so nice to see once in a while in emalayalee.com or other publications a picture of Malayalee leaders getting a Doctoral degree from a good university in the United States.
(Dr.K) 2024-08-05 01:19:50
You have to be a little more efficient in Malayalam reading.What did I question? What did you answer ?
Arrogant 2024-08-05 12:32:50
Please ignore Jesudasan. He cannot answer a simple question. He is not alone. There is one Dr. Preethy. Then there is Kamal. All three cannot backup what they said. I asked for clarity on their statement. No one could come up with an answer. They roll from stone to stone. Of all the three, the DOCTOR seemed to be possessed with hatred towards men. Whatever the reason, she needs to get help otherwise it can develop into a more psychological problem. Just to refresh her memory, my question was why don’t men deserve respect. Maybe not every man. But generalization of any kind is not a good practice. Because you can find exceptions in many cases. Only an ignorant person will resort to that kind of tactics. There is a name for this kind of people. But I refrain from using that for civilized reasons.
Raju Thomas 2024-08-05 03:46:10
Dear B. Yesudasan (hoping that IT is the real you— otherwise, I should just ignore you), I like your comment appreciating the article in point [whereon I heartily and immensely congratulate the author]; but you are barking up the wrong tree. I hope you got right the punctuations in that sentence. Tell me otherwise. To bring it back, I hope you wake up to acknowledge Dr. K’s credentials for critiquing writers on Emalayalee.com, in that Dr.K has long been known to me for a genuine PhD from JNU (Political Science) . And, please know, I respect him for his boldness, for his knowledgeable take on the issue in point, and for his Malayalam [& Sanskrit]. Hoping u Mr . BY gets the point, here remains. an informed US Malayalee who can’t hold a candle to Dr K. Point: Be aware before …
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക