Image

മലയാളം സൊസൈറ്റി വി.കെ എന്നിനെ അനുസ്മരിച്ചു

Published on 16 March, 2025
മലയാളം സൊസൈറ്റി വി.കെ എന്നിനെ അനുസ്മരിച്ചു

മലയാളം സൊസൈറ്റി ഓഫ്  ഹ്യൂസ്റ്റനിൻറെ രണ്ടായിരത്തി ഇരുപത്തി അഞ്ച് മാർച്ച് മാസ സൂം മീറ്റിംഗ് ഒൻപതാം തിയതി നാലു മണിക്ക് നടത്തപ്പെട്ടു.  മലയാളം സൊസൈറ്റി പ്രസിഡണ്ട് ജോർജ് മണ്ണിക്കരോട്ട് മീറ്റിങ്ങിൽ സന്നിഹിതരായിരുന്നവരെ സ്വാഗതം ചെയ്‌തു. തുടർന്ന് മലയാളം സൊസൈറ്റി സെക്രട്ടറി ജി. പുത്തൻകുരിശ് സാഹിത്യകാരനും  എഴുത്തുകാരനുമായ എ . സി ജോർജിന്റെ പ്രസിദ്ധീകരണം ചെയ്യത നാലു പുസ്തകങ്ങളെ പരാമർശിച്ചു സംസാരിക്കുകയൂം, മലയാളം സൊമസൈറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുത്. അതിനോടൊപ്പം സ്ത്രീ ദിനത്തെ അനുസ്മരിക്കുകയും, ലോകം എമ്പാടുമുള്ള സ്ത്രീകളെ, അവർ സാമൂഹ്യവും സാമ്പത്തികവും, രാഷ്ട്രീയവുമായി നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചു എടുത്തു പറയുകയും ചെയ്യുത്. അടുത്ത സമയത്ത് കേരളത്തിൽ സ്ത്രീകളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആതമഹത്യകളെക്കുറിച്ചും അതിന്റെ സത്യാവസ്ഥകളെക്കുറിച്ചും   സാമൂഹ്യ ബോധവത്കരണം നടത്തുന്നതിൽസാഹിത്യകാരന്മാർക്കുള്ള  പങ്കിനെ വിസ്മരിക്കാതിരിക്കാൻ  ഓർപ്പിക്കുകയും ചെയ്യുത്.

കഥ, നോവൽ, നർമ്മലേഖനങ്ങൾ എന്നീവിഭാഗങ്ങളിലായി മുപ്പതിൽപ്പരം ബൗദ്ധികപരമായി ഔന്നത്യം പുലർത്തുന്നകൃതികൾ  എഴുതി പ്രസിദ്ധനായ  വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ അഥവാ വി കെ എൻ ആയിരുന്നു പ്രഭാഷണ വിഷയം. അദ്ദേഹത്തിന്റ ഇരുപത്തി അഞ്ചാം ചരമവാർഷികത്തെ അനുസ്മരിച്ച് ശ്രീ എം .സി ചാക്കോ ആക്ഷേപഹാസ്യം കലർത്തി രചിച്ച 'സല്യൂട്ട്' എന്ന  കഥ  അവതരിപ്പിച്ചു.  എ. സി . ജോർജായിരുന്നു മോഡറേറ്റർ.    ഹാസ്യത്തിന്റെ ചേരുവകൊണ്ടു നിർമ്മിച്ചെടുത്ത സ്വന്തം ശൈലിയാൽ അനന്യമായിരുന്നു  വി.കെ എൻ രചനകൾ.

  അധികാരവ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനശരങ്ങൾ ആ അവനാഴിയിൽനിന്നും രചനകളിലേയ്ക്കു നിരന്തരം അദ്ദേഹം തൊടുത്തു. കഥാപാത്രങ്ങളുടെ സംഭാഷണത്തിന് എഴുത്തുകാരന്റെ തർജ്ജുമയെന്ന രീതി വി കെ എൻ പരീക്ഷിച്ചു വിജയിപ്പിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച കഥകളും നോവലുകളും ഏറെ ജനശ്രദ്ധനേടി.   പയ്യൻ കഥകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആരോഹണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും പിതാമഹന് മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്.

മീറ്റിങ്ങിനു ശേഷം നടന്ന ചർച്ചയിൽ  ജോർജ് മണ്ണിക്കരോട്ട്, എ .സി . ജോർജ്, ടി എൻ സാമുവെൽ, ഡോ. ജോസഫ് പൊന്നോലി, പ്രൊഫ. വി വി ഫിലിപ്പ്     ജെയിംസ് ചിറത്തടത്തിൽ, ജോസഫ് തച്ചാറ, തോമസ് കെ. വറുഗീസ്, രാജു തോമസ്, ജോർജ് പുത്തൻകുരിശ് എന്നിവർ സജ്ജീവമായി പങ്കെടുത്തു. വി കെ എന്നിന്റെ ആക്ഷേപഹാസ്യത്തിന്റെ അതെ നിലവാരം പുലർത്തികൊണ്ടു ശ്രീ എം . സി . ചാക്കോ എഴുതിയ കഥയെ ഏവരും അഭിനന്ദിക്കുകയുണ്ടായി  എം . സി . ചാക്കോ ചുരുക്കമായി ചോദ്യങ്ങൾക്ക് മറുപടിയും അഭിപ്രായം പറഞ്ഞവരോട് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.   ജോർജ് പുത്തന്കുരിശിന്റെ നന്ദി പ്രകാശനത്തോടെ , ആറുമണിക്ക് മീറ്റിങ് അവസാനിച്ചു.
 

Join WhatsApp News
Mathappan Vazhavattil 2025-03-16 18:00:21
ഈ സൊസൈറ്റി എന്നൊക്കെ കേൾക്കുമ്പോൾ നാട്ടിലെ സൊസൈറ്റിയിൽ നിന്ന് കടമെടുത്തു, വായ്പ എടുത്തു എന്നൊക്കെയാണ് മനസ്സിലാക്കുന്നത്. പക്ഷേ ഈ വാർത്ത വായിക്കുന്നതിൽ നിന്ന് ഇത് മനസ്സിലാക്കുന്നത് ഇതൊരു എഴുത്തുകാരുടെ കൂട്ടമാണെന്നാണ്. ഇപ്പോൾ അമേരിക്കയിലെ പലയിടത്തും കണ്ടെഴുത്തുകാരുടെയും, സ്വയം എഴുതുന്നവരുടെയും, കാശ് അല്ലെങ്കിൽ കൂലി കൊടുത്ത് പത്രത്താളുകളിലെ ഓരോ ലക്കത്തിലും കഥയും കവിതയും ഒക്കെ തുടർച്ചയായി എഴുതുന്നവരുടെ എണ്ണം കൂടി വരികയാണ്. നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടത് സ്വയം എഴുതുന്നവരെ, ഒറിജിനൽ എഴുത്തുകാരെ ആണ്. പിന്നെ ഇപ്പോൾ കാണുന്നത് ഈ എഴുത്ത് സംഘടനയിൽ എല്ലാം അത് സൂമിൽ ആയിക്കോട്ടെ, അല്ല നേരിൽ ഫിസിക്കൽ ആയി വല്ല ഹോട്ടലിലും ആയിക്കോട്ടെ അവിടെയെല്ലാം കുറെ വയസ്സന്മാരും വയസ്സ്കളും മാത്രം കുത്തിയിരുന്ന് യാതൊരു ബോധവുമില്ലാതെ, ആധുനികതയെ പറ്റി ഒന്നും അറിയാതെ, ഏതാണ്ടൊക്കെ വിഷയം മാറി പോലമ്പി കൊണ്ടിരിക്കുന്നതാണ്. ഒരിടത്തും ഒരു ജനാധിപത്യയോ ജനകീയതയോ ഒന്നും കാണാനില്ല. നന്നായി പറയാനും എഴുതാനും കഴിവുള്ളവരെ പിറകിലേക്ക് തള്ളി മാറ്റാനോ, അല്ലെങ്കിൽ അവർക്ക് അവസരം കൊടുക്കാതിരിക്കാൻ ഉള്ള ഒരു ശ്രമം സാധാരണയായി കാണാറുണ്ട്. ഇവിടെ ഈ മലയാളി പ്രതികരണത്തിന് ഒരു കോളം നൽകിയിരിക്കുന്നത് കൊണ്ട് നമുക്ക് നമ്മുടെ, പ്രതികരണമോ പ്രതിഷേധമോ ഒന്ന് എഴുതാൻ എങ്കിലും പറ്റും. പിന്നെ ഇവിടെ വായനക്കാരും വളരെ ചുരുക്കമാണ് കുറഞ്ഞുവരുന്നു. ഈ പ്രതികരണ കോളത്തിൽ എഴുതുന്നവർ എങ്കിലും കുറച്ചൊക്കെ വായിച്ചിരിക്കും എന്ന് ഈ മലയാളിക്ക്, മറ്റു വായനക്കാർക്ക് എങ്കിലും മനസ്സിലാക്കാൻ പറ്റും. എഴുത്തുകാർ പേരുവെച്ചു പേരു വെക്കാതെയും എഴുതുന്നത് നല്ലതാണ്. ഇപ്പോൾ" ലാന" എന്ന വലിയ ആനയും മെലിഞ്ഞു തൊലിഞ്ഞു പോയി. അതിനെ ഏതാനും ചില പാപ്പാന്മാരും പാപ്പാത്തികളും മാത്രം പൊക്കിക്കൊണ്ട് നടക്കുന്നു. . പിന്നെ സർഗ്ഗ വേദിയെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം. എവിടെയോ ഒരു റൈറ്റർ ഫോറമുണ്ട്. വല്ലപ്പോഴും അവിടെ നിന്ന് ചില ഞരങ്ങനും മൂളലും കേൾക്കാം. കാര്യമായി എഴുത്ത് പരിചയം ഇല്ലാത്ത ചിലർ അതിനെ പിടിച്ച് തലയിലേക്ക് അവരുടെ സ്വന്തമായി കൊണ്ടുനടക്കുന്നു. എഴുത്ത് സംഘടനകൾ ശരിയായ എഴുത്തുകാരെ, കാര്യങ്ങൾ വ്യക്തമായി അറിയാവുന്നവരെ അത് പ്രകടിപ്പിക്കാൻ, മേടയിൽ അവതരിപ്പിക്കാൻ കഴിവുള്ളവരെ കണ്ടെടുത്ത അവർക്ക് പരിശീലനം കൊടുക്കണം അവരെ പ്രോത്സാഹിപ്പിക്കണം. ഇതെല്ലാം ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തി വളരെ എളിമയോടെ പറയുന്നതാണെന്ന് മാത്രം കരുതിയാൽ മതി.
Vayanakaaran 2025-03-16 18:22:46
വയസ്സാകുന്നത് പ്രകൃതിയുടെ ആവശ്യമാണ്. അതുകൊണ്ട് വയസ്സൻ തലകൾ കാണുമ്പോൾ ദയവു ചെയ്തു ദയവുണ്ടാകണം.അവരും ഒരിക്കൽ ചെറുപ്പക്കാരായിരുന്നു. പിന്നെ സാഹിത്യത്തിൽ താൽപ്പര്യം ഉള്ളതുകൊണ്ടല്ലേ അവർ വാർധക്യസഹജമായ അവശതകൾ മറന്നു ഇതിലൊക്കെ പങ്കെടുക്കുന്നത്. പിന്നെ എഴുത്തിന്റെ നിലവാരം അത് നന്നാക്കാൻ എഴുത്തുകാർ ശ്രമിക്കണം. ശ്രീ ജയൻ വർഗീസ് പറഞ്ഞപോലെ ഗദ്യത്തിൽ എഴുതാമെന്നിരിക്കെ എന്തിനു കവിത എന്ന പേരിൽ എന്തെങ്കിലും എഴുതുന്നു. അദ്ദേഹം പറഞ്ഞ ഉദാഹരണം "കാലത്ത് ഞാനങ്ങെനിറ്റ് കട്ടൻ കാപ്പിയിട്ട് കുടിച്ച് ഭാര്യയെ കൊണ്ടുവരാൻ കാറോടിച്ച് പോയി" എന്നെഴുതിയാൽ കവിതയാകില്ലെന്നു എല്ലാവരും മനസ്സിലാക്കണം.
തോട്ടിൽ തോമാച്ചൻ 2025-03-16 18:37:21
ഹായ് മാത്തപ്പൻ - എത്രനാളായടൊ കണ്ടിട്ട് . സ്‌കൂളിൽ പോകുന്ന സമയത്തു വാഴത്തോപ്പിൽ താനും തോട്ടിൽ ഞാനും. അങ്ങനെയാണല്ലോ തനിക്ക് മാത്തപ്പൻ വാഴവാട്ടിൽ എന്നും എനിക്ക് തോമാച്ചൻ തോട്ടിൽ എന്നും പേര്കിട്ടിയത്. അന്ന് സ്‌കൂളിൽ പോയില്ലെങ്കിൽ എന്താ കുഴപ്പം, അമേരിക്കയിൽ വന്നു വലിയ നിരൂപകരായില്ലേ. ഇന്ന് പഠിച്ചിട്ടൊന്നും കാര്യമില്ല മാത്തച്ച . ഒരു മാസത്തിൽ ഞാൻ ഒരു പുസ്തകം ഞാൻ ഇറക്കും നമ്മൾ ചുമ്മാ ഒരു സ്മാൾ അടിച്ചിട്ട് ഇരുന്നു കൊടുത്താൽ മതി നമ്മുടെ പയ്യൻ എ ഐ പറ പറ ന്നല്ലേ എഴുതി വിടുന്നത്. എത്ര അവാർഡുകളാണ് ഞാൻ വാരികൂട്ടിയത്. ഈ മലയാളിക്ക് ഞാന എന്റെ രചനകൾ അയച്ചുകൊടുക്കാത്തതു ഇവിടുത്തെ ചെറിയ എഴുത്ത്കാർക്കും എന്തെങ്കിലും കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാണ്. എന്നാലും തന്നെ കണ്ടതിൽ സന്തോഷം. ഇനി എന്നാണ് വാഴത്തോപ്പിൽ കാണാൻ പറ്റുന്നത്.
Mathappan Vazhavattil 2025-03-16 20:23:28
ഹലോ തോട്ടിൽ തോമാച്ചാ, തന്നെ കണ്ടിട്ടും കേട്ടിട്ടും ഒത്തിരി നാളായല്ലോ. താൻ എവിടെയാ? ? ഈ മലയാളിയിൽ കൂടിയാണെങ്കിലും തന്നെ കേൾക്കാനും കാണാനും പറ്റിയതിൽ സന്തോഷം. . ശരിയാ, തോമാച്ചാ, താൻ തോട്ടിലും ഞാൻ കണ്ടവന്റെ ഒരു വാഴ തോപ്പിലും പോയി നമ്മൾ ഒരുമിച്ച് തന്നെ, അങ്ങ് തെക്കേലെ വാഴക്കുല ആരും കാണാതെ, ശരിക്കും ഒരു കളവാണെന്ന് പറയാം, വെട്ടി മല്ലപ്പള്ളി ചന്തയിൽ കൊണ്ടുപോയി വിറ്റ് കിട്ടിയ കാശുകൊണ്ട് ഒരുമിച്ചിരുന്ന് കള്ള് കുടിച്ച കഥ. ഇപ്പോൾ തോമാച്ചൻ സാഹിത്യത്തിലും എഴുത്തിലും അല്ലേ? ഏതെങ്കിലും എഴുത്ത് സംഘടനയിലെ അംഗമാണോ? സ്വന്തമായിട്ട് എഴുതുവോ? അതോ മറ്റുള്ളവരെക്കൊണ്ടും മറ്റും എഴുതിയിരിക്കുവാണോ? അവാർഡ് വല്ലതും കിട്ടിയിട്ടുണ്ടോ? തനിക്ക് എൻറെ പ്രായം കാണും അല്ലേ? തല നരച്ചിട്ടുണ്ടോ അതോ തലയിൽ പപ്പ് ഇല്ലയോ? നന്നായിട്ട് വായിച്ച് അറിവ് തേടണം. എന്നിട്ട് എല്ലാ കൃതികളെയും, നമ്മൾ, തലയും വയറും കീറി പരിശോധിച്ചു വിമർശനവും നിരൂപണവും എഴുതണം. എവിടെയെങ്കിലും വെച്ച് നമ്മൾക്ക് കാണാം. പിന്നെ ഒരു കാര്യം നല്ല ചെറുപ്പക്കാരെയും ചെറുപ്പകാരികളെയും ഈ സാഹിത്യ രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നു നമ്മുടെ കൂടെ ഇരുത്തണം.
Mattoru Vaynakkaren 2025-03-16 21:32:21
ഹലോ വായനക്കാരാ.. തനിക്ക് തെറ്റി." കാലത്തു എണീറ്റ് കട്ടൻകാപ്പി കുടിച്ച് ഭാര്യയെ കൊണ്ടുവരാൻ കാറോടിച്ചു പോയി". ഈ വരികൾ താൻ മുകളിൽ എഴുതിയല്ലോ? അതിനെ ആക്ഷേപിച്ച ആണല്ലോ എഴുതിയത്. പക്ഷേ ഒന്ന് ചിന്തിക്കൂ. എന്തും മനോഹരമായ കവിതയാണത്. നല്ല ഒഴുക്കുള്ള, ഗ്രാമ്യമായ, ജീവിതഗന്ധിയായ, മനോഹരമായ ആശാ കവിത. ഇങ്ങനെയാണ് കവിത എഴുതേണ്ടത്. ജയൻ വർഗീസ് എന്തും പറഞ്ഞോട്ടെ? ഈ കവിതയുടെ തന്തു ഗുട്ടൻസ് ഒഴുക്ക് മനസ്സിലാക്കണം. ഇത്തരം കവിതകൾക്ക് സത്യത്തിൽ ജ്ഞാനപീഠം അവാർഡ് തന്നെ കൊടുക്കണം. ഇതൊക്കെയാണ്, ലാനയിലും, പൂനെയിലും, സാഹിത്യ വേദിയിലും, സർഗ്ഗ വേദിയിലും റൈറ്റർ ഫോറത്തിലും മലയാളം സൊസൈറ്റിയിലും ഒക്കെ ദീർഘമായി ചർച്ച ചെയ്യേണ്ടത്. ഏതായാലും ഈ മനോഹരമായ കവിതയ്ക്ക് ഞാൻ ഒരു എ പ്ലസ് കൊടുക്കുന്നു.
vayanakaaran 2025-03-17 00:43:14
പ്രിയ മറ്റൊരു വായനക്കാരാ... താങ്കൾ പറഞ്ഞത് ശരിയാണ്. താഴെ പറയുന്ന കവിതയെപ്പറ്റി ഞാൻ ആലോചിച്ചില്ല. മത്തായിച്ചൻ തെങ്ങിൻ ചുവട്ടിൽ പോയിരുന്നു തേങ്ങാ വീണു തേങ്ങാ തവിടു പൊടിയായി മത്തായിച്ചന്റെ തലക്ക് ഒന്നും പറ്റിയില്ല പക്ഷെ ആ സന്തോഷത്തിൽ അയാൾ ചിരിച്ചു ചത്തു. ഈ കവിത അപാരം, ഉത്കൃഷ്ടമെന്നൊക്കെ ഇവിടെ ജനം പാടി നടന്നിരുന്നു. എഴുതിയവൻ ഒരു പഴയകാല കവിയാണെന്ന ആനുകൂല്യം. എല്ലാവരും കവികളാകട്ടെ കേരള സാഹിത്യ അക്കാദമി അവാർഡ് വാങ്ങട്ടെ,. ശ്രീ ജയൻ വർഗീസും മേൽ പറഞ്ഞ കവിതയെ കുറിച്ച് അന്വേഷിക്കട്ടെ.
പറമ്പിൽ പത്രോസ് 2025-03-17 03:25:12
നിനക്കൊക്കെ വീട്ടിൽ കകക്കൂസ് ഉണ്ടായിട്ടും ഇതിന്റ ചുവട്ടിൽ തന്നെ മലവിസ്രജനം ചെയ്യണം ആല്ലേ. പറമ്പിൽ തൂറികൊണ്ടിരുന്നവനൊക്കെ പഠിച്ചതല്ലേ എം പാടൂ.
Jayan varghese 2025-03-17 12:40:12
ഏതൊരു കള്ളനും തന്നെ പിടിക്കാനുള്ള ഒരടയാളം അവശേഷിപ്പിച്ചിട്ടു പോകും എന്ന് പോലീസ് പറയുന്നു. ഇപ്പോൾ മനസ്സിലായില്ലേ ഇത്തരം സംഘടനകളുടെ യഥാർഥ പണി എന്തായിരുന്നുവെന്ന് ? തുറന്നു പറഞ്ഞതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക