Image

ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന് പയനിയര്‍ ക്ലബിന്റെ ആദരം (നന്ദി പ്രസംഗം)

Published on 15 October, 2024
ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന് പയനിയര്‍ ക്ലബിന്റെ ആദരം (നന്ദി പ്രസംഗം)

ഇ-മലയാളിയുടെ അഭ്യുദയകാംക്ഷിയും എഴുത്തുകാരിയുമായ ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിനെ പയനീർ ക്ലബ് ന്യുയോർക്ക് ആദരിച്ചപ്പോൾ അവർ ചെയ്ത നന്ദി പ്രസംഗം താഴെ കൊടുക്കുന്നു. കവയിത്രിക്ക് ഇനിയും ധാരാളം അംഗീകാരങ്ങൾ ആശംസിക്കുന്നു. - ഇ- മലയാളി


പ്രിയ സദസ്സിനും വേദിയിലിരിക്കുന്ന ബഹുമാന്യരായ അതിഥികള്‍ക്കും എന്റെ വന്ദനം.!

പയനീയര്‍ ക്ലബ്ബിന്റെ ഈ അംഗീകാരം ഏറ്റുവാങ്ങാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ സര്‍വ്വേശ്വരന് നന്ദിയര്‍പ്പിക്കുന്നു. എന്നെ വിട്ടു പിരിഞ്ഞ എന്റെ
പൂര്‍ണ്ണസംഖ്യയായിരുന്ന, എന്നെ ഞാനാക്കിയ എന്റെ പ്രിയ ഭര്‍ത്ത0വ് വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

സ്വര്‍ഗ്ഗസ്ഥനായ അദ്ദേഹം ഈ ആഹ്‌ളാദം പങ്കിടാന്‍ ഇവിടെ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കന്നു. എന്നിലെ കാവ്യവാസനയെ കൈപിടിച്ചുയര്‍ത്തിയ ആ സനേഹനിധിയുടെ പാദാരവിന്ദങ്ങളില്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നു. എന്റെ രണ്‍ടു പുത്രന്മാരും പുത്രവധുവും, എന്റെ സഹോദരങ്ങളും ഉറ്റ മിത്രങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്‍ട,് സ്‌നേഹവന്ദനം.I am so humbled when I stand here,
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതുതാന്‍ സ്വഭാവമാം.

ഈ അവാര്‍ഡ്, അംഗീകാരം എനിക്കായി നിര്‍ണ്ണയിച്ച പയനീയര്‍ ക്ലബ്ബിന്റെ ഭാരവാഹികള്‍ക്ക് ഞാന്‍ കൃതജ്ഞത നേരുന്നു. ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

ഇത്തരം അവസരങ്ങള്‍ ജീവിതത്തിലുണ്‍ടാകുന്നത് സൗഭാഗ്യമാണ്. ഞാന്‍ എഴുത്തിന്റെ ലോകത്തിലേക്കു വന്നത് എന്റെ കൗമാരകാലം തൊട്ടാണ്.
ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന എന്റെ വന്ദ്യപിതാവ് ഞങ്ങള്‍
മക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു, പാഠപുസ്തകങ്ങള്‍ക്കൊപ്പം മറ്റു കൃതികളും അദ്ദേഹം ഞങ്ങള്‍ക്കായി പരിചയപ്പെടുത്തി. അങ്ങനെയാണ്
വിശ്വവിഖ്യാതനും 1913 ല്‍ ആദ്യമായി ഭാരതത്തിനു നോബല്‍ സമ്മാനം നേടിത്തന്ന രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയെപ്പറ്റി ഞാനറിയുന്നത,് അത് എന്നില്‍ ഒരു വികാരമായി നിലകൊണ്‍ടു. ജീവിത ഭാരങ്ങളൊക്കെ ഒന്നൊതുങ്ങിയപ്പോള്‍ ന്യൂയോര്‍ക്കിലെ ലൈ്രബറിയില്‍ നിന്നും ഇംഗ്ലീഷ് ഗീതാഞ്ജലി ലഭ്യമായി, വീണുകിട്ടിയ ഒഴിവു സമയങ്ങളില്‍ അതു മലയാളത്തിലേക്കു വൃത്തബദ്ധമായ കവിതകളായി പരിഭാഷപ്പെടുത്തി. 103 ഗീതങ്ങള്‍ 500ല്‍ പരം കവിതകളായി, പഞ്ചചാമരം, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, കേക, കാകളി, വസന്തതിലകം, സ്രഗ്ദ്ധര തുടങ്ങിയ സംസ്‌ക്കൃത വൃത്തങ്ങളില്‍ എട്ടു വര്‍ഷത്തെ തപസ്യയിലൂടെ വാര്‍ത്തെടുത്തു, അതിപ്പോള്‍
ഇ മലയാളി എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിക്കുന്നത് വളരെ സന്തോഷം നല്‍കുന്നു.

ടാഗോറിന്റെ 1879 മുതല്‍ 1941 വരെയുള്ള 80 വര്‍ഷത്തെ സംഭവബഹുലമായ ജീവിതംലോകത്തിനു കാഴ്ചവച്ച അനേകായിരം രചനകളിലെ അമൂല്യ രത്‌നമാണ് ഗീതാഞ്ജലി, ടാഗോര്‍ എന്ന അനശ്വര പ്രതിഭയുടെ അതുല്യ സൃഷ്ടിയായ ഗീതാഞ്ജലി എന്ന പുണ്യതീര്‍ഥം എന്റെ കൈക്കുടന്നയില്‍ കോരിയെടുക്കുവാന്‍ ശ്രമിച്ചത് അവിവേകമായിപ്പോയോ എന്നു ഞാന്‍ ആദ്യം സന്ദേഹിച്ചു, എന്നാല്‍ ആദ്ധ്യാത്മികതയുടെ പരമവൈശിഷ്ട്യം വിളംബരം ചെയ്യുന്ന ആ ദിവ്യപ്രഭാവത്തെ എന്റെ ഹൃദയചഷകത്തില്‍ ആവോളം നിറച്ച് നിര്‍വൃതി നേടുവാന്‍ ശ്രമിച്ചപ്പോള്‍ ഈശ്വരസാന്നിദ്ധ്യത്തിന്റെ അലകള്‍ എന്റെ ഹൃദയത്തില്‍ ഉയരുന്നതായും ഒരപ്രമേയശക്തി എന്നില്‍ വിലയിക്കുന്നതായും ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഈശ്വരപ്രേമത്തിന്റെ സാത്വികതയും, മനുഷ്യത്വത്തിന്റെ മാധുര്യവും, ശൈശവത്തിന്റെ നൈര്‍മ്മല്യവും, സൗന്ദര്യത്തിന്റെ ശബളിമയും നിറഞ്ഞുതുളുമ്പുന്നതുമായ ഒരു അനശ്വരപ്രവാഹമാണ് ആ പുണ്യതീര്‍ഥം. ആ മഹാത്മാവിനെ നമിച്ചുകൊണ്‍ടാണ് ഓരോ നേരവും ഞാന്‍ രചന തുടങ്ങിയത്.

നാസാ കൗണ്‍ടി ഡിപ്പാര്‍ട്ടുമെന്റ ് ഓഫ് പബ്ലിക്ക് വര്‍ക്ക്‌സിലെ ഒരു എന്‍ജിനീയര്‍ എന്ന ചുമതലയാര്‍ന്ന ജോലി, ഒരു വൈദിക പത്‌നി, രണ്‍ടു പുത്രന്മാരുടെ മാതാവ് എന്നീ ബദ്ധപ്പാടുകള്‍ക്കിടയിലൂടെ 13 കാവ്യസമാഹാരങ്ങള്‍ വിരചിക്കവാന്‍ സാധിച്ചത് ദൈവകരുണയൊന്നുകൊണ്‍ടു മാത്രമാണ്. അമേരിക്കന്‍ മലയാളികള്‍ക്കു പൊതുവേ വായനാശീലം കുറവാണെന്ന് ഇവിടെ വളര്‍ന്നു പന്തലിക്കേണ്‍ട മലയാളസാഹിത്യം മുരടിച്ചു നില്‍ക്കുന്നതില്‍ നിന്നും മനസിലാക്കാം. എന്നാലും എഴുത്തുകാര്‍ എഴുതുന്നു, ഞാനും എഴുതുന്നു, എന്നെ ഒരു കവയിത്രി എന്ന നിലയ്ക്ക് അംഗീകരിക്കമ്പോള്‍ എന്റെ എഴുത്തിനുള്ള പ്രതിഫലമായിഞാന്‍ കരുതുന്നു.

ഏവര്‍ക്കും എന്റെ നന്ദി. പ്രത്യേകിച്ച് എന്റെ രചനകള്‍ പ്രസിദ്ധപ്പെടുത്തി എന്നെ
പ്രോത്സാഹിപ്പിച്ച മലയാളം പത്രം, കൈരളി, കേരള എക്‌സ്പ്രസ്, രജനി, ജനനി, ഇ മലയാളി, മലയാളി മനസ്സ് തുടങ്ങി അനേകം മാദ്ധ്യമങ്ങളോടുള്ള നന്ദിയും സ്‌നേഹവും ഇത്തരുണത്തില്‍ അര്‍പ്പിക്കുന്നു. അംഗീകാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാന്യ മിത്രങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ഗീതാഞ്ജലിയിലെ 35 ാം ഗീതത്തില്‍ രവീന്ദ്ര ടാഗോറിനു ഭാരതത്തെപ്പറ്റിയുള്ള ആകുലതകളും, അഭിലാഷവും, ആശംസകളും പ്രതിഫലിക്കന്നു. ഇവിടെ അത് ആലപിക്കുവാന്‍ ആഗ്രഹിക്കുന്നു. സദയം അനുവദിച്ചാലും!
.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക