Image

സരിൻ ആദ്യം ശ്രമിച്ചത് ബിജെപിയുമായി കൈകോർക്കാൻ ; തഴഞ്ഞപ്പോൾ സിപിഎംലേക്ക് പോയി ; തന്നെ കുറിച്ച് സരിൻ പറഞ്ഞത് എം ബി രാജേഷ് ചൊല്ലിക്കൊടുത്ത കാര്യങ്ങൾ ; വി ഡി സതീശൻ

Published on 17 October, 2024
സരിൻ ആദ്യം ശ്രമിച്ചത് ബിജെപിയുമായി കൈകോർക്കാൻ ; തഴഞ്ഞപ്പോൾ സിപിഎംലേക്ക് പോയി ; തന്നെ കുറിച്ച് സരിൻ പറഞ്ഞത്  എം ബി രാജേഷ് ചൊല്ലിക്കൊടുത്ത കാര്യങ്ങൾ ; വി ഡി സതീശൻ

തൃശൂർ : സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ സരിന്‍ പറഞ്ഞത്. തന്നെക്കുറിച്ച് സരിന്‍ പറഞ്ഞത് മന്ത്രി എം ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്നയാളെ എങ്ങനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നും വിഡി സതീശന്‍ ചോദിച്ചു.

'ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്'. വി ഡി സതീശൻ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക