കാനഡയിൽ ഖാലിസ്ഥാൻ നേതാവ് നിജ്ജാറെ വധിച്ചതിനു പിന്നിൽ ഇന്ത്യയുടെ കൈയുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു വിശ്വസനീയമായ തെളിവൊന്നും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്നു ഡൽഹിയിൽ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ആരോപണം അവർ തള്ളിക്കളഞ്ഞു.
കാനഡ ഉന്നയിക്കുന്ന ആരോപണങ്ങൾ അവ്യക്തമാണെന്നു ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. തെളിയിക്കേണ്ട ചുമതല അവർ ഇന്ത്യയുടെ മേൽ വച്ച് കെട്ടുകയാണ്.
ട്രൂഡോ ആവട്ടെ, പറഞ്ഞ ആരോപണങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. തിങ്കളാഴ്ചയും അദ്ദേഹം അവ ആവർത്തിച്ചു.
കനേഡിയൻ പോലീസ് മേധാവിയും തെളിവുകളൊന്നും ഹാജരാക്കിയില്ല. ഹൈ കമ്മീഷണറെ കേസിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമം അപഹാസ്യമാണ്.
India says Canada never gave proof