കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ മരണത്തിനു പിന്നാലെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കുനേരെ സൈബർ രോഷം ഇരമ്പുന്നു.
ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയകുയാണ്. സ്വന്തം പാർട്ടിയിലുള്ളവരടക്കം ദിവ്യക്കെതിരെ രംഗത്തെത്തി. ദിവ്യയുടെ ഫേസ്ബുക് പേജിലെ പോസ്റ്റുകള്‍ക്കു താഴെ കമന്‍റുകളായാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
'കണ്ണൂരില്‍ മുൻകാല പ്രാബല്യത്തോടെ കാലന്റെ കൊട്ടേഷൻ വർക്കുകള്‍ ഏറ്റെടുത്ത് നടത്തുന്ന സഖാത്തി.', 'അഭിന്ദനങ്ങള്‍ ഒരു കുടുബത്തിന്റെ സന്തോഷം നശിപ്പിച്ചതിന്', 'വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ച ഇവർ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയരംഗത്തിന് അപമാനം, സി.പി.എം എന്ന പാർട്ടിക്ക് അപമാനം', 'മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..', 'നിങ്ങള്‍ക്ക് ഇപ്പോള്‍ സമാധാനം ആയല്ലോ അല്ലേ? നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഒഫിഷ്യല്‍ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിനു വന്ന് അവഹേളിക്കുക അല്ല ചെയ്യണ്ടത്.',.. ഇങ്ങനെ നീളുകയാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍.