ജറൂസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം . ഗാസയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ സിന്‍വര്‍ ഉണ്ടായിരുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് സിന്‍വര്‍.
എല്ലാ തീവ്രവാദികളെയും ഞങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. മൂന്ന് ആളുകള്‍ കൊല്ലപ്പെട്ട കെട്ടിടത്തില്‍ ബന്ദികളൊന്നും ഇല്ലായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെച്ചാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണം ആരംഭിക്കുമ്ബോള്‍ സിന്‍വര്‍ ഈ കെട്ടിടത്തില്‍ ഉള്ളതായി സൈന്യത്തിന് അറിവില്ലായിരുന്നുവെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.