പത്താം ക്ലാസ്സിലായപ്പോഴേക്കും കുട്ടിപ്പെണ്ണിന് വയസ്സ് 18 കഴിഞ്ഞിരുന്നു. തലയും
മുലയും വളര്‍ന്നു വലുതായി കൂര നിറഞ്ഞു നില്ക്കുന്ന മകളെ കാണുമ്പോള്‍ നിര്‍ദ്ധനരായ
മാതാപിതാക്കള്‍ക്ക് മനസ്സില്‍ തീയായിരുന്നു. ഭാഗ്യവശാല്‍ ലോറി ഡ്രൈവറായ തങ്കപ്പന്
ഒരുനാള്‍ ആരും അറിയാതെ കുട്ടിപ്പെണ്ണിനെയും കൂട്ടി നാടുവിട്ടു. ദൂരെയുള്ള വേറെ ഒരു
ദേശത്തു ചെന്ന് ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചുപോന്നു.
ധനികനായ
കുട്ടിച്ചേട്ടന്റെ പുരയിടത്തില്‍ ഒരു ചെറിയ വെട്ടിക്കെട്ട് ഉണ്ടാക്കി താമസിച്ച്
കുട്ടിച്ചേട്ടനുവേണ്ടിയും തങ്കപ്പന് പണി ചെയ്തുപോന്നു. രണ്ടു വര്‍ഷങ്ങള്‍
കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു മകളും ജനിച്ചു. ചെറുപ്പകാലത്തു ചെവിയിലുണ്ടായ
ഇന്ഫക്ഷന് ശരിയായ ട്രീറ്റ്മെന്റ് ചെയ്യാതിരുന്നതുകൊണ്ട് ആ കുഞ്ഞിന്റെ കേള്‍വി
നഷ്ടപ്പെട്ടുപോയി. അങ്ങനെ അവളെ മറ്റുള്ളവര്‍ പൊട്ടിപ്പെണ്ണെന്നു വിളിച്ചിരുന്നു.
വീണ്ടും രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന് ഒരു ലോറി
ആക്സിഡന്റില്‍പ്പെട്ടു മരിച്ചുപോയി. മറ്റെങ്ങും പോകാന്‍ ഇടമില്ലാത്തതിനാലും
കുട്ടിച്ചേട്ടന്‍ സഹായിക്കാമെന്നു പറഞ്ഞതിനാലും കുട്ടിപ്പെണ്ണ് അവിടെത്തന്നെ
കഴിഞ്ഞുകൂടി. കുട്ടിച്ചേട്ടന്റെ പാടത്തും ഒക്കെയായി അവള് പലപ്പോഴും വേല
ചെയ്തുപോന്നു. പിന്നെ കുട്ടിച്ചേട്ടന്റെ ഇടയ്ക്കിടെയുള്ള ശാരീരികാവശ്യങ്ങളും
അവള് നിറവേറ്റിക്കൊടുക്കേണ്ടി വന്നു. അങ്ങനെ നിസ്സഹായാവസ്ഥയില്‍ തന്നെത്തന്നെ
ത്യജിച്ച് മകളെ വളര്‍ത്തുന്ന കുട്ടിപ്പെണ്ണിന്റെ കഥ ദയനീയം തന്നെ യാണ്. അങ്ങനെ
പോകവേ ഒരു ദിവസം സന്ധ്യാസമയം :-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല